കീവ്: നാറ്റോ സഖ്യത്തിൽ യുക്രെയ്ൻ ചേരുന്നതു തടയണമെന്ന റഷ്യയുടെ ആവശ്യം യുഎസ് തള്ളി. ഫെബ്രുവരി മധ്യത്തോടെ റഷ്യൻ സേന യുക്രെയ്ൻ പിടിച്ചെടുക്കുമെന്നു കഴിഞ്ഞദിവസം ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് യുഎസ് റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, യുക്രെയ്നിൽ ഒരു കടന്നുകയറ്റം ഉദ്ദേശിക്കുന്നില്ലന്നു റഷ്യ വ്യക്തമാക്കി. ഇതിനിടെ, റഷ്യ യുക്രെയ്നെ ആക്രമിച്ചാൽ, നോഡ് സ്ട്രീം 2 പൈപ്പ് ലൈൻ പദ്ധതി നടപ്പിലാക്കില്ലെന്നു ജർമനി വ്യക്തമാക്കി. റഷ്യയിൽനിന്നു പ്രകൃതിവാതകം ബാൾട്ടിക് സമുദ്രത്തിലൂടെ നേരിട്ട് യൂറോപ്യൻ രാജ്യങ്ങളിൽ എത്തിക്കുന്ന സ്വപ്ന പദ്ധതിയാണ് നോഡ് സ്ട്രീം 2. നോഡ് സ്ട്രീം വഴി റഷ്യയിൽനിന്ന് ജർമനിയിൽ നേരിട്ട് പ്രകൃതി വാതകം എത്തിക്കുന്നുണ്ട്.
പ്രകൃതിക വാതക സന്പന്നമായ റഷ്യ 1100 കോടി ഡോളർ ചെലഴിച്ചാണ് 1,225 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ നിർമിക്കുന്നത്. യുക്രെയ്ൻ ആക്രമിക്കാനാണ് റഷ്യയുടെ പദ്ധതിയെങ്കിൽ നോഡ് പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്നു യുഎസും ജർമനിയും പറഞ്ഞു. നാറ്റോ സഖ്യത്തിൽ യുക്രെയ്നെ ഉൾപ്പെടുത്തരുതെന്ന റഷ്യയുടെ ആവശ്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തള്ളി.
യുക്രെയ്നിന്റെ പരമാധികാരം റഷ്യ കവർന്നെടുക്കുകയാണെങ്കിൽ നോഡ് പൈപ്പ് ലൈൻ ഉൾപ്പെടെ ഒന്നും നടക്കില്ലെന്ന് യുഎസിലെ ജർമൻ അംബാസഡർ എമിലെ ഹാബർ ട്വീറ്റ് ചെയ്തു.
നോഡ് പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് റഷ്യ വൻ മുതൽ മുടക്കാണ് നടത്തിയിരിക്കുന്നത്. എന്നാൽ, പൈപ്പ് ലൈൻ ഒരു ഭൗമ രാഷ്ട്രീയ ആയുധമാണ്- യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി പറഞ്ഞു.
ഇതിനിടെ, യുക്രെയ്നെ നാറ്റോ സഖ്യത്തിൽ ചേർക്കുന്നതിനെതിരേ റഷ്യ പരാതി എഴുതി നൽകി. എന്നാൽ, യുക്രെയ്നെ നാറ്റോ സഖ്യത്തിന്റെ ഭാഗമാക്കുമെന്നും ആ രാജ്യത്തിന്റെ പരമാധികാരത്തിനെതിരേ പ്രവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി.
എന്നാൽ, നാറ്റോ സഖ്യം വിപുലീകരിക്കുന്നതിനു റഷ്യ എതിരല്ലെന്നും ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ അതിർത്തിയിൽ 2015 മിൻസ്ക് ഉടന്പടിയിലെ വെടിനിർത്തൽ കരാറുമായി മുന്നോട്ടുപോകണമെന്ന് ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു. നയതന്ത്രപരമായി പ്രശ്നത്തിനു പരിഹാരം കാണാനാണ് ആഗ്രഹമെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രി കുലേബ പറഞ്ഞു.
എന്നാൽ, യുക്രെയ്നിൽ ഒരു കടന്നുകയറ്റം ഉദ്ദേശിക്കുന്നില്ലന്നു റഷ്യ വ്യക്തമാക്കി. ഇതിനിടെ, റഷ്യ യുക്രെയ്നെ ആക്രമിച്ചാൽ, നോഡ് സ്ട്രീം 2 പൈപ്പ് ലൈൻ പദ്ധതി നടപ്പിലാക്കില്ലെന്നു ജർമനി വ്യക്തമാക്കി. റഷ്യയിൽനിന്നു പ്രകൃതിവാതകം ബാൾട്ടിക് സമുദ്രത്തിലൂടെ നേരിട്ട് യൂറോപ്യൻ രാജ്യങ്ങളിൽ എത്തിക്കുന്ന സ്വപ്ന പദ്ധതിയാണ് നോഡ് സ്ട്രീം 2. നോഡ് സ്ട്രീം വഴി റഷ്യയിൽനിന്ന് ജർമനിയിൽ നേരിട്ട് പ്രകൃതി വാതകം എത്തിക്കുന്നുണ്ട്.
പ്രകൃതിക വാതക സന്പന്നമായ റഷ്യ 1100 കോടി ഡോളർ ചെലഴിച്ചാണ് 1,225 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ നിർമിക്കുന്നത്. യുക്രെയ്ൻ ആക്രമിക്കാനാണ് റഷ്യയുടെ പദ്ധതിയെങ്കിൽ നോഡ് പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്നു യുഎസും ജർമനിയും പറഞ്ഞു. നാറ്റോ സഖ്യത്തിൽ യുക്രെയ്നെ ഉൾപ്പെടുത്തരുതെന്ന റഷ്യയുടെ ആവശ്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തള്ളി.
യുക്രെയ്നിന്റെ പരമാധികാരം റഷ്യ കവർന്നെടുക്കുകയാണെങ്കിൽ നോഡ് പൈപ്പ് ലൈൻ ഉൾപ്പെടെ ഒന്നും നടക്കില്ലെന്ന് യുഎസിലെ ജർമൻ അംബാസഡർ എമിലെ ഹാബർ ട്വീറ്റ് ചെയ്തു.
നോഡ് പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് റഷ്യ വൻ മുതൽ മുടക്കാണ് നടത്തിയിരിക്കുന്നത്. എന്നാൽ, പൈപ്പ് ലൈൻ ഒരു ഭൗമ രാഷ്ട്രീയ ആയുധമാണ്- യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി പറഞ്ഞു.
ഇതിനിടെ, യുക്രെയ്നെ നാറ്റോ സഖ്യത്തിൽ ചേർക്കുന്നതിനെതിരേ റഷ്യ പരാതി എഴുതി നൽകി. എന്നാൽ, യുക്രെയ്നെ നാറ്റോ സഖ്യത്തിന്റെ ഭാഗമാക്കുമെന്നും ആ രാജ്യത്തിന്റെ പരമാധികാരത്തിനെതിരേ പ്രവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി.
എന്നാൽ, നാറ്റോ സഖ്യം വിപുലീകരിക്കുന്നതിനു റഷ്യ എതിരല്ലെന്നും ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ അതിർത്തിയിൽ 2015 മിൻസ്ക് ഉടന്പടിയിലെ വെടിനിർത്തൽ കരാറുമായി മുന്നോട്ടുപോകണമെന്ന് ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു. നയതന്ത്രപരമായി പ്രശ്നത്തിനു പരിഹാരം കാണാനാണ് ആഗ്രഹമെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രി കുലേബ പറഞ്ഞു.