ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യു പിൻവലിച്ചു.
കന്പോളങ്ങൾ, ഷോപ്പിംഗ് മാളുകൾ, സിനിമ തിയറ്ററുകൾ, റസ്റ്ററന്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ 50 ശതമാനം ആളുകൾക്ക് പ്രവേശിക്കാം. വിവാഹ പരിപാടികളിൽ 200 പേർക്കു വരെ പങ്കെടുക്കാം. സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ഉദ്യോഗസ്ഥരെ അനുവദിക്കും. സ്കൂളുകൾ, കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടക്കും. രാത്രി കർഫ്യു അതേപടി നിലനിൽക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം പ്രവർത്തനാനുമതി ഉണ്ടായിരുന്ന കടകൾക്ക് ഇനി മുതൽ ദിവസവും പ്രവർത്തിക്കാം. നിലവിലെ കോവിഡ് സാഹചര്യങ്ങളെക്കുറിച്ച് അവലോകനം ചെയ്യുന്നതിന് ഡൽഹി ദുരന്തനിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് വാരാന്ത്യ കർഫ്യു പിൻവലിക്കുന്നതിന് തീരുമാനമായാത്. ഡൽഹിയിലെ കോവിഡ്സാഹചര്യം നിലവിൽ നിയന്ത്രണാധീനമാണെന്ന് ആരോഗ്യവകുപ്പു മന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു.
ഏതാനും ദിവസങ്ങളായി ഡൽഹിയിലെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ വരുത്തുന്നതിന് തീരുമാനമായത്.
കന്പോളങ്ങൾ, ഷോപ്പിംഗ് മാളുകൾ, സിനിമ തിയറ്ററുകൾ, റസ്റ്ററന്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ 50 ശതമാനം ആളുകൾക്ക് പ്രവേശിക്കാം. വിവാഹ പരിപാടികളിൽ 200 പേർക്കു വരെ പങ്കെടുക്കാം. സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ഉദ്യോഗസ്ഥരെ അനുവദിക്കും. സ്കൂളുകൾ, കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടക്കും. രാത്രി കർഫ്യു അതേപടി നിലനിൽക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം പ്രവർത്തനാനുമതി ഉണ്ടായിരുന്ന കടകൾക്ക് ഇനി മുതൽ ദിവസവും പ്രവർത്തിക്കാം. നിലവിലെ കോവിഡ് സാഹചര്യങ്ങളെക്കുറിച്ച് അവലോകനം ചെയ്യുന്നതിന് ഡൽഹി ദുരന്തനിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് വാരാന്ത്യ കർഫ്യു പിൻവലിക്കുന്നതിന് തീരുമാനമായാത്. ഡൽഹിയിലെ കോവിഡ്സാഹചര്യം നിലവിൽ നിയന്ത്രണാധീനമാണെന്ന് ആരോഗ്യവകുപ്പു മന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു.
ഏതാനും ദിവസങ്ങളായി ഡൽഹിയിലെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ വരുത്തുന്നതിന് തീരുമാനമായത്.