ന്യൂഡൽഹി: ആധാർ കാർഡുകളിലേക്കു ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ എവിടെയും വെളിപ്പെടുത്തില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). മോഷണത്തിനും കൊലപാതകത്തിനും അറസ്റ്റിലായ പ്രതിയിൽനിന്നു തെളിവെടുപ്പിന്റെ ഭാഗമായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ ആധാർ ഡേറ്റാ ബേസുമായി ഒത്തുനോക്കണം എന്നുള്ള ആവശ്യത്തിനാണ് യുഐഡിഎഐ മറുപടി നൽകിയത്.
യുഐഡിഎഐ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് തെളിവെടുപ്പുപോലുള്ള ഫോറൻസിക് ആവശ്യങ്ങൾക്കല്ല. കൈ രേഖകൾ, ഐറിസ് സ്കാൻ പോലെയുള്ള പ്രധാനപ്പെട്ട ബയോമെട്രിക് വിവരങ്ങൾ ഒരിക്കലും പങ്കുവയ്ക്കരുതെന്ന് ആധാർ നിയമങ്ങളിൽ വ്യക്തമായി പരാമർശിക്കുന്നതായും യുഐഡിഎഐ വ്യക്തമാക്കി.
ഒരു വ്യക്തിയുടെ വളരെ സൂക്ഷ്മവും രഹസ്യവുമായ ബയോമെട്രിക് വിവരങ്ങൾ പരമാവധി സുരക്ഷിതമായി സൂക്ഷിക്കുകയും തെറ്റായ രീതിയിൽ ഇത്തരം വിവരങ്ങൾ ഉപയോഗിക്കുന്നതു തടയുകയും വേണം.
ആധാർ നിയമം അനുസരിച്ച് ഒരു വ്യക്തിയിൽനിന്നു ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ ആധാർ നന്പർ നൽകുന്നതിനും ഒഥന്റിക്കേഷൻ ആവശ്യങ്ങൾക്കും മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. അതാത് വ്യക്തികളുടെ അറിവോടും സമ്മതത്തോടും മാത്രമേ ആധാർ വിവരങ്ങൾ മൂന്നാമതു വ്യക്തികൾക്കോ സ്ഥാപനത്തിനോ കൈമാറാൻ അനുമതിയുള്ളു. ഇതിനു പുറമേ ഫോറൻസിക് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലല്ല യുഐഡിഎഐ വ്യക്തികളിൽനിന്ന് ആധാർ വിവരങ്ങൾ ശേഖരിക്കുന്നത്. ഇക്കാരണത്താൽ തെളിവെടുപ്പുപോലുള്ള ഫോറൻസിക് ആവശ്യങ്ങൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കുന്നതിൽ സാങ്കേതിക തടസമുണ്ടെന്നും യുഐഡിഎഐ വ്യക്തമാക്കി.
യുഐഡിഎഐ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് തെളിവെടുപ്പുപോലുള്ള ഫോറൻസിക് ആവശ്യങ്ങൾക്കല്ല. കൈ രേഖകൾ, ഐറിസ് സ്കാൻ പോലെയുള്ള പ്രധാനപ്പെട്ട ബയോമെട്രിക് വിവരങ്ങൾ ഒരിക്കലും പങ്കുവയ്ക്കരുതെന്ന് ആധാർ നിയമങ്ങളിൽ വ്യക്തമായി പരാമർശിക്കുന്നതായും യുഐഡിഎഐ വ്യക്തമാക്കി.
ഒരു വ്യക്തിയുടെ വളരെ സൂക്ഷ്മവും രഹസ്യവുമായ ബയോമെട്രിക് വിവരങ്ങൾ പരമാവധി സുരക്ഷിതമായി സൂക്ഷിക്കുകയും തെറ്റായ രീതിയിൽ ഇത്തരം വിവരങ്ങൾ ഉപയോഗിക്കുന്നതു തടയുകയും വേണം.
ആധാർ നിയമം അനുസരിച്ച് ഒരു വ്യക്തിയിൽനിന്നു ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ ആധാർ നന്പർ നൽകുന്നതിനും ഒഥന്റിക്കേഷൻ ആവശ്യങ്ങൾക്കും മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. അതാത് വ്യക്തികളുടെ അറിവോടും സമ്മതത്തോടും മാത്രമേ ആധാർ വിവരങ്ങൾ മൂന്നാമതു വ്യക്തികൾക്കോ സ്ഥാപനത്തിനോ കൈമാറാൻ അനുമതിയുള്ളു. ഇതിനു പുറമേ ഫോറൻസിക് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലല്ല യുഐഡിഎഐ വ്യക്തികളിൽനിന്ന് ആധാർ വിവരങ്ങൾ ശേഖരിക്കുന്നത്. ഇക്കാരണത്താൽ തെളിവെടുപ്പുപോലുള്ള ഫോറൻസിക് ആവശ്യങ്ങൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കുന്നതിൽ സാങ്കേതിക തടസമുണ്ടെന്നും യുഐഡിഎഐ വ്യക്തമാക്കി.