ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ തെരഞ്ഞെടുപ്പിനുള്ള അരങ്ങൊരുക്കി മണ്ഡലം പുനർനിർണയം പൂർത്തിയാക്കി. ജമ്മു ഡിവിഷനിൽ 47 നിയമസഭാ മണ്ഡലങ്ങളും കാഷ്മീർ ഡിവിഷനിൽ 43 ഡിവിഷനുകൾക്കുമാണു സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ശിപാർശ ചെയ്തിരിക്കുന്നത്. രണ്ടുവർഷം ദൈർഘ്യമുള്ള കമ്മീഷന്റെ കാലാവധി നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
ജമ്മുവിൽ അധികമായി ആറ് സീറ്റുകളും കാഷ്മീരിൽ അധികമായി ഒരു സീറ്റും ലഭിക്കുന്നതോടെ നിയമസഭയുടെ അംഗബലം 90 ആയി ഉയരും. നേരത്തേ ജമ്മുവിന് 37 നിയമസഭാ സീറ്റുകളും കാഷ്മീരിന് 46 സീറ്റുകളുമാണുള്ളത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുശീൽ ചന്ദ്ര, ജമ്മു കാഷ്മീർ തെരഞ്ഞെടുപ്പ് കമ്മീഷണർ കെ.കെ. ശർമ എന്നിവരാണു കമ്മിഷനിലെ മറ്റ് അംഗങ്ങൾ. കാഷ്മീരി കുടിയേറ്റ സമുദായത്തിൽനിന്ന് ഒരു സ്ത്രീയുൾപ്പെടെ രണ്ട് അംഗങ്ങളുടെ സാന്നിധ്യം നിർബന്ധമാണെന്നും ശിപാർശയിലുണ്ട്.
2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലം പുനർനിർണയത്തിന് 2020 മാർച്ചിലാണു കമ്മീഷനെ നിയോഗിച്ചത്. ജമ്മു മേഖലയിലെ രജൗരി, പൂഞ്ച് നിയമസഭാ സീറ്റുകളെ കാഷ്മീർ മേഖലയിലെ അനന്തനാഗ് പാർലമെന്റ് സീറ്റിന്റെ ഭാഗമാക്കാനും ശിപാർശയുണ്ട്. 18 നിയമസഭാ സീറ്റുകൾ ഉള്ള അഞ്ച് പാർലമെന്റ് സീറ്റുകളാണു സംസ്ഥനത്തുള്ളത്. പ്രാദേശിക വികാരം പരിഗണിച്ച് ഏതാനും നിയമസഭാ സീറ്റുകളുടെ പേരിൽ മാറ്റം വരുത്തി.
തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്നു വിവിധ രാഷ്ട്രീയപാർട്ടികൾ ഇതിനകം അറിയിച്ചുകഴിഞ്ഞു. സുരക്ഷാ സാഹചര്യങ്ങൾകൂടി വിലയിരുത്തിയശേഷം തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാനാണു നീക്കങ്ങൾ.
ജമ്മുവിൽ അധികമായി ആറ് സീറ്റുകളും കാഷ്മീരിൽ അധികമായി ഒരു സീറ്റും ലഭിക്കുന്നതോടെ നിയമസഭയുടെ അംഗബലം 90 ആയി ഉയരും. നേരത്തേ ജമ്മുവിന് 37 നിയമസഭാ സീറ്റുകളും കാഷ്മീരിന് 46 സീറ്റുകളുമാണുള്ളത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുശീൽ ചന്ദ്ര, ജമ്മു കാഷ്മീർ തെരഞ്ഞെടുപ്പ് കമ്മീഷണർ കെ.കെ. ശർമ എന്നിവരാണു കമ്മിഷനിലെ മറ്റ് അംഗങ്ങൾ. കാഷ്മീരി കുടിയേറ്റ സമുദായത്തിൽനിന്ന് ഒരു സ്ത്രീയുൾപ്പെടെ രണ്ട് അംഗങ്ങളുടെ സാന്നിധ്യം നിർബന്ധമാണെന്നും ശിപാർശയിലുണ്ട്.
2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലം പുനർനിർണയത്തിന് 2020 മാർച്ചിലാണു കമ്മീഷനെ നിയോഗിച്ചത്. ജമ്മു മേഖലയിലെ രജൗരി, പൂഞ്ച് നിയമസഭാ സീറ്റുകളെ കാഷ്മീർ മേഖലയിലെ അനന്തനാഗ് പാർലമെന്റ് സീറ്റിന്റെ ഭാഗമാക്കാനും ശിപാർശയുണ്ട്. 18 നിയമസഭാ സീറ്റുകൾ ഉള്ള അഞ്ച് പാർലമെന്റ് സീറ്റുകളാണു സംസ്ഥനത്തുള്ളത്. പ്രാദേശിക വികാരം പരിഗണിച്ച് ഏതാനും നിയമസഭാ സീറ്റുകളുടെ പേരിൽ മാറ്റം വരുത്തി.
തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്നു വിവിധ രാഷ്ട്രീയപാർട്ടികൾ ഇതിനകം അറിയിച്ചുകഴിഞ്ഞു. സുരക്ഷാ സാഹചര്യങ്ങൾകൂടി വിലയിരുത്തിയശേഷം തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാനാണു നീക്കങ്ങൾ.