ന്യൂഡൽഹി: താജ്മഹലിലെ അടച്ചിട്ട 20 മുറികൾ തുറന്നു പരിശോധന നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിംഗ് നൽകിയ ഹർജി തള്ളി അലാഹാബാദ് ഹൈക്കോടതി.
താജ്മഹലിനു പിന്നിലെ യഥാർഥ ചരിത്രം അറിയാനായി അന്വേഷണസംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ട ഹർജിയാണ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായ, ജസ്റ്റീസ് സുഭാഷ് വിദ്യാർഥി എന്നിവരടങ്ങുന്ന ലഖ്നൗ ബെഞ്ച് തള്ളിയത്.
അടച്ചിട്ട മുറികളിൽ കയറാൻ അനുമതി നൽകണമെന്ന ഹർജിക്കാരന്റെ ആവശ്യത്തോട് രോഷത്തോടെയാണു കോടതി പ്രതികരിച്ചത്. ചരിത്രം പഠിച്ചിട്ടു വേണം ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കാൻ. നാളെ നിങ്ങൾ ജഡ്ജിയുടെ ചേംബറിലെ മുറികൾ തുറക്കണമെന്ന് ആവശ്യപ്പെടുമോ എന്നും കോടതി ചോദിച്ചു.
ബിജെപിയുടെ അയോധ്യ ഘടകത്തിലെ സമൂഹമാധ്യമ ചുമതലയുള്ള രജ്നീഷ് സിംഗാണ് ചരിത്ര സ്മാരകത്തിൽ സീൽ ചെയ്യപ്പെട്ട 20 മുറികൾ തുറക്കണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. മുറികൾ തുറന്നു പരിശോധിക്കണമെന്നും ഇതേക്കുറിച്ച് അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടു നിർദേശിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
താജ്മഹൽ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരും ഹിന്ദു സംഘടനകളും അവകാശം ഉന്നയിച്ചതായും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
താജ്മഹലിനു പിന്നിലെ യഥാർഥ ചരിത്രം അറിയാനായി അന്വേഷണസംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ട ഹർജിയാണ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായ, ജസ്റ്റീസ് സുഭാഷ് വിദ്യാർഥി എന്നിവരടങ്ങുന്ന ലഖ്നൗ ബെഞ്ച് തള്ളിയത്.
അടച്ചിട്ട മുറികളിൽ കയറാൻ അനുമതി നൽകണമെന്ന ഹർജിക്കാരന്റെ ആവശ്യത്തോട് രോഷത്തോടെയാണു കോടതി പ്രതികരിച്ചത്. ചരിത്രം പഠിച്ചിട്ടു വേണം ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കാൻ. നാളെ നിങ്ങൾ ജഡ്ജിയുടെ ചേംബറിലെ മുറികൾ തുറക്കണമെന്ന് ആവശ്യപ്പെടുമോ എന്നും കോടതി ചോദിച്ചു.
ബിജെപിയുടെ അയോധ്യ ഘടകത്തിലെ സമൂഹമാധ്യമ ചുമതലയുള്ള രജ്നീഷ് സിംഗാണ് ചരിത്ര സ്മാരകത്തിൽ സീൽ ചെയ്യപ്പെട്ട 20 മുറികൾ തുറക്കണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. മുറികൾ തുറന്നു പരിശോധിക്കണമെന്നും ഇതേക്കുറിച്ച് അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടു നിർദേശിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
താജ്മഹൽ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരും ഹിന്ദു സംഘടനകളും അവകാശം ഉന്നയിച്ചതായും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.