ന്യൂഡൽഹി: ഇന്ത്യയുടെ ഭാവി നിശ്ചയിക്കുക ഉത്തർപ്രദേശ് തെരഞ്ഞെടുപ്പെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുപി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ എതിരാളിയായ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അധികാരത്തിൽ വന്നാൽ യുപിയിൽ വീണ്ടും ഗുണ്ടാരാജ് നിലവിൽ വരുമെന്നും അമിത് ഷാ പറഞ്ഞു.
സമാജ്വാദി പാർട്ടിയിലെ മുതിർന്ന നേതാവായ അസം ഖാൻ അറസ്റ്റിലായി. നിരവധി കുറ്റങ്ങൾ അദ്ദേഹത്തിനെതിരേ ആരോപിച്ചിട്ടുള്ള സാഹചര്യത്തിൽ അഖിലേഷ് യാദവ് നിയമത്തക്കുറിച്ച് വാചാലനാകുന്നു. ഒരുകാലത്ത് ഗുണ്ടാ നേതാക്കളും കുറ്റവാളികളും ഭരിച്ചിരുന്ന യുപിയിൽ ഇപ്പോൾ കുറ്റവാളികൾ സ്വമേധയാ കീഴടങ്ങുകയാണ്. ഉത്തർപ്രദേശിനെ കുടുംബാധിപത്യത്തിൽനിന്നും ജാതീയതയിൽ നിന്നും രക്ഷിച്ച് വികസനത്തിന്റെ പാതയിലേക്കെത്തിച്ചത് ബിജെപിയാണ്. 20 കോടിയിലധികം ജനങ്ങളുള്ള യുപിയെ കൂടാതെ ഇന്ത്യക്ക് വികസനം സാധ്യമല്ല. ഇന്ത്യയുടെ ഭാവി നിർണയിക്കുക യുപിയിലെ ജനങ്ങളാണെന്നും അമിത് ഷാ പറഞ്ഞു. യുപിയിലെ പ്രധാന ക്ഷേത്ര നഗരികളിൽ ഒന്നായ മഥുരയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അമിത്ഷാ.
മൂന്നു ഘട്ടങ്ങളിലായി നൂറി ലധികം നിയമസഭ സീറ്റുകളുള്ള പടിഞ്ഞാറൻ യുപിയിലെ തെരഞ്ഞെടുപ്പു പ്രചരണങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. കർഷകസമരത്തെത്തുടർന്ന് പടിഞ്ഞാറൻ യുപിയിലെ ജാട്ട് സമുദായങ്ങൾക്കിടയിലുള്ള ഭരണവിരുദ്ധ വികാരം ബിജെപിയെ മോശമായി ബാധിക്കുമെന്നും വിവരങ്ങളുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജാട്ട് സമുദായങ്ങളുടെ പിന്തുണയോടെ 76 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ജാട്ട് സമുദായങ്ങൾക്കിടയിലെ പ്രബലനായ നേതാവായ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദൾ ഇത്തവണ സമാജ്വാദി പാർട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയതും ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നു.
എന്തു പ്രശ്നങ്ങളുണ്ടെങ്കിലും ചർച്ചയിലൂടെ പരിഹരിക്കാമെന്നും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടർന്നും പിന്തുണ ഉണ്ടാകണമെന്നും ജാട്ട് സമുദായ നേതാക്കളുമായി കൂടികാഴ്ച നടത്തിയ അമിത് ഷാ ആവശ്യപ്പെട്ടു.
സമാജ്വാദി പാർട്ടിയിലെ മുതിർന്ന നേതാവായ അസം ഖാൻ അറസ്റ്റിലായി. നിരവധി കുറ്റങ്ങൾ അദ്ദേഹത്തിനെതിരേ ആരോപിച്ചിട്ടുള്ള സാഹചര്യത്തിൽ അഖിലേഷ് യാദവ് നിയമത്തക്കുറിച്ച് വാചാലനാകുന്നു. ഒരുകാലത്ത് ഗുണ്ടാ നേതാക്കളും കുറ്റവാളികളും ഭരിച്ചിരുന്ന യുപിയിൽ ഇപ്പോൾ കുറ്റവാളികൾ സ്വമേധയാ കീഴടങ്ങുകയാണ്. ഉത്തർപ്രദേശിനെ കുടുംബാധിപത്യത്തിൽനിന്നും ജാതീയതയിൽ നിന്നും രക്ഷിച്ച് വികസനത്തിന്റെ പാതയിലേക്കെത്തിച്ചത് ബിജെപിയാണ്. 20 കോടിയിലധികം ജനങ്ങളുള്ള യുപിയെ കൂടാതെ ഇന്ത്യക്ക് വികസനം സാധ്യമല്ല. ഇന്ത്യയുടെ ഭാവി നിർണയിക്കുക യുപിയിലെ ജനങ്ങളാണെന്നും അമിത് ഷാ പറഞ്ഞു. യുപിയിലെ പ്രധാന ക്ഷേത്ര നഗരികളിൽ ഒന്നായ മഥുരയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അമിത്ഷാ.
മൂന്നു ഘട്ടങ്ങളിലായി നൂറി ലധികം നിയമസഭ സീറ്റുകളുള്ള പടിഞ്ഞാറൻ യുപിയിലെ തെരഞ്ഞെടുപ്പു പ്രചരണങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. കർഷകസമരത്തെത്തുടർന്ന് പടിഞ്ഞാറൻ യുപിയിലെ ജാട്ട് സമുദായങ്ങൾക്കിടയിലുള്ള ഭരണവിരുദ്ധ വികാരം ബിജെപിയെ മോശമായി ബാധിക്കുമെന്നും വിവരങ്ങളുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജാട്ട് സമുദായങ്ങളുടെ പിന്തുണയോടെ 76 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ജാട്ട് സമുദായങ്ങൾക്കിടയിലെ പ്രബലനായ നേതാവായ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദൾ ഇത്തവണ സമാജ്വാദി പാർട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയതും ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നു.
എന്തു പ്രശ്നങ്ങളുണ്ടെങ്കിലും ചർച്ചയിലൂടെ പരിഹരിക്കാമെന്നും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടർന്നും പിന്തുണ ഉണ്ടാകണമെന്നും ജാട്ട് സമുദായ നേതാക്കളുമായി കൂടികാഴ്ച നടത്തിയ അമിത് ഷാ ആവശ്യപ്പെട്ടു.