ന്യൂഡൽഹി: ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിൽ ചേർന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ഇദ്ദേഹം ബിജെപിയിൽ ചേരുന്നത്. മുന്‍പു മത്സരിച്ചു വിജയിച്ച മണ്ഡലമായ തെഹ്രിയിൽ നിന്നു തന്നെയാകും ഇത്തവണയും കിഷോർ ഉപാധ്യായ് മത്സരിക്കുകയെന്നും സൂചനകളുണ്ട്.
ഉത്തരാഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള നേതാവ് ദേവേന്ദർ യാദവാണ് കിഷോർ ഉപാധ്യായയെ പാർട്ടിയുടെ ഒൗദ്യോഗിക പദവികളിൽ നിന്നു നീക്കം ചെയ്യുന്നതായി അറിയിച്ചത്. എന്നാൽ 45 വർഷമായി കോണ്‍ഗ്രസിന്റെ ഒപ്പം നിന്നിട്ടും തന്നെ മനസിലാക്കാൻ പാർട്ടിക്കു കഴിഞ്ഞിട്ടില്ലെന്ന് കിഷോർ ഉപാധ്യായ പറഞ്ഞു.
ജനുവരി മൂന്നിന് കേന്ദ്ര മന്ത്രിയും ഉത്തരാഖണ്ഡിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയുമായി കിഷോർ ഉപാധ്യായ കൂടികാഴ്ച നടത്തിയിരുന്നു. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്.
ഉത്തരാഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള നേതാവ് ദേവേന്ദർ യാദവാണ് കിഷോർ ഉപാധ്യായയെ പാർട്ടിയുടെ ഒൗദ്യോഗിക പദവികളിൽ നിന്നു നീക്കം ചെയ്യുന്നതായി അറിയിച്ചത്. എന്നാൽ 45 വർഷമായി കോണ്‍ഗ്രസിന്റെ ഒപ്പം നിന്നിട്ടും തന്നെ മനസിലാക്കാൻ പാർട്ടിക്കു കഴിഞ്ഞിട്ടില്ലെന്ന് കിഷോർ ഉപാധ്യായ പറഞ്ഞു.
ജനുവരി മൂന്നിന് കേന്ദ്ര മന്ത്രിയും ഉത്തരാഖണ്ഡിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയുമായി കിഷോർ ഉപാധ്യായ കൂടികാഴ്ച നടത്തിയിരുന്നു. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്.