കൊളംബോ: ശ്രീലങ്കൻ കാബിനറ്റിലേക്കു പ്രധാനമന്ത്രി റനിൽവിക്രമസിംഗെ നാലു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി. സർക്കാർ രൂപീകരണത്തിലൂടെ രാഷ്ട്രീയ സ്ഥിരത കൈവരിച്ച് സന്പദ്ഘടന പുനരുജ്ജീവിപ്പിക്കുകയെന്ന കടന്പയാണു പുതിയ പ്രധാനമന്ത്രിക്കു മുന്നിലുള്ളത്.
മഹിന്ദ രാജപക്സെ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന ജി.എൽ. പീരിസിന് അതേവകുപ്പുതന്നെ നൽകി. പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ചുമതല ദിനേശ് ഗുണവർധനയ്ക്കും നഗരവികസ-ഭവന വകുപ്പുകളുടെ ചുമതല പ്രസന്ന രണതുംഗെയ്ക്കുമാണ്.
ഊർജമന്ത്രിയായി കാഞ്ചന വിജിസീകരയെയും നിയമിച്ചു. മന്ത്രിമാരുടെ എണ്ണം 20 ൽ കൂടില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുന (എസ്എസ്എൽപി) വിക്രമസിംഗെയ്ക്കു പിന്തുണ നൽകും. ഇടക്കാല സർക്കാരിൽ പങ്കാളികളാകില്ലെന്നു പ്രധാനപ്രതിപക്ഷ കക്ഷികളും വ്യക്തമാക്കിയിട്ടുണ്ട്.
മഹിന്ദ രാജപക്സെ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന ജി.എൽ. പീരിസിന് അതേവകുപ്പുതന്നെ നൽകി. പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ചുമതല ദിനേശ് ഗുണവർധനയ്ക്കും നഗരവികസ-ഭവന വകുപ്പുകളുടെ ചുമതല പ്രസന്ന രണതുംഗെയ്ക്കുമാണ്.
ഊർജമന്ത്രിയായി കാഞ്ചന വിജിസീകരയെയും നിയമിച്ചു. മന്ത്രിമാരുടെ എണ്ണം 20 ൽ കൂടില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുന (എസ്എസ്എൽപി) വിക്രമസിംഗെയ്ക്കു പിന്തുണ നൽകും. ഇടക്കാല സർക്കാരിൽ പങ്കാളികളാകില്ലെന്നു പ്രധാനപ്രതിപക്ഷ കക്ഷികളും വ്യക്തമാക്കിയിട്ടുണ്ട്.