ലാഗോസ് (നൈജീരിയ): മതനിന്ദ ആരോപിച്ച് നൈജീരിയയിൽ ക്രൈസ്തവിശ്വാസിയായ വിദ്യാർഥിനിയെ ജനക്കൂട്ടം അതിക്രൂരമായി കൊലപ്പെടുത്തി. വടക്കൻ നൈജീരിയിലെ സോകോടോയിൽ ഷെഹുഷാഗരി കോളജ് വിദ്യാർഥിനിയായ ഡെബോറ യാക്കൂബ് ആണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ സഹവിദ്യാർഥികൾ വ്യാഴാഴ്ചയാണ് പെൺകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
സ്കൂളിലെ സുരക്ഷാമുറിയിൽ ഒളിച്ച പെൺകുട്ടിയെ ബലംപ്രയോഗിച്ച് പുറത്തെത്തിച്ചശേഷം മർദിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കെട്ടിടത്തിനു തീവയ്ക്കുകയും ചെയ്തു. സ്കൂൾ അടിയന്തരമായി അടയ്ക്കാൻ സോകോട ഗവർണർ അമിനു താംബുവാൽ നിർദേശിച്ചു. അന്വേഷണത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പിനും സുരക്ഷാഏജൻസികൾക്കും നിർദേശവും നൽകി.
അതിക്രൂരമായ കൊലപാതകത്തെ ക്രൈസ്തവരും മുസ്ലിംകളും ഒരേസ്വരത്തിൽ അപലപിക്കുകയാണ്. സംയമനം പാലിക്കണമെന്ന് സുൽത്താൻ സാദ് അബൂബക്കർ, സോകോടോ ബിഷപ് മാത്യു ഹസൻ കുക്കാ തുടങ്ങിയവർ അഭ്യർഥിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ്ചെയ്ത ഒരാളെ തിരിച്ചറിഞ്ഞതായും പ്രതിയെ ഉടൻ പിടികൂടാനാകുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
സ്കൂളിലെ സുരക്ഷാമുറിയിൽ ഒളിച്ച പെൺകുട്ടിയെ ബലംപ്രയോഗിച്ച് പുറത്തെത്തിച്ചശേഷം മർദിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കെട്ടിടത്തിനു തീവയ്ക്കുകയും ചെയ്തു. സ്കൂൾ അടിയന്തരമായി അടയ്ക്കാൻ സോകോട ഗവർണർ അമിനു താംബുവാൽ നിർദേശിച്ചു. അന്വേഷണത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പിനും സുരക്ഷാഏജൻസികൾക്കും നിർദേശവും നൽകി.
അതിക്രൂരമായ കൊലപാതകത്തെ ക്രൈസ്തവരും മുസ്ലിംകളും ഒരേസ്വരത്തിൽ അപലപിക്കുകയാണ്. സംയമനം പാലിക്കണമെന്ന് സുൽത്താൻ സാദ് അബൂബക്കർ, സോകോടോ ബിഷപ് മാത്യു ഹസൻ കുക്കാ തുടങ്ങിയവർ അഭ്യർഥിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ്ചെയ്ത ഒരാളെ തിരിച്ചറിഞ്ഞതായും പ്രതിയെ ഉടൻ പിടികൂടാനാകുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.