മനില: ഫിലിപ്പീൻസിന്റെ പതിനേഴാമത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ഏഴുകോടി ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പത്തു പേർ മത്സരിക്കുന്നുണ്ടെങ്കിലും എല്ലാ കണ്ണുകളും മുൻപ്രസിഡന്റും ഏകാധിപതിയുമായിരുന്ന മാർക്കോസിന്റെ മകൻ ഫെർഡിനാൻഡ് മാർക്കോസ് ജൂണിയറിലും തൊട്ടടുത്ത എതിരാളിയും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ ലെനി റോബർദോയിലുമാണ്. അഭിപ്രായ സർവേകളിൽ ഇപ്പോഴും മുന്നിട്ടു നിൽക്കുന്നത് മാർക്കോസ് ജൂണിയറാണ്.
ഇന്നു രാവിലെ ആറുമണി മുതൽ വൈകുന്നേരം ഏഴുമണി വരെ വോട്ടെടുപ്പു നടക്കും. വോട്ടെടുപ്പു തീർന്നാലുടൻ വോട്ടെണ്ണൽ തുടങ്ങുമെങ്കിലും തെരഞ്ഞെടുപ്പുഫലം പുറത്തുവരാൻ ദിവസങ്ങൾ എടുത്തേക്കും. പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റ്, 12 -അംഗ സെനറ്റ്, 316 പേരടങ്ങിയ കോൺഗ്രസ്, 81 ഗവർണർമാർ, 18000 -ൽ പരം പ്രാദേശിക ഭരണകർത്താക്കൾ എന്നീ തെരഞ്ഞെടുപ്പുകളുമുണ്ട്. കുടുംബവാഴ്ചയ്ക്കും അഴിമതിക്കും പണം കൊടുത്തു വോട്ടു വാങ്ങുന്നതിനും പേരുകേട്ട ഫിലിപ്പീൻസിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിൽ പരം വോട്ടിംഗ് യന്ത്രങ്ങൾ തയ്യാറാക്കി. രാജ്യത്തിനു പുറത്തുള്ള ഏകദേശം 18 ലക്ഷത്തോളം ഫിലിപ്പിനോ പൗരന്മാർ എംബസികൾ മുഖേന ഏപ്രിൽ 10 മുതൽ വോട്ടു ചെയ്തിട്ടുണ്ട്.
പുതിയ പ്രസിഡന്റ് ജൂൺ 30-നു സ്ഥാനമേൽക്കും. 2016-ൽ നടന്ന പൊതു തെരെഞ്ഞെടുപ്പിൽ 81.5 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. 38.5 ശതമാനം വോട്ടു നേടി ഇപ്പോഴത്തെ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടർതെ അധികാരത്തിൽ എത്തി. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ഫലം മൂന്നു ആഴ്ചകൾക്കു ശേഷമാണു പുറത്തുവിട്ടത്.
ജനുവരി മുതൽ എല്ലാ പ്രതിവാര അഭിപ്രായ സർവേകളിലും 50- 60 ശതമാനം വോട്ടുകൾ നേടി മാർക്കോസ് ജൂണിയർ ആണ് മുമ്പിൽ. തൊട്ടടുത്ത എതിരാളി ലെനി റോബർദോ അവസാനവട്ട പ്രചാരണത്തിൽ ശക്തമായ മത്സരം കാഴ്ചവച്ച് അട്ടിമറിക്കുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ 35.11 ശതമാനം വോട്ടു നേടിയ ലെനി മാർക്കോസിനെ (34 .77 %) പരാജയപ്പെടുത്തിയിരുന്നു. പ്രസിഡന്റ് ആകാൻ മത്സരിക്കുന്നവരിൽ മനില സിറ്റിയുടെ മേയറും മുൻ സിനിമാ നടനുമായ ഇസ്കോ മൊറേനോയും ഫിലിപ്പീൻസിന്റെ എക്കാലത്തെയും മികച്ച കായിക പ്രതിഭയും മുൻ ലോക ബോക്സിംഗ് ചാമ്പ്യനുമായ മാനി പക്ക്വിയാവോ, സെനറ്ററും മുൻ പോലീസ് ചീഫും ആയ പാൻഫിലോ ലക്സോൺ എന്നിവരുമുണ്ട്.
അഴിമതിക്കും അടിയന്തരാവസ്ഥയ്ക്കും അടിച്ചമർത്തലിനും ധൂർത്തിനും പേരുകേട്ട 20 വർഷം നീണ്ട മാർക്കോസ്-ഇമെൽഡ യുഗം തിരിച്ചുവരുമോ എന്ന ആകാംക്ഷയാണ് ഫിലിപ്പീൻസ് തെരഞ്ഞെടുപ്പിനെ ലോകവാർത്തകളിൽ ഇപ്രാവശ്യം ഇടം നൽകിയത്. ഭൂരിപക്ഷം വരുന്ന 30 വയസിൽ താഴെ പ്രായമുള്ള വോട്ടർമാരിൽ അതിന്റെ കരിനിഴൽ വീണില്ല എന്ന് വേണം കരുതാൻ.
ശക്തമായ സോഷ്യൽ മീഡിയ പ്രചാരണത്തിലൂടെ മുഖം മിനുക്കാൻ മാർക്കോസ് ജൂണിയറിനു കഴിഞ്ഞിട്ടുണ്ട്. 1965-ൽ ഭരണത്തിലെത്തിയ മാർക്കോസ് 1986 ലെ ജനകീയ വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ടു. ഹവായ് ദ്വീപിലേക്കു പലായനം ചെയ്ത മാർക്കോസ് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ പത്നി ഇമെൽഡയും മകനും നഷ്ടപെട്ട രാഷ്ട്രീയ പ്രതാപം പതിയെ വീണ്ടെടുത്തു . ഇമെൽഡ മൂന്നു പ്രാവശ്യം സെനറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടു. മാർക്കോസ് ജൂണിയർ ഒരു പ്രാവശ്യം സെനറ്ററുമായി.
ഇന്നു രാവിലെ ആറുമണി മുതൽ വൈകുന്നേരം ഏഴുമണി വരെ വോട്ടെടുപ്പു നടക്കും. വോട്ടെടുപ്പു തീർന്നാലുടൻ വോട്ടെണ്ണൽ തുടങ്ങുമെങ്കിലും തെരഞ്ഞെടുപ്പുഫലം പുറത്തുവരാൻ ദിവസങ്ങൾ എടുത്തേക്കും. പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റ്, 12 -അംഗ സെനറ്റ്, 316 പേരടങ്ങിയ കോൺഗ്രസ്, 81 ഗവർണർമാർ, 18000 -ൽ പരം പ്രാദേശിക ഭരണകർത്താക്കൾ എന്നീ തെരഞ്ഞെടുപ്പുകളുമുണ്ട്. കുടുംബവാഴ്ചയ്ക്കും അഴിമതിക്കും പണം കൊടുത്തു വോട്ടു വാങ്ങുന്നതിനും പേരുകേട്ട ഫിലിപ്പീൻസിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിൽ പരം വോട്ടിംഗ് യന്ത്രങ്ങൾ തയ്യാറാക്കി. രാജ്യത്തിനു പുറത്തുള്ള ഏകദേശം 18 ലക്ഷത്തോളം ഫിലിപ്പിനോ പൗരന്മാർ എംബസികൾ മുഖേന ഏപ്രിൽ 10 മുതൽ വോട്ടു ചെയ്തിട്ടുണ്ട്.
പുതിയ പ്രസിഡന്റ് ജൂൺ 30-നു സ്ഥാനമേൽക്കും. 2016-ൽ നടന്ന പൊതു തെരെഞ്ഞെടുപ്പിൽ 81.5 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. 38.5 ശതമാനം വോട്ടു നേടി ഇപ്പോഴത്തെ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടർതെ അധികാരത്തിൽ എത്തി. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ഫലം മൂന്നു ആഴ്ചകൾക്കു ശേഷമാണു പുറത്തുവിട്ടത്.
ജനുവരി മുതൽ എല്ലാ പ്രതിവാര അഭിപ്രായ സർവേകളിലും 50- 60 ശതമാനം വോട്ടുകൾ നേടി മാർക്കോസ് ജൂണിയർ ആണ് മുമ്പിൽ. തൊട്ടടുത്ത എതിരാളി ലെനി റോബർദോ അവസാനവട്ട പ്രചാരണത്തിൽ ശക്തമായ മത്സരം കാഴ്ചവച്ച് അട്ടിമറിക്കുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ 35.11 ശതമാനം വോട്ടു നേടിയ ലെനി മാർക്കോസിനെ (34 .77 %) പരാജയപ്പെടുത്തിയിരുന്നു. പ്രസിഡന്റ് ആകാൻ മത്സരിക്കുന്നവരിൽ മനില സിറ്റിയുടെ മേയറും മുൻ സിനിമാ നടനുമായ ഇസ്കോ മൊറേനോയും ഫിലിപ്പീൻസിന്റെ എക്കാലത്തെയും മികച്ച കായിക പ്രതിഭയും മുൻ ലോക ബോക്സിംഗ് ചാമ്പ്യനുമായ മാനി പക്ക്വിയാവോ, സെനറ്ററും മുൻ പോലീസ് ചീഫും ആയ പാൻഫിലോ ലക്സോൺ എന്നിവരുമുണ്ട്.
അഴിമതിക്കും അടിയന്തരാവസ്ഥയ്ക്കും അടിച്ചമർത്തലിനും ധൂർത്തിനും പേരുകേട്ട 20 വർഷം നീണ്ട മാർക്കോസ്-ഇമെൽഡ യുഗം തിരിച്ചുവരുമോ എന്ന ആകാംക്ഷയാണ് ഫിലിപ്പീൻസ് തെരഞ്ഞെടുപ്പിനെ ലോകവാർത്തകളിൽ ഇപ്രാവശ്യം ഇടം നൽകിയത്. ഭൂരിപക്ഷം വരുന്ന 30 വയസിൽ താഴെ പ്രായമുള്ള വോട്ടർമാരിൽ അതിന്റെ കരിനിഴൽ വീണില്ല എന്ന് വേണം കരുതാൻ.
ശക്തമായ സോഷ്യൽ മീഡിയ പ്രചാരണത്തിലൂടെ മുഖം മിനുക്കാൻ മാർക്കോസ് ജൂണിയറിനു കഴിഞ്ഞിട്ടുണ്ട്. 1965-ൽ ഭരണത്തിലെത്തിയ മാർക്കോസ് 1986 ലെ ജനകീയ വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ടു. ഹവായ് ദ്വീപിലേക്കു പലായനം ചെയ്ത മാർക്കോസ് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ പത്നി ഇമെൽഡയും മകനും നഷ്ടപെട്ട രാഷ്ട്രീയ പ്രതാപം പതിയെ വീണ്ടെടുത്തു . ഇമെൽഡ മൂന്നു പ്രാവശ്യം സെനറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടു. മാർക്കോസ് ജൂണിയർ ഒരു പ്രാവശ്യം സെനറ്ററുമായി.