മോസ്കോ: യുക്രെയ്ൻ പ്രതിസന്ധിക്കിടെ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തും. ബെയ്ജിംഗ് വിന്റർ ഒളിംപിക്സ് ഉദ്ഘാടനം ചെയ്യുന്നതിനായി പുടിൻ ഫെബ്രുവരി നാലിനു ചൈനയിൽ എത്തും.
യുക്രെയ്ൻ പ്രശ്നത്തിൽ യൂറോപ്യൻ രാജ്യങ്ങളെ റഷ്യയ്ക്കെതിരേ അണിനിരത്തുന്ന അമേരിക്ക, റഷ്യ-ചൈന നയതന്ത്ര കൂടിക്കാഴ്ച ആശങ്കയോടെയാണു കാണുന്നത്. യുക്രെയ്ൻ അതിർത്തിക്കു സമീപം വൻ സൈന്യത്തെ വിന്യസിച്ചിരിക്കുന്ന റഷ്യ അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിനു വൻ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
യൂറോപ്പിലെ സുരക്ഷാ വിഷയം ഉൾപ്പെടെ നിരവധിക്കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട സമയമാണിതെന്നും നാറ്റോ സഖ്യത്തെ സംബന്ധിച്ച കാര്യങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നും പുടിൻ-ഷീ കൂടിക്കാഴ്ചയെക്കുറിച്ച് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ ചൂണ്ടിക്കാണിച്ച് യൂറോപ്യൻ രാജ്യങ്ങൾ വിന്റർ ഒളിംപിക്സിന് താരങ്ങളെ പങ്കെടുപ്പിക്കില്ല. എന്നാൽ, റഷ്യ ഈ നീക്കത്തെ എതിർത്തിരുന്നു.
ഇതിനിടെ, അടുത്തമാസത്തോടെ റഷ്യ യുക്രെയ്നിൽ കൈയേറ്റം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുക്രെയ്ൻ അതിർത്തിയിൽ റഷ്യ പതിനായിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും സംഘർഷത്തിൽനിന്ന് പിന്തിരിയണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഫെബ്രുവരിയോടെ റഷ്യ യുക്രെയ്നിൽ കൈയേറ്റം നടത്തുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ കണക്കുകൂട്ടലെന്ന് വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എമിലി ഹോണ് പറഞ്ഞു.
എന്നാൽ, യുക്രെയ്നിൽ ഒരു തരത്തിലുള്ള കൈയേറ്റത്തിനും റഷ്യയ്ക്കു താത്പര്യമില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവറോവ് ഇന്നലെയും പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വാള്ഡിമർ സെലൻസ്കിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടെലിഫോണിൽ ചർച്ച നടത്തിയതിനുശേഷമാണ് റഷ്യയുടെ പ്രതികരണം.
മുൻ സോവ്യറ്റ് രാജ്യമായ യുക്രെയ്നെ ആക്രമിക്കാൻ റഷ്യ ഉദ്ദേശിക്കുന്നില്ലെന്നും നാറ്റോ സഖ്യത്തിലേക്കുള്ള യുക്രെയ്ന്റെ പ്രവേശനത്തെയാണ് എതിർക്കുന്നതെന്നും ലവറോവ് പറഞ്ഞു.
യുക്രെയ്ൻ പ്രശ്നത്തിൽ യൂറോപ്യൻ രാജ്യങ്ങളെ റഷ്യയ്ക്കെതിരേ അണിനിരത്തുന്ന അമേരിക്ക, റഷ്യ-ചൈന നയതന്ത്ര കൂടിക്കാഴ്ച ആശങ്കയോടെയാണു കാണുന്നത്. യുക്രെയ്ൻ അതിർത്തിക്കു സമീപം വൻ സൈന്യത്തെ വിന്യസിച്ചിരിക്കുന്ന റഷ്യ അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിനു വൻ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
യൂറോപ്പിലെ സുരക്ഷാ വിഷയം ഉൾപ്പെടെ നിരവധിക്കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട സമയമാണിതെന്നും നാറ്റോ സഖ്യത്തെ സംബന്ധിച്ച കാര്യങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നും പുടിൻ-ഷീ കൂടിക്കാഴ്ചയെക്കുറിച്ച് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ ചൂണ്ടിക്കാണിച്ച് യൂറോപ്യൻ രാജ്യങ്ങൾ വിന്റർ ഒളിംപിക്സിന് താരങ്ങളെ പങ്കെടുപ്പിക്കില്ല. എന്നാൽ, റഷ്യ ഈ നീക്കത്തെ എതിർത്തിരുന്നു.
ഇതിനിടെ, അടുത്തമാസത്തോടെ റഷ്യ യുക്രെയ്നിൽ കൈയേറ്റം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുക്രെയ്ൻ അതിർത്തിയിൽ റഷ്യ പതിനായിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും സംഘർഷത്തിൽനിന്ന് പിന്തിരിയണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഫെബ്രുവരിയോടെ റഷ്യ യുക്രെയ്നിൽ കൈയേറ്റം നടത്തുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ കണക്കുകൂട്ടലെന്ന് വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എമിലി ഹോണ് പറഞ്ഞു.
എന്നാൽ, യുക്രെയ്നിൽ ഒരു തരത്തിലുള്ള കൈയേറ്റത്തിനും റഷ്യയ്ക്കു താത്പര്യമില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവറോവ് ഇന്നലെയും പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വാള്ഡിമർ സെലൻസ്കിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടെലിഫോണിൽ ചർച്ച നടത്തിയതിനുശേഷമാണ് റഷ്യയുടെ പ്രതികരണം.
മുൻ സോവ്യറ്റ് രാജ്യമായ യുക്രെയ്നെ ആക്രമിക്കാൻ റഷ്യ ഉദ്ദേശിക്കുന്നില്ലെന്നും നാറ്റോ സഖ്യത്തിലേക്കുള്ള യുക്രെയ്ന്റെ പ്രവേശനത്തെയാണ് എതിർക്കുന്നതെന്നും ലവറോവ് പറഞ്ഞു.