ന്യൂഡൽഹി: പ്രതിരോധമേഖലയിൽ ഉൾപ്പെടെ നിരവധി രംഗങ്ങളിൽ സഹകരണം ശക്തമാക്കാൻ ഫ്രാൻസും ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി പാരീസിൽ നടത്തിയ പ്രതിനിധിതല ചർച്ചയിലാണ് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന. കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും പ്രാദേശികവും ആഗോളവുമായ സുരക്ഷാകാര്യങ്ങൾ വിലയിരുത്തി. ബഹിരാകാശ സാങ്കേതികരംഗത്ത് കഴിഞ്ഞ 60 വർഷമായി ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നു.
ബഹിരാകാശരംഗത്തെ പുതിയ വെല്ലുവിളികളും സാധ്യതകളും ആഴത്തിൽ പഠിക്കുന്നതിന് ഈ വർഷം ഇന്ത്യ-ഫ്രാൻസ് ബഹിരാകാശ നയതന്ത്ര ചർച്ച സംഘടിപ്പിക്കും. മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചയിൽ ബഹിരാകാശ രംഗത്തെ സുരക്ഷയും സാന്പത്തിക വെല്ലുവിളികളും വിശദമായി ചർച്ച ചെയ്ത് കൂടുതൽ സഹകരണത്തിനുള്ള നടപടികൾ സ്വീകരിക്കും.
സൈബർ സുരക്ഷാ രംഗത്തും ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവർത്തിക്കും. ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഫ്രാൻസ് ഇന്ത്യയെ പിന്തുണയ്ക്കുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
പാരീസ് ഉടന്പടിയും അന്താരാഷ്ട്ര സൗര സഹകരണവും ആരംഭിച്ച് ഏഴ് വർഷം പിന്നിടുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് ഇരു രാജ്യങ്ങളും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കും. പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസുകളിലേക്കു മാറുകയും സുസ്ഥിര ഊർജ സ്രോതസുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും ഇരു രാജ്യവും ധാരണയായി.
പ്രതിരോധരംഗത്തെ എല്ലാ മേഖലയിലും ഇപ്പോൾ തുടരുന്ന സഹകരണം തുടരുന്നതിനൊപ്പം കൂടുതൽ സഹകരണത്തിനും സംയുക്ത പ്രവർത്തനങ്ങൾക്കും ശ്രമിക്കും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ നയതന്ത്ര സഖ്യം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും ചേർന്നു പ്രവർത്തിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ബഹിരാകാശരംഗത്തെ പുതിയ വെല്ലുവിളികളും സാധ്യതകളും ആഴത്തിൽ പഠിക്കുന്നതിന് ഈ വർഷം ഇന്ത്യ-ഫ്രാൻസ് ബഹിരാകാശ നയതന്ത്ര ചർച്ച സംഘടിപ്പിക്കും. മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചയിൽ ബഹിരാകാശ രംഗത്തെ സുരക്ഷയും സാന്പത്തിക വെല്ലുവിളികളും വിശദമായി ചർച്ച ചെയ്ത് കൂടുതൽ സഹകരണത്തിനുള്ള നടപടികൾ സ്വീകരിക്കും.
സൈബർ സുരക്ഷാ രംഗത്തും ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവർത്തിക്കും. ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഫ്രാൻസ് ഇന്ത്യയെ പിന്തുണയ്ക്കുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
പാരീസ് ഉടന്പടിയും അന്താരാഷ്ട്ര സൗര സഹകരണവും ആരംഭിച്ച് ഏഴ് വർഷം പിന്നിടുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് ഇരു രാജ്യങ്ങളും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കും. പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസുകളിലേക്കു മാറുകയും സുസ്ഥിര ഊർജ സ്രോതസുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും ഇരു രാജ്യവും ധാരണയായി.
പ്രതിരോധരംഗത്തെ എല്ലാ മേഖലയിലും ഇപ്പോൾ തുടരുന്ന സഹകരണം തുടരുന്നതിനൊപ്പം കൂടുതൽ സഹകരണത്തിനും സംയുക്ത പ്രവർത്തനങ്ങൾക്കും ശ്രമിക്കും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ നയതന്ത്ര സഖ്യം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും ചേർന്നു പ്രവർത്തിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.