ലണ്ടൻ: യുക്രെയ്നിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ലണ്ടനിൽ നടന്ന ലേലത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ ജാക്കറ്റ് ഏകദേശം 85 ലക്ഷംരൂപയ്ക്കു വിറ്റഴിച്ചു.
ചെമ്മരിയാടിൻ രോമംകൊണ്ടു നിർമിച്ച, സെലൻസ്കിയുടെ ഒപ്പോടുകൂടിയ കാക്കി നിറത്തിലുള്ള ജാക്കറ്റാണു ലണ്ടനിലെ യുക്രെയ്ൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന ലേലത്തിൽ കൈമാറിയത്. സെലൻസ്കി സ്ഥിരമായി ഉപയോഗിക്കുന്ന കോട്ടിന് 47 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.
ലേലത്തിലൂടെ സമാഹരിക്കുന്ന തുക പടിഞ്ഞാറൻ യുക്രെയ്നിലെ കുട്ടികളുടെ ആശുപത്രിയുടെ പുനർനിർമാണം ഉൾപ്പെടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് എംബസി പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.
കൂടുതൽ തുകയ്ക്കു സാധനങ്ങൾ വാങ്ങി യുക്രെയ്ൻ ജനതയെ സഹായിക്കണമെന്നു ലേലത്തിനു മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടിരുന്നു.
ചെമ്മരിയാടിൻ രോമംകൊണ്ടു നിർമിച്ച, സെലൻസ്കിയുടെ ഒപ്പോടുകൂടിയ കാക്കി നിറത്തിലുള്ള ജാക്കറ്റാണു ലണ്ടനിലെ യുക്രെയ്ൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന ലേലത്തിൽ കൈമാറിയത്. സെലൻസ്കി സ്ഥിരമായി ഉപയോഗിക്കുന്ന കോട്ടിന് 47 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.
ലേലത്തിലൂടെ സമാഹരിക്കുന്ന തുക പടിഞ്ഞാറൻ യുക്രെയ്നിലെ കുട്ടികളുടെ ആശുപത്രിയുടെ പുനർനിർമാണം ഉൾപ്പെടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് എംബസി പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.
കൂടുതൽ തുകയ്ക്കു സാധനങ്ങൾ വാങ്ങി യുക്രെയ്ൻ ജനതയെ സഹായിക്കണമെന്നു ലേലത്തിനു മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടിരുന്നു.