കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെ നീക്കാൻ ഇളയ സഹോദരനും രാജ്യത്തിന്റെ പ്രസിഡന്റുമായ ഗോത്താബയ രാജപക്സെ സമ്മതിച്ചു.
സാന്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറുന്നതിനുള്ള മാർഗങ്ങളിലൊന്നായി ദേശീയ സർക്കാർ രൂപീകരിക്കുന്നതിനാണു ഗോത്താബയയുടെ വിട്ടുവീഴ്ചയെന്നു ദേശീയ കൗൺസിൽ അംഗം മൈത്രീപാല സിരിസേന പറഞ്ഞു.
പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതിനൊപ്പം ദേശീയ സർക്കാരിനായുള്ള മന്ത്രിസഭയെയും ദേശീയ കൗൺസിലിനു തെരഞ്ഞെടുക്കാമെന്നു പ്രസിഡന്റ് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
രാജപക്സെയ്ക്കു മുന്പു പ്രസിഡന്റ് പദവി വഹിച്ചിരുന്ന സിരിസേനയും 40 അംഗങ്ങളും അടുത്തിടെയാണു സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. അതേസമയം, പ്രധാനമന്ത്രിയെ നീക്കുന്നതിൽ പ്രസിഡന്റ് ഒരുതരത്തിലുള്ള തീരുമാനവും എടുത്തിട്ടില്ലെന്നു പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് തുടരുന്ന ജനകീയ പ്രതിഷേധം തണുപ്പിക്കുന്നതിനായി മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി ദേശീയ സർക്കാരിനായി പ്രസിഡന്റ് ഗോത്തബയ വഴിയൊരുക്കിയിരുന്നു.
രാജപക്സെ കുടുംബത്തിൽനിന്നുള്ള പ്രസിഡന്റും പ്രധാനമന്ത്രിയും തുടരുകയും മറ്റു മൂന്നുപേർ മന്ത്രിസഭയിൽനിന്ന് ഒഴിയുകയും ചെയ്തു. എന്നാൽ രാജപക്സെ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള സർക്കാരിൽ പങ്കാളികളാകാനില്ലെന്നു പ്രതിപക്ഷം നിലപാടെടുത്തു.
അതേസമയം, ഇടക്കാല സർക്കാർ രൂപവത്കരിക്കുന്നതിനു പ്രതിപക്ഷവുമായി ചർച്ച നടത്താൻ ഭരണകക്ഷിയായ എസ്എൽപിപിയിലെ വിമതരോടു ഗോത്താബയ ആവശ്യപ്പെട്ടു. ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനായി മുൻ പ്രസിഡന്റ് സിരിസേനയുടെ നേതൃത്വത്തിലുള്ള സംഘം പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
225 അംഗ പാർലമെന്റിൽ 113 പേരുടെ പിന്തുണ ഉറപ്പാക്കാൻ സംഘത്തോടു പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇടക്കാല സർക്കാരിനായി പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന നിലപാടിൽ സംഘം ഉറച്ചുനിന്നു.
സാന്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറുന്നതിനുള്ള മാർഗങ്ങളിലൊന്നായി ദേശീയ സർക്കാർ രൂപീകരിക്കുന്നതിനാണു ഗോത്താബയയുടെ വിട്ടുവീഴ്ചയെന്നു ദേശീയ കൗൺസിൽ അംഗം മൈത്രീപാല സിരിസേന പറഞ്ഞു.
പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതിനൊപ്പം ദേശീയ സർക്കാരിനായുള്ള മന്ത്രിസഭയെയും ദേശീയ കൗൺസിലിനു തെരഞ്ഞെടുക്കാമെന്നു പ്രസിഡന്റ് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
രാജപക്സെയ്ക്കു മുന്പു പ്രസിഡന്റ് പദവി വഹിച്ചിരുന്ന സിരിസേനയും 40 അംഗങ്ങളും അടുത്തിടെയാണു സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. അതേസമയം, പ്രധാനമന്ത്രിയെ നീക്കുന്നതിൽ പ്രസിഡന്റ് ഒരുതരത്തിലുള്ള തീരുമാനവും എടുത്തിട്ടില്ലെന്നു പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് തുടരുന്ന ജനകീയ പ്രതിഷേധം തണുപ്പിക്കുന്നതിനായി മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി ദേശീയ സർക്കാരിനായി പ്രസിഡന്റ് ഗോത്തബയ വഴിയൊരുക്കിയിരുന്നു.
രാജപക്സെ കുടുംബത്തിൽനിന്നുള്ള പ്രസിഡന്റും പ്രധാനമന്ത്രിയും തുടരുകയും മറ്റു മൂന്നുപേർ മന്ത്രിസഭയിൽനിന്ന് ഒഴിയുകയും ചെയ്തു. എന്നാൽ രാജപക്സെ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള സർക്കാരിൽ പങ്കാളികളാകാനില്ലെന്നു പ്രതിപക്ഷം നിലപാടെടുത്തു.
അതേസമയം, ഇടക്കാല സർക്കാർ രൂപവത്കരിക്കുന്നതിനു പ്രതിപക്ഷവുമായി ചർച്ച നടത്താൻ ഭരണകക്ഷിയായ എസ്എൽപിപിയിലെ വിമതരോടു ഗോത്താബയ ആവശ്യപ്പെട്ടു. ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനായി മുൻ പ്രസിഡന്റ് സിരിസേനയുടെ നേതൃത്വത്തിലുള്ള സംഘം പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
225 അംഗ പാർലമെന്റിൽ 113 പേരുടെ പിന്തുണ ഉറപ്പാക്കാൻ സംഘത്തോടു പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇടക്കാല സർക്കാരിനായി പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന നിലപാടിൽ സംഘം ഉറച്ചുനിന്നു.