കാബൂൾ: പെൺകുട്ടികൾക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിൽ, തന്റെ മകൾ സ്കൂളിൽ പോകുന്നുണ്ടെന്നു സമ്മതിച്ച് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ. ഇംഗ്ലീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് ഷഹീൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
മകൾ ഹിജാബ് ധരിച്ച് സ്കൂളിൽ പോകുന്നുണ്ടെന്നാണു മോർഗന്റെ ചോദ്യത്തിന് ഷഹീൻ ഉത്തരം നല്കിയത്. മോർഗൻ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. താലിബാൻ നേതാക്കൾ അഫ്ഗാനിസ്ഥാനിലെ മുഴുവൻ പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിഷേധിക്കുന്പോൾ സ്വന്തം മക്കളെ സ്കൂളിൽ അയയ്ക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമർശനം സോഷ്യൽ മീഡിയയിൽ ശക്തമായി.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അധികാരം പിടിച്ച താലിബാൻ ഭീകരർ പെൺകുട്ടികളുടെ പഠിത്തം മുടക്കില്ലെന്നു വാഗ്ദാനം നല്കിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
മകൾ ഹിജാബ് ധരിച്ച് സ്കൂളിൽ പോകുന്നുണ്ടെന്നാണു മോർഗന്റെ ചോദ്യത്തിന് ഷഹീൻ ഉത്തരം നല്കിയത്. മോർഗൻ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. താലിബാൻ നേതാക്കൾ അഫ്ഗാനിസ്ഥാനിലെ മുഴുവൻ പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിഷേധിക്കുന്പോൾ സ്വന്തം മക്കളെ സ്കൂളിൽ അയയ്ക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമർശനം സോഷ്യൽ മീഡിയയിൽ ശക്തമായി.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അധികാരം പിടിച്ച താലിബാൻ ഭീകരർ പെൺകുട്ടികളുടെ പഠിത്തം മുടക്കില്ലെന്നു വാഗ്ദാനം നല്കിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.