ന്യൂഡൽഹി: പ്രതിഭാധനരായ (ഗിഫ്റ്റഡ്) വിദ്യാർഥികൾക്ക് അധികസീറ്റുകളിൽ പ്രവേശനം നൽകാൻ തീരുമാനിച്ച് ഓൾ ഇന്ത്യ കൗണ്‍സിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ (എഐസിടിഇ).
ഇങ്ങനെ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പൂർണമായ ട്യൂഷൻ ഇളവു നൽകാൻ സ്ഥാപനം ബാധ്യസ്ഥമാണ്. എന്നാൽ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് പരീക്ഷ ഫീസ്, ഹോസ്റ്റൽ, ലൈബ്രറി, ഗതാഗതം, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾക്ക് ഇത്തരം വിദ്യാർഥികളിൽ നിന്നും ഫീസ് ഈടാക്കാവുന്നതാണ്.
മിടുക്കനായ വിദ്യാർഥിയും പ്രതിഭാധനനായ വിദ്യാർഥിയും തമ്മിൽ വ്യത്യാസങ്ങൾ ഉള്ളതായി കൗണ്‍സിൽ നിരീക്ഷിക്കുന്നു. മിടുക്കനായ വിദ്യാർഥി ക്ലാസ്റൂമിൽ കൂടുതൽ ആത്മാർത്ഥതയും സിലബസിനെ കുറിച്ച് നന്നായി അറിവുള്ളവരുമാണ്. ഇവർ നന്നായി പരിശീലിച്ച ജോലികളിൽ ഉയർന്ന മാർക്കുകൾ നേടുകയും ക്ലാസ്റൂമിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള വ്യക്തമായ മാർഗനിർദേശങ്ങളും കൗണ്‍സിൽ പങ്കുവയ്ക്കുന്നു.
കൗണ്‍സിലിന്റെ നിർവചനം അനുസരിച്ച് പഠനത്തിൽ ജിജ്ഞാസ ഉണ്ടാവുക, ചോദ്യത്തിന്റെ പരിധിക്കപ്പുറം വിശദമായി ഉത്തരങ്ങൾ പഠിക്കുക, ആവർത്തിച്ചുള്ള ജോലികളിൽ അറിയാതെ തെറ്റു വരുത്തുക, പുതിയ കാര്യങ്ങൾ താത്പര്യത്തോടെ നിരീക്ഷിക്കുക, വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷിക്കുക, സ്വന്തം ആശയം പങ്കുവയ്ക്കുക എന്നിവയൊക്കെയാണ് പ്രതിഭാധനരായ കുട്ടികളുടെ പ്രത്യേകതകൾ. സ്വന്തമായി മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിക്കുകയോ പേറ്റന്റുകൾ സ്വന്തമാക്കുകയോ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ വിജയം നേടുന്നവരോ ആയ വിദ്യാർഥികളെയാണ് കൗണ്‍സിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തുന്നതു എളുപ്പമുള്ള കാര്യമല്ല. അതിനുവേണ്ടി സ്കൂളുകളെയും അധ്യാപകരെയും ബോധവത്കരിക്കുകയും കുട്ടികളെ അത്തരത്തിൽ പരിപോഷിപ്പിക്കുകയും വേണം. പ്രതിഭാധനരായ വിദ്യാർഥികൾ പലപ്പോഴും പരീക്ഷയിലെ കുറഞ്ഞ മാർക്കു കാരണം പിന്തള്ളപ്പെടുന്നു. എന്നാൽ ശരിയായ പരിഗണന നൽകിയാൽ ഇവർ ഉയർന്ന നേട്ടം കൈവരിക്കാൻ സാധ്യതയുണ്ട്.
ഇതു പരിഗണിച്ച് എല്ലാ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലും രണ്ടു സീറ്റുകൾ പ്രതിഭാധനരായ വിദ്യാർഥികൾക്കു വേണ്ടി മാറ്റിവയ്ക്കും.
ഇങ്ങനെ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പൂർണമായ ട്യൂഷൻ ഇളവു നൽകാൻ സ്ഥാപനം ബാധ്യസ്ഥമാണ്. എന്നാൽ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് പരീക്ഷ ഫീസ്, ഹോസ്റ്റൽ, ലൈബ്രറി, ഗതാഗതം, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾക്ക് ഇത്തരം വിദ്യാർഥികളിൽ നിന്നും ഫീസ് ഈടാക്കാവുന്നതാണ്.
മിടുക്കനായ വിദ്യാർഥിയും പ്രതിഭാധനനായ വിദ്യാർഥിയും തമ്മിൽ വ്യത്യാസങ്ങൾ ഉള്ളതായി കൗണ്‍സിൽ നിരീക്ഷിക്കുന്നു. മിടുക്കനായ വിദ്യാർഥി ക്ലാസ്റൂമിൽ കൂടുതൽ ആത്മാർത്ഥതയും സിലബസിനെ കുറിച്ച് നന്നായി അറിവുള്ളവരുമാണ്. ഇവർ നന്നായി പരിശീലിച്ച ജോലികളിൽ ഉയർന്ന മാർക്കുകൾ നേടുകയും ക്ലാസ്റൂമിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള വ്യക്തമായ മാർഗനിർദേശങ്ങളും കൗണ്‍സിൽ പങ്കുവയ്ക്കുന്നു.
കൗണ്‍സിലിന്റെ നിർവചനം അനുസരിച്ച് പഠനത്തിൽ ജിജ്ഞാസ ഉണ്ടാവുക, ചോദ്യത്തിന്റെ പരിധിക്കപ്പുറം വിശദമായി ഉത്തരങ്ങൾ പഠിക്കുക, ആവർത്തിച്ചുള്ള ജോലികളിൽ അറിയാതെ തെറ്റു വരുത്തുക, പുതിയ കാര്യങ്ങൾ താത്പര്യത്തോടെ നിരീക്ഷിക്കുക, വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷിക്കുക, സ്വന്തം ആശയം പങ്കുവയ്ക്കുക എന്നിവയൊക്കെയാണ് പ്രതിഭാധനരായ കുട്ടികളുടെ പ്രത്യേകതകൾ. സ്വന്തമായി മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിക്കുകയോ പേറ്റന്റുകൾ സ്വന്തമാക്കുകയോ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ വിജയം നേടുന്നവരോ ആയ വിദ്യാർഥികളെയാണ് കൗണ്‍സിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തുന്നതു എളുപ്പമുള്ള കാര്യമല്ല. അതിനുവേണ്ടി സ്കൂളുകളെയും അധ്യാപകരെയും ബോധവത്കരിക്കുകയും കുട്ടികളെ അത്തരത്തിൽ പരിപോഷിപ്പിക്കുകയും വേണം. പ്രതിഭാധനരായ വിദ്യാർഥികൾ പലപ്പോഴും പരീക്ഷയിലെ കുറഞ്ഞ മാർക്കു കാരണം പിന്തള്ളപ്പെടുന്നു. എന്നാൽ ശരിയായ പരിഗണന നൽകിയാൽ ഇവർ ഉയർന്ന നേട്ടം കൈവരിക്കാൻ സാധ്യതയുണ്ട്.
ഇതു പരിഗണിച്ച് എല്ലാ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലും രണ്ടു സീറ്റുകൾ പ്രതിഭാധനരായ വിദ്യാർഥികൾക്കു വേണ്ടി മാറ്റിവയ്ക്കും.