ചണ്ഡിഗഡ്: തെലുങ്കാനയിലേക്കു വൻതോതിൽ സ്ഫോടകവസ്തുക്കൾ കടത്തുന്നതിനിടെ പാക്കിസ്ഥാൻ ബന്ധമുള്ള നാലു ഭീകരർ ഹരിയാനയിലെ കർണാലിൽ പിടിയിൽ. ഭീകരർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് ഏഴരക്കിലോയോളം ആർഡിഎക്സ് ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹർവിന്ദർ സിംഗ് റിൻഡെ എന്നയാൾ ഒരു ആപ് വഴി സ്ഥലങ്ങളുടെ വിവരങ്ങൾ ഇവർക്ക് അയച്ചുനൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് കർണാൽ എസ്പി ഗംഗാ റാം പുനിയ പറഞ്ഞു. ഇയാൾക്കു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ലുധിയാന സ്വദേശി ഭൂപീന്ദർ സിംഗ്, ഫിറോസ്പുർ സ്വദേശികളായ പർമിന്ദർ സിംഗ്, ഗുർപ്രീത് സിംഗ്, മൻദീപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഏഴര കിലോ ആർഡിഎക്സും ഒരു പിസ്റ്റളും 31 റൗണ്ട് വെടിയുണ്ടകൾക്കുമൊപ്പം 1.3 ലക്ഷം രൂപയും ഇവരിൽനിന്നു പിടിച്ചെടുത്തു. തെലുങ്കാനയിലെ ആദിലാബാദിലേക്കുള്ള യാത്രയിലായിരുന്നു സംഘം. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശപ്രകാരം ഹരിയാന-പഞ്ചാബ് പോലീസ് സംയുക്തമായാണ് ഇവരെ പിടികൂടിയത്.
ലുധിയാന സ്വദേശി ഭൂപീന്ദർ സിംഗ്, ഫിറോസ്പുർ സ്വദേശികളായ പർമിന്ദർ സിംഗ്, ഗുർപ്രീത് സിംഗ്, മൻദീപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഏഴര കിലോ ആർഡിഎക്സും ഒരു പിസ്റ്റളും 31 റൗണ്ട് വെടിയുണ്ടകൾക്കുമൊപ്പം 1.3 ലക്ഷം രൂപയും ഇവരിൽനിന്നു പിടിച്ചെടുത്തു. തെലുങ്കാനയിലെ ആദിലാബാദിലേക്കുള്ള യാത്രയിലായിരുന്നു സംഘം. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശപ്രകാരം ഹരിയാന-പഞ്ചാബ് പോലീസ് സംയുക്തമായാണ് ഇവരെ പിടികൂടിയത്.