അബുദാബി: തെക്കൻ അറേബ്യൻ വികാരിയാത്തിനെ 17 വർഷം നയിച്ച ബിഷപ് പോൾ ഹിൻഡർ പ്രായാധിക്യത്തെത്തുടർന്നു രാജിവച്ചു. ഇറ്റലിയിലെ മിലാൻ അതിരൂപതയുടെ സഹായമെത്രാനായ കപ്പൂച്ചിൻ സന്ന്യാസ സമൂഹാംഗം പൗലോ മാർട്ടിനെല്ലിയെ വികാരിയത്തിന്റെ പുതിയ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
സ്വിറ്റ്സർലൻഡുകാരനായ ബിഷപ് ഹിൻഡർക്ക് കഴിഞ്ഞമാസം എൺപതു വയസ് തികഞ്ഞിരുന്നു. 2003ൽ അറേബ്യൻ വികാരിയാത്തിന്റെ സഹായമെത്രാനായിട്ടാണ് അദ്ദേഹം ഏഷ്യയിലെത്തുന്നത്. 2005ൽ വികാരിയാത്തിന്റെ ബിഷപ്പായി. 2011ൽ അറേബ്യൻ വികാരിയാത്തിനെ രണ്ടായി വിഭജിച്ചപ്പോൾ തെക്കൻ ഭാഗത്തെ നയിക്കാൻ നിയുക്തനായി.
അബുദാബി ആസ്ഥാനമായുള്ള തെക്കൻ വികാരിയാത്തിനു കീഴിലാണ് യുഎഇ, ഒമാൻ, യെമൻ രാജ്യങ്ങളിലെ കത്തോലിക്കാ സഭ. പത്തു ലക്ഷം വരുന്ന വിശ്വാസികളിൽ ഭൂരിഭാഗവും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് രാജ്യങ്ങളിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്നും കുടിയേറിയവരാണ്.
സ്വിറ്റ്സർലൻഡുകാരനായ ബിഷപ് ഹിൻഡർക്ക് കഴിഞ്ഞമാസം എൺപതു വയസ് തികഞ്ഞിരുന്നു. 2003ൽ അറേബ്യൻ വികാരിയാത്തിന്റെ സഹായമെത്രാനായിട്ടാണ് അദ്ദേഹം ഏഷ്യയിലെത്തുന്നത്. 2005ൽ വികാരിയാത്തിന്റെ ബിഷപ്പായി. 2011ൽ അറേബ്യൻ വികാരിയാത്തിനെ രണ്ടായി വിഭജിച്ചപ്പോൾ തെക്കൻ ഭാഗത്തെ നയിക്കാൻ നിയുക്തനായി.
അബുദാബി ആസ്ഥാനമായുള്ള തെക്കൻ വികാരിയാത്തിനു കീഴിലാണ് യുഎഇ, ഒമാൻ, യെമൻ രാജ്യങ്ങളിലെ കത്തോലിക്കാ സഭ. പത്തു ലക്ഷം വരുന്ന വിശ്വാസികളിൽ ഭൂരിഭാഗവും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് രാജ്യങ്ങളിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്നും കുടിയേറിയവരാണ്.