സപ്പോറഷ്യ: റഷ്യൻ ബോംബിംഗിൽ തകർന്ന മരിയുപോളിൽനിന്ന് ഐക്യരാഷ്ട്ര സഭ മുൻകൈയെടുത്ത് ആളുകളെ ഒഴിപ്പിച്ചു. ഇതിനിടെ, യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി കീവിൽ സന്ദർശനം നടത്തി. യുക്രെയ്ന്റെ തെക്കൻ തുറമുഖ നഗരങ്ങളെയും കിഴക്കൻ വ്യവസായ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണു റഷ്യൻ ബോംബിംഗ് നടത്തുന്നത്. റഷ്യ കനത്ത ബോംബിംഗ് നടത്തുന്ന കേന്ദ്രങ്ങളിൽനിന്ന് ആളുകൾ പലായനം ചെയ്തു.
മരിയുപോളിൽ മാത്രം ഒരു ലക്ഷം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. റഷ്യൻ നിയന്ത്രണത്തിലായ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ രണ്ടായിരത്തോളം യുക്രെയ്ൻ സൈനികരും ആയിരം സാധാരണക്കാരും അഭയം തേടിയിട്ടുണ്ട്.
കലിഫോർണിയയിൽനിന്നുള്ള ജനപ്രതിനിധി സഭാംഗമായ പെലോസി കീവിലെത്തി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയുമായി ചർച്ച നടത്തി. യുഎൻ പ്രസിഡന്റ് അന്റോണിയോ ഗുട്ടെറെസ് കഴിഞ്ഞ ദിവസം കീവിലെത്തി യുക്രെയ്ൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎൻ പ്രസിഡന്റിന്റെ ചർച്ചാവേദിയിലേക്കു റഷ്യ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു പെലോസിയുടെ സന്ദർശനം.
യുക്രെയ്ൻ പ്രസിഡന്റുമായി തന്റെ നേതൃത്വത്തിൽ യുഎസ് പ്രതിനിധികൾ ചർച്ച നടത്തിയതായി പോളണ്ടിലെ റെസിസോവിൽ വാർത്താ സമ്മേളനം നടത്തി പെലോസി വെളിപ്പെടുത്തി. മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ യുഎസ് നൽകുന്ന സഹായത്തിനു യുക്രെയ്ൻ പ്രസിഡന്റ് നന്ദി അറിയിച്ചതായും അവർ വെളിപ്പെടുത്തി.
കീവ് പിടിക്കാനുള്ള നീക്കത്തിൽനിന്നു പിന്തിരിഞ്ഞ റഷ്യൻ സൈന്യം യുക്രെയ്ന്റെ തെക്കു കിഴക്കൻ നഗരങ്ങളിലാണു ശക്തമായ ആക്രമണം നടത്തുന്നത്. ക്രിമിയയ്ക്കു സമീപത്തുള്ള പ്രധാനതുറമുഖ നഗരമായ മരിയുപോൾ ഏറെക്കുറെ റഷ്യയുടെ നിയന്ത്രണത്തിലായി. റഷ്യ മരിയുപോളിൽ ചെയ്യുന്നത് എന്താണെന്നു ലോകനേതാക്കൾക്ക് അറിയാം. എന്നിട്ടും ഇതിനുള്ള ശിക്ഷ റഷ്യക്കു ലഭിക്കുന്നില്ല- വീഡിയോ സന്ദേശത്തിൽ സെലൻസ്കി പറഞ്ഞു. അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽനിന്ന് 46 പേരെ ഒഴിപ്പിച്ചതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒഴിപ്പിച്ചവരിൽ 20 സ്ത്രീകളും കുട്ടികളും പെടുന്നതായി അസോവ് റെജിമെന്റ് അറിയിച്ചു.
അസോവ്സ്റ്റൽ പ്ലാന്റിൽനിന്നു മോചിപ്പിച്ച സ്ത്രീകളും കുട്ടികളും റഷ്യൻ വിമതരുടെ നിയന്ത്രണത്തിലുള്ള ബെസിമെന്നിലെത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. മരിയുപോൾ വിട്ടുപോകാൻ ജനങ്ങൾ സമ്മതിക്കുന്നില്ലെന്നു യുഎന്നും റെഡ്ക്രോസും അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് ആളുകളെ മരിയുപോളിൽനിന്ന് ഒഴിപ്പിച്ചതെന്നു മരിയുപോൾ സിറ്റി കൗൺസിൽ അറിയിച്ചു.
മരിയുപോളിൽ മാത്രം ഒരു ലക്ഷം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. റഷ്യൻ നിയന്ത്രണത്തിലായ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ രണ്ടായിരത്തോളം യുക്രെയ്ൻ സൈനികരും ആയിരം സാധാരണക്കാരും അഭയം തേടിയിട്ടുണ്ട്.
കലിഫോർണിയയിൽനിന്നുള്ള ജനപ്രതിനിധി സഭാംഗമായ പെലോസി കീവിലെത്തി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയുമായി ചർച്ച നടത്തി. യുഎൻ പ്രസിഡന്റ് അന്റോണിയോ ഗുട്ടെറെസ് കഴിഞ്ഞ ദിവസം കീവിലെത്തി യുക്രെയ്ൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎൻ പ്രസിഡന്റിന്റെ ചർച്ചാവേദിയിലേക്കു റഷ്യ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു പെലോസിയുടെ സന്ദർശനം.
യുക്രെയ്ൻ പ്രസിഡന്റുമായി തന്റെ നേതൃത്വത്തിൽ യുഎസ് പ്രതിനിധികൾ ചർച്ച നടത്തിയതായി പോളണ്ടിലെ റെസിസോവിൽ വാർത്താ സമ്മേളനം നടത്തി പെലോസി വെളിപ്പെടുത്തി. മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ യുഎസ് നൽകുന്ന സഹായത്തിനു യുക്രെയ്ൻ പ്രസിഡന്റ് നന്ദി അറിയിച്ചതായും അവർ വെളിപ്പെടുത്തി.
കീവ് പിടിക്കാനുള്ള നീക്കത്തിൽനിന്നു പിന്തിരിഞ്ഞ റഷ്യൻ സൈന്യം യുക്രെയ്ന്റെ തെക്കു കിഴക്കൻ നഗരങ്ങളിലാണു ശക്തമായ ആക്രമണം നടത്തുന്നത്. ക്രിമിയയ്ക്കു സമീപത്തുള്ള പ്രധാനതുറമുഖ നഗരമായ മരിയുപോൾ ഏറെക്കുറെ റഷ്യയുടെ നിയന്ത്രണത്തിലായി. റഷ്യ മരിയുപോളിൽ ചെയ്യുന്നത് എന്താണെന്നു ലോകനേതാക്കൾക്ക് അറിയാം. എന്നിട്ടും ഇതിനുള്ള ശിക്ഷ റഷ്യക്കു ലഭിക്കുന്നില്ല- വീഡിയോ സന്ദേശത്തിൽ സെലൻസ്കി പറഞ്ഞു. അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽനിന്ന് 46 പേരെ ഒഴിപ്പിച്ചതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒഴിപ്പിച്ചവരിൽ 20 സ്ത്രീകളും കുട്ടികളും പെടുന്നതായി അസോവ് റെജിമെന്റ് അറിയിച്ചു.
അസോവ്സ്റ്റൽ പ്ലാന്റിൽനിന്നു മോചിപ്പിച്ച സ്ത്രീകളും കുട്ടികളും റഷ്യൻ വിമതരുടെ നിയന്ത്രണത്തിലുള്ള ബെസിമെന്നിലെത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. മരിയുപോൾ വിട്ടുപോകാൻ ജനങ്ങൾ സമ്മതിക്കുന്നില്ലെന്നു യുഎന്നും റെഡ്ക്രോസും അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് ആളുകളെ മരിയുപോളിൽനിന്ന് ഒഴിപ്പിച്ചതെന്നു മരിയുപോൾ സിറ്റി കൗൺസിൽ അറിയിച്ചു.