ന്യൂഡൽഹി: എൻഡോസൾഫാൻ നഷ്ടപരിഹാരവിതരണത്തിലെ കാലതാമസത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തി അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എല്ലാ മാസവും യോഗം ചേരണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ദുരിതബാധിതരായ 3,704 ഇരകളിൽ ഹർജിക്കാരായ എട്ടുപേർക്കു മാത്രം നഷ്ടപരിഹാരം നൽകിക്കൊണ്ടുള്ള സംസ്ഥാനത്തിന്റെ നടപടിയെ ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിശിതമായി വിമർശിച്ചു.
കോടതിയെ സമീപിച്ച എട്ടുപേർക്ക് നഷ്ടപരിഹാരത്തിനു പുറമേ എത്രയും വേഗം 50,000 രൂപ കൂടി നൽകണമെന്നും കോടതി ഉത്തരവിട്ടു. അഞ്ചു ലക്ഷം രൂപ വീതം എൻഡോസൾഫാൻ ഇരകൾക്കു നൽകാനുള്ള 2017 ജനുവരിയിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാണിച്ച് കോണ്ഫെഡറേഷൻ ഓഫ് എൻഡോസൾഫാൻ റൈറ്റ്സ് വിക്ടിംസ് കളക്ടീവിന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിക്കെതിരേ എട്ട് ഇരകൾ സമർപ്പിച്ച കോടതിയലക്ഷ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഇരകൾക്കു നഷ്ടപരിഹാരം നൽകുന്നതിനായി 200 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ചതായി ചീഫ് സെക്രട്ടറിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരകൾക്കു നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് അനുസൃതമായ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ കഴിഞ്ഞ ജനുവരിയിൽ കേരള സർക്കാർ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ വീടുകൾ സന്ദർശിച്ച സംഘം ഇരകളിൽ പലരും ദയനീയമായ അവസ്ഥയിലാണെന്നു കണ്ടെത്തിയതായി ചീഫ് സെക്രട്ടറിയുടെ കംപ്ലയൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നഷ്ടപരിഹാരം നൽകുന്നതിനു പുറമേ ഇരകൾക്കു നേരിടേണ്ടി വന്നിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വൈദ്യസഹായം നൽകുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതിനാൽ നഷ്ടപരിഹാരത്തിനുള്ള സുപ്രീംകോടതി ഉത്തരവിനു ശേഷമുള്ള പുരോഗതിയെ കുറിച്ച് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ ഹർജി ജൂലൈ മൂന്നാംവാരം പരിഗണിക്കും.
എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തി അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എല്ലാ മാസവും യോഗം ചേരണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ദുരിതബാധിതരായ 3,704 ഇരകളിൽ ഹർജിക്കാരായ എട്ടുപേർക്കു മാത്രം നഷ്ടപരിഹാരം നൽകിക്കൊണ്ടുള്ള സംസ്ഥാനത്തിന്റെ നടപടിയെ ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിശിതമായി വിമർശിച്ചു.
കോടതിയെ സമീപിച്ച എട്ടുപേർക്ക് നഷ്ടപരിഹാരത്തിനു പുറമേ എത്രയും വേഗം 50,000 രൂപ കൂടി നൽകണമെന്നും കോടതി ഉത്തരവിട്ടു. അഞ്ചു ലക്ഷം രൂപ വീതം എൻഡോസൾഫാൻ ഇരകൾക്കു നൽകാനുള്ള 2017 ജനുവരിയിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാണിച്ച് കോണ്ഫെഡറേഷൻ ഓഫ് എൻഡോസൾഫാൻ റൈറ്റ്സ് വിക്ടിംസ് കളക്ടീവിന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിക്കെതിരേ എട്ട് ഇരകൾ സമർപ്പിച്ച കോടതിയലക്ഷ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഇരകൾക്കു നഷ്ടപരിഹാരം നൽകുന്നതിനായി 200 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ചതായി ചീഫ് സെക്രട്ടറിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരകൾക്കു നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് അനുസൃതമായ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ കഴിഞ്ഞ ജനുവരിയിൽ കേരള സർക്കാർ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ വീടുകൾ സന്ദർശിച്ച സംഘം ഇരകളിൽ പലരും ദയനീയമായ അവസ്ഥയിലാണെന്നു കണ്ടെത്തിയതായി ചീഫ് സെക്രട്ടറിയുടെ കംപ്ലയൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നഷ്ടപരിഹാരം നൽകുന്നതിനു പുറമേ ഇരകൾക്കു നേരിടേണ്ടി വന്നിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വൈദ്യസഹായം നൽകുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതിനാൽ നഷ്ടപരിഹാരത്തിനുള്ള സുപ്രീംകോടതി ഉത്തരവിനു ശേഷമുള്ള പുരോഗതിയെ കുറിച്ച് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ ഹർജി ജൂലൈ മൂന്നാംവാരം പരിഗണിക്കും.