ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ സുപ്രീംകോടതി നിർദേശം.
കേന്ദ്രസർക്കാരിനോടും ഹർജിക്കാരോടുമാണ് കോടതി നിർദേശം നൽകിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിടുന്നതു സംബന്ധിച്ച വാദം കേൾക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേദാർ നാഥ് സിംഗ് കേസിൽ 1962ൽ പുറപ്പടുവിച്ച വിധിയിൽ രാജ്യദ്രോഹക്കുറ്റം ഭരണഘടനാപരമായി സാധുവാണെന്നു വിധിച്ചിരുന്നു. ഈ വിധി അഞ്ചോ അതിൽ അധികമോ അംഗങ്ങളുള്ള ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണമോ എന്ന കാര്യത്തിൽ നിലപാട് അറിയിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്.
എല്ലാ കക്ഷികളോടും ശനിയാഴ്ചയ്ക്കുള്ളിൽ നിലപാട് എഴുതിനൽകാൻ കോടതി നിർദേശിച്ചു. നിലവിൽ പരിഗണനയിലുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തശേഷമേ ഭരണഘടനാ സാധുത സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നതു സംബന്ധിച്ച കൃത്യമായ നിലപാട് ഇന്നലെ കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചില്ല. എന്നാൽ രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കേണ്ടതില്ലെന്നും രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നതു തടയാൻ മാർഗരേഖ കൊണ്ടുവരണം എന്നുമാണ് അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.
കേദാർനാഥ് സിംഗ് കേസിലെ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നും ദുരുപയോഗം ചെയ്യുന്നു എന്ന കാരണത്താൽ നിയമം റദ്ദാക്കേണ്ട ആവശ്യമില്ലെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി.
കേന്ദ്രസർക്കാരിനോടും ഹർജിക്കാരോടുമാണ് കോടതി നിർദേശം നൽകിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിടുന്നതു സംബന്ധിച്ച വാദം കേൾക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേദാർ നാഥ് സിംഗ് കേസിൽ 1962ൽ പുറപ്പടുവിച്ച വിധിയിൽ രാജ്യദ്രോഹക്കുറ്റം ഭരണഘടനാപരമായി സാധുവാണെന്നു വിധിച്ചിരുന്നു. ഈ വിധി അഞ്ചോ അതിൽ അധികമോ അംഗങ്ങളുള്ള ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണമോ എന്ന കാര്യത്തിൽ നിലപാട് അറിയിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്.
എല്ലാ കക്ഷികളോടും ശനിയാഴ്ചയ്ക്കുള്ളിൽ നിലപാട് എഴുതിനൽകാൻ കോടതി നിർദേശിച്ചു. നിലവിൽ പരിഗണനയിലുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തശേഷമേ ഭരണഘടനാ സാധുത സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നതു സംബന്ധിച്ച കൃത്യമായ നിലപാട് ഇന്നലെ കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചില്ല. എന്നാൽ രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കേണ്ടതില്ലെന്നും രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നതു തടയാൻ മാർഗരേഖ കൊണ്ടുവരണം എന്നുമാണ് അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.
കേദാർനാഥ് സിംഗ് കേസിലെ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നും ദുരുപയോഗം ചെയ്യുന്നു എന്ന കാരണത്താൽ നിയമം റദ്ദാക്കേണ്ട ആവശ്യമില്ലെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി.