ന്യൂഡൽഹി: വിദേശത്തേക്കു പോകുന്നവർക്ക് ഇനി മുതൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്നു മാസം കഴിഞ്ഞാൽ കരുതൽ ഡോസ് എടുക്കാം. നിലവിൽ ഒന്പതു മാസമാണ് കാലാവധി. ഇതിനായി നിലവിലുള്ള മാർഗനിർദേശങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തി.
അതേസമയം, പുതിയ നിർദേശം അനുസരിച്ച് യാത്ര ചെയ്യുന്ന രാജ്യത്തെ മാർഗ നിർദേശങ്ങൾക്ക് അനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ കരുതൽ ഡോസ് സ്വീകരിക്കാം. ഇതിനുള്ള സൗകര്യം കോവിൻ പോർട്ടലിൽ ലഭ്യമാകും.
പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ ശിപാർശയിലാണ് മുൻകരുതൽ ഡോസിന്റെ ചട്ടം ലഘൂകരിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. എന്നാൽ മറ്റു പൗരൻമാരുടെ കാര്യത്തിൽ ഒൻപതു മാസത്തെ കാത്തിരിപ്പ് കാലാവധിയിൽ ഇളവ് അനുവദിച്ചിട്ടില്ല.
അതേസമയം, പുതിയ നിർദേശം അനുസരിച്ച് യാത്ര ചെയ്യുന്ന രാജ്യത്തെ മാർഗ നിർദേശങ്ങൾക്ക് അനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ കരുതൽ ഡോസ് സ്വീകരിക്കാം. ഇതിനുള്ള സൗകര്യം കോവിൻ പോർട്ടലിൽ ലഭ്യമാകും.
പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ ശിപാർശയിലാണ് മുൻകരുതൽ ഡോസിന്റെ ചട്ടം ലഘൂകരിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. എന്നാൽ മറ്റു പൗരൻമാരുടെ കാര്യത്തിൽ ഒൻപതു മാസത്തെ കാത്തിരിപ്പ് കാലാവധിയിൽ ഇളവ് അനുവദിച്ചിട്ടില്ല.