ന്യൂഡൽഹി: ആംഗ്ലോ-ഇന്ത്യൻ സമുദായത്തിലെ അംഗങ്ങളെ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നാമനിർദേശം ചെയ്യുന്ന നടപടി നീക്കം ചെയ്തതിനെ ചോദ്യംചെയ്തുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി.
‘ഫെഡറേഷൻ ഓഫ് ആംഗ്ലോ-ഇന്ത്യൻ അസോസിയേഷൻ ഇൻ ഇന്ത്യ’ സമർപ്പിച്ച ഹർജിയിൽ നവംബർ 18-ന് വാദം കേൾക്കുന്നതിന് ഹാജരാകാൻ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
എന്നാൽ 70 വർഷത്തിനു ശേഷം ഇത്തരത്തിൽ പ്രാതിനിധ്യം നൽകുന്നതിൽ അർഥം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്രയും നാളുകൾക്കുള്ളിൽ ആംഗ്ലോ-ഇന്ത്യൻ സമൂഹം പ്രാദേശിക ജനസംഖ്യയുമായി ഇഴുകി ചേർന്നിട്ടുണ്ടാകും എന്നാണ് കോടതി നിരീക്ഷിച്ചത്.
‘ഫെഡറേഷൻ ഓഫ് ആംഗ്ലോ-ഇന്ത്യൻ അസോസിയേഷൻ ഇൻ ഇന്ത്യ’ സമർപ്പിച്ച ഹർജിയിൽ നവംബർ 18-ന് വാദം കേൾക്കുന്നതിന് ഹാജരാകാൻ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
എന്നാൽ 70 വർഷത്തിനു ശേഷം ഇത്തരത്തിൽ പ്രാതിനിധ്യം നൽകുന്നതിൽ അർഥം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്രയും നാളുകൾക്കുള്ളിൽ ആംഗ്ലോ-ഇന്ത്യൻ സമൂഹം പ്രാദേശിക ജനസംഖ്യയുമായി ഇഴുകി ചേർന്നിട്ടുണ്ടാകും എന്നാണ് കോടതി നിരീക്ഷിച്ചത്.