ന്യൂഡൽഹി: പശ്ചിമഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനുസമീപം നാലുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 പേരുടെ മരണം സ്ഥിരീകരിച്ചു. ശനിയാഴ്ച 4:45 നുണ്ടായ അപകടത്തിൽ 12 പേർക്കു പരിക്കേറ്റു. കെട്ടിടത്തിലുണ്ടായിരുന്ന 29 പേർക്കായി തെരച്ചിൽ തുടരുകയാണ്. കുറഞ്ഞത് അന്പതുപേരെയെങ്കിലും അഗ്നിശമനസേനാംഗങ്ങളും രക്ഷാപ്രവർത്തകരും ചേർന്നു സുരക്ഷിതമായി പുറത്തെത്തിച്ചു.
വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ കെട്ടിടത്തിന് ഇല്ലായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. ഉടമയായ മനീഷ് ലാക്രയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ധനസഹായവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള നാലുനില കെട്ടിടത്തിന് തീപിടിച്ച് 27 പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
തീപിടിത്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50, 000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നു സഹായധനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ കെട്ടിടത്തിന് ഇല്ലായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. ഉടമയായ മനീഷ് ലാക്രയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ധനസഹായവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള നാലുനില കെട്ടിടത്തിന് തീപിടിച്ച് 27 പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
തീപിടിത്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50, 000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നു സഹായധനമായി പ്രഖ്യാപിച്ചിട്ടുണ്ട്.