അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സി(യുഎഇ)ന്റെ പ്രസിഡന്റും അബുദാബി എമിറേറ്റ്സിന്റെ ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞദിവസം അന്തരിച്ച പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ അർധസഹോദരനാണ്.
ഷെയ്ഖ് ഖലീഫയ്ക്ക് 2014ൽ പക്ഷാഘാതം വന്നശേഷം യുഎഇയുടെ ഭരണം നിയന്ത്രിച്ചത് കിരീടാവകാശി ആയിരുന്ന ഷെയ്ഖ് മുഹമ്മദായിരുന്നു. അറുപത്തൊന്നുകാരനായ അദ്ദേഹം കരുത്തുറ്റ നേതാവെന്ന നിലയിലാണ് അറിയപ്പെടുന്നത്. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ഷെയ്ഖ് മുഹമ്മദ്. അബുദാബിയിലെ കൊട്ടാരത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ, യുഎഇയുടെ ഭാഗമായ ഏഴ് എമിറേറ്റുകളുടെയും ഭരണാധികാരികൾ ഐക്യകണ്ഠ്യേനയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
ഷെയ്ഖ് ഖലീഫയ്ക്ക് 2014ൽ പക്ഷാഘാതം വന്നശേഷം യുഎഇയുടെ ഭരണം നിയന്ത്രിച്ചത് കിരീടാവകാശി ആയിരുന്ന ഷെയ്ഖ് മുഹമ്മദായിരുന്നു. അറുപത്തൊന്നുകാരനായ അദ്ദേഹം കരുത്തുറ്റ നേതാവെന്ന നിലയിലാണ് അറിയപ്പെടുന്നത്. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ഷെയ്ഖ് മുഹമ്മദ്. അബുദാബിയിലെ കൊട്ടാരത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ, യുഎഇയുടെ ഭാഗമായ ഏഴ് എമിറേറ്റുകളുടെയും ഭരണാധികാരികൾ ഐക്യകണ്ഠ്യേനയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.