റോം: സമാധാനശ്രമങ്ങളുടെ ഭാഗമായി മോസ്കോയിൽ പോയി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിരുന്നതായി ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ ദിനപത്രമായ "കൊറിയേറെ ദേല്ല സേറ’യ്ക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
റഷ്യ യുക്രെയ്നിൽ അധിനിവേശം തുടങ്ങി മൂന്നാഴ്ചയ്ക്കുള്ളിലാണു വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ മുഖേന പുടിനെ കാണാനുള്ള ആഗ്രഹം അറിയിച്ചത്. എന്നാൽ റഷ്യ ഇതിനു മറുപടി നല്‍കിയില്ലെന്നു മാർപാപ്പ പറഞ്ഞു.
റഷ്യൻ ഓർത്തഡോക്സ് സഭാ മേധാവി പാത്രിയാർക്കീസ് കിറിലുമായും മാർച്ചിൽ വീഡിയോ ലിങ്കിലൂടെ സംസാരിച്ചിരുന്നു. രാഷ്ട്രീയത്തിന്റെ ഭാഷയ്ക്കുപകരം യേശുവിന്റെ ഭാഷ ഉപയോഗിക്കണമെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു.
നാറ്റോയുടെ സൈനികവ്യാപന പദ്ധതികളായിരിക്കാം യുക്രെയ്നെ ആക്രമിക്കാൻ റഷ്യയെ പ്രേരിപ്പിച്ചതെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു. റഷ്യ എന്തുകൊണ്ട് ഇത്രയും പ്രകോപിതമായി എന്നാണ് ഞാൻ ആലോചിക്കുന്നത്-മാർപാപ്പ പറഞ്ഞു.
റഷ്യ യുക്രെയ്നിൽ അധിനിവേശം തുടങ്ങി മൂന്നാഴ്ചയ്ക്കുള്ളിലാണു വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ മുഖേന പുടിനെ കാണാനുള്ള ആഗ്രഹം അറിയിച്ചത്. എന്നാൽ റഷ്യ ഇതിനു മറുപടി നല്‍കിയില്ലെന്നു മാർപാപ്പ പറഞ്ഞു.
റഷ്യൻ ഓർത്തഡോക്സ് സഭാ മേധാവി പാത്രിയാർക്കീസ് കിറിലുമായും മാർച്ചിൽ വീഡിയോ ലിങ്കിലൂടെ സംസാരിച്ചിരുന്നു. രാഷ്ട്രീയത്തിന്റെ ഭാഷയ്ക്കുപകരം യേശുവിന്റെ ഭാഷ ഉപയോഗിക്കണമെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു.
നാറ്റോയുടെ സൈനികവ്യാപന പദ്ധതികളായിരിക്കാം യുക്രെയ്നെ ആക്രമിക്കാൻ റഷ്യയെ പ്രേരിപ്പിച്ചതെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു. റഷ്യ എന്തുകൊണ്ട് ഇത്രയും പ്രകോപിതമായി എന്നാണ് ഞാൻ ആലോചിക്കുന്നത്-മാർപാപ്പ പറഞ്ഞു.