കോപ്പൻഹേഗൻ: യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി ഡെൻമാർക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. മോദിയെ സ്വീകരിക്കാനായി ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ നേരിട്ടു വിമാനത്താവളത്തിലെത്തി.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മെരിൻബെർഗിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടന്നു. ഡാനിഷ് പ്രധാനമന്ത്രിക്കൊപ്പം മോദി ഔദ്യോഗിക വസതി ചുറ്റിനടന്നു കണ്ടു. 2021ലെ ഇന്ത്യാ സന്ദർശനത്തിൽ മെറ്റെ ഫ്രെഡറിക്സണിനു മോദി സമ്മാനിച്ച പെയിന്റിംഗും എടുത്തു കാണിച്ചു.
രണ്ടു ദിവസത്തെ സന്ദർശനത്തിൽ ഒട്ടനവധി ചർച്ചകളിലാണു മോദി പങ്കെടുക്കുക. രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയാണ് ഇതിൽ പ്രധാനം. ഡെന്മാർക്ക്, ഐസ്ലൻഡ്, ഫിൻലൻഡ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരാണു മോദിക്കൊപ്പം ചർച്ചയിൽ പങ്കെടുക.
കോവിഡിനെ തുടർന്നുള്ള സാന്പത്തിക പുനരുജ്ജീവനം, കാലാവസ്ഥാ വ്യതിയാനം, വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസുകൾ, ആഗോള സുരക്ഷ മുതലായവ ആയിരിക്കും ചർച്ചാവിഷയങ്ങൾ. ഒന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടി 2018ലാണു നടന്നത്.
ജർമനി സന്ദർശിച്ച മോദി, ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഡെന്മാർക്കിലെത്തിയത്. മടക്കയാത്രയിൽ മോദി പാരീസിലിറങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തും.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മെരിൻബെർഗിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടന്നു. ഡാനിഷ് പ്രധാനമന്ത്രിക്കൊപ്പം മോദി ഔദ്യോഗിക വസതി ചുറ്റിനടന്നു കണ്ടു. 2021ലെ ഇന്ത്യാ സന്ദർശനത്തിൽ മെറ്റെ ഫ്രെഡറിക്സണിനു മോദി സമ്മാനിച്ച പെയിന്റിംഗും എടുത്തു കാണിച്ചു.
രണ്ടു ദിവസത്തെ സന്ദർശനത്തിൽ ഒട്ടനവധി ചർച്ചകളിലാണു മോദി പങ്കെടുക്കുക. രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയാണ് ഇതിൽ പ്രധാനം. ഡെന്മാർക്ക്, ഐസ്ലൻഡ്, ഫിൻലൻഡ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരാണു മോദിക്കൊപ്പം ചർച്ചയിൽ പങ്കെടുക.
കോവിഡിനെ തുടർന്നുള്ള സാന്പത്തിക പുനരുജ്ജീവനം, കാലാവസ്ഥാ വ്യതിയാനം, വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസുകൾ, ആഗോള സുരക്ഷ മുതലായവ ആയിരിക്കും ചർച്ചാവിഷയങ്ങൾ. ഒന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടി 2018ലാണു നടന്നത്.
ജർമനി സന്ദർശിച്ച മോദി, ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഡെന്മാർക്കിലെത്തിയത്. മടക്കയാത്രയിൽ മോദി പാരീസിലിറങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തും.