ഖത്തറിൽ അർജന്‍റീന പൊളിക്കും!

01:05 AM May 11, 2022 | Deepika.com
കോഴിക്കോട്: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അതിനുള്ള തയാറെടുപ്പ് നടത്തിവരികയാണെന്നും അര്‍ജന്‍റീനോസ് ജൂണിയേഴ്‌സ് വൈസ് പ്രസിഡന്‍റ് ഹവിയര്‍ പെഡര്‍സോളി. തെറ്റുകള്‍ തിരുത്തി മുന്നേറാനുള്ള പരിശ്രമത്തിലാണ് അര്‍ജന്‍റീനയെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന പരമാവധി നന്നായി കളിക്കും. കപ്പ് നേടുന്നതിനുള്ള തന്ത്രങ്ങള്‍ രഹസ്യമാണ്. നൂറു ശതമാനം പരിശ്രമമുണ്ടാകും. പന്ത് വലയ്ക്കകത്തു കയറുന്നതും കയറാതിരിക്കുന്നതും വിധിയാണ്. എന്നാലും നൂറുശതമാനം പരിശ്രമം നടത്തും. കുറച്ചു കാലമായി അര്‍ജന്‍റീനയ്ക്കു ലോക കിരീടം ഇല്ലെന്നതു നേരാണ്. അവിടെ ഫുട്‌ബോളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറച്ചു കാലം ശരിയല്ലായിരുന്നു.

കളിക്കളത്തില്‍ അഡ്മിനിസ്‌ട്രേഷനും പ്ലാനിംഗും അത്യാവശ്യമാണ്. തെറ്റുകളില്‍നിന്നു പാഠം പഠിച്ചിട്ടുണ്ട്. ഇനിയെല്ലാം ശരിയാവും. നല്ല കളിക്കാര്‍ എന്നും അര്‍ജന്‍റീനയ്ക്ക് ഉണ്ടായി. കളി ടീം വര്‍ക്കാണ്.

ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല. അതിനു കഴിഞ്ഞതു മറഡോണയ്ക്കു മാത്രമാണ്. ആറു ലോകകപ്പ് നേടിയ ടീമാണ് അര്‍ജന്‍റീന. ഇതില്‍ അഞ്ചു ചാമ്പ്യന്‍ഷിപ്പില്‍ കപ്പെടുത്ത ക്യാപ്റ്റന്‍മാര്‍ അര്‍ജന്‍റീനോസ് ജൂണിയേഴ്‌സിന്‍റെ സൃഷ്ടികളാണെന്ന് അദ്ദേഹം പറഞ്ഞു.