ന്യൂഡൽഹി: അരുണാചൽപ്രദേശിൽ അബദ്ധത്തിൽ അതിർത്തി കടന്നു പോയ യുവാവിനെ ചൈന ഇന്ത്യൻ സൈന്യത്തിനു കൈമാറി. മിരാം തരോണ്‍ എന്ന യുവാവിനെ പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ത്യൻ സൈന്യത്തിന് കൈമാറിയതായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജുജുവാണ് അറിയിച്ചത്. വൈദ്യ പരിശോധകളും മറ്റു നടപടിക്രമങ്ങളും പൂർത്തിയായാൽ ഉടൻ യുവാവിനെ കുടുംബത്തിനു കൈമാറും.
യുവാവ് അതിർത്തി കടന്നു തങ്ങളുടെ പ്രദേശത്ത് എത്തിയതായി ചൈന നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, മോശം കാലാവസ്ഥ കാരണമാണ് തിരിച്ചയയ്ക്കുന്നത് വൈകിയത്. യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള പ്രദേശത്തു നിന്നാണ് യുവാവിനെ കാണാതായത്. അതിർത്തി കടന്നെത്തിയ യുവാവിനെ ചൈനീസ് സൈന്യം ഉടൻ അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്.
വേട്ടയ്ക്കു പോകുന്ന വഴിയാണ് മിരാമിന് വഴി തെറ്റിയത്. കടുത്ത ഇരുട്ടിൽ വഴി തെറ്റി മുന്നോട്ടു നീങ്ങിയ ഇയാളെ ചൈനീസ് പട്ടാളം പിടികൂടി കൊണ്ടു പോകുകയായിരുന്നു. എന്നാൽ, ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഇയാളാണ് ഗ്രാമത്തിൽ എത്തി കുടുംബത്തെയും തൊട്ടടുത്ത ഇന്ത്യൻ സൈന്യത്തിന്റെ ക്യാന്പിലും വിവരം അറിയിച്ചത്.
യുവാവ് അതിർത്തി കടന്നു തങ്ങളുടെ പ്രദേശത്ത് എത്തിയതായി ചൈന നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, മോശം കാലാവസ്ഥ കാരണമാണ് തിരിച്ചയയ്ക്കുന്നത് വൈകിയത്. യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള പ്രദേശത്തു നിന്നാണ് യുവാവിനെ കാണാതായത്. അതിർത്തി കടന്നെത്തിയ യുവാവിനെ ചൈനീസ് സൈന്യം ഉടൻ അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്.
വേട്ടയ്ക്കു പോകുന്ന വഴിയാണ് മിരാമിന് വഴി തെറ്റിയത്. കടുത്ത ഇരുട്ടിൽ വഴി തെറ്റി മുന്നോട്ടു നീങ്ങിയ ഇയാളെ ചൈനീസ് പട്ടാളം പിടികൂടി കൊണ്ടു പോകുകയായിരുന്നു. എന്നാൽ, ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഇയാളാണ് ഗ്രാമത്തിൽ എത്തി കുടുംബത്തെയും തൊട്ടടുത്ത ഇന്ത്യൻ സൈന്യത്തിന്റെ ക്യാന്പിലും വിവരം അറിയിച്ചത്.