ന്യൂഡൽഹി: ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനായി അതിർത്തികളിലും പ്രധാന നഗരങ്ങളിലും അടക്കം രാജ്യമാകെ സുരക്ഷ കർക്കശമാക്കി. ഖാലിസ്ഥാൻ, ഐഎസ്, പാക് തീവ്രവാദ ഗ്രൂപ്പുകളുടെ ഭീഷണിയുടെ അടിസ്ഥാനത്തിൽ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡ് പരിസരങ്ങളിൽ അതീവ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഡൽഹിയിൽ അടുത്തിടെ സ്ഫോടകവസ്തു കണ്ടെടുത്ത സാഹചര്യത്തിൽ ഇത്തവണ കർശനമായ പരിശോധനകൾ ആഴ്ചകൾക്കു മുന്പേ തുടങ്ങിയിരുന്നു. രാജ്പഥ്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ ചെറിയ സുരക്ഷാവീഴ്ച പോലും അനുവദിക്കില്ലെന്നു ഡൽഹി പോലീസ് അറിയിച്ചു.
രാജ്യാതിർത്തികൾ, മെട്രോ നഗരങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആണവനിലയങ്ങൾ, തന്ത്രപ്രധാന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ അഞ്ചു തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ ദിവസങ്ങളായി തുടരുന്ന കൊടുംശൈത്യത്തിലും പട്ടാളക്കാരും പോലീസും ജാഗ്രത കൈവിടാതെ സജീവമാണ്.
ഭീകരാക്രമണ ഭീഷണിയുള്ള ശ്രീനഗറിലും ജമ്മു കാഷ്മീരിലാകെയും കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ആസാം, മഹാരാഷ്ട്ര, തമിഴ്നാട്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലും വിമാന, ട്രെയിൻ, ബസ് യാത്രക്കാർക്ക് അടക്കം പരിശോധന കർശനമാക്കി.
തോക്കു കടത്തിയതിനു ഷോക്കീൻ (38), മനീഷ് (25) എന്നീ യുവാക്കളെ കഴിഞ്ഞ തിങ്കളാഴ്ച ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്നു ലൈസൻസില്ലാത്ത 10 തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു.
ഖാലിസ്ഥാൻ ഭീകരവാദികളുടെ ആക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലും പഞ്ചാബിലും സുരക്ഷ കർക്കശമാക്കിയിട്ടുണ്ട്. ഖാലിസ്ഥാനി ഭീകരരുടെ ഫോട്ടോകളോടു കൂടിയ പോസ്റ്ററുകൾ നഗരത്തിൽ പതിച്ചിട്ടുണ്ട്.
ജർമനി കേന്ദ്രമായി പ്രവർത്തിക്കുന്ന ജസ്വീന്ദർ സിംഗ് മുൾട്ടാനിയെന്ന സിക്ക്സ് ഫോർ ജസ്റ്റീസ് പ്രവർത്തകനെതിരേ അടുത്തിടെ ദേശീയ അന്വേഷണ ഏജൻസി യുഎപിഎ നിയമപ്രകാരം കേസെടുത്തതിനാൽ ഖാലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയേക്കുമെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോർട്ട്.
ജോർജ് കള്ളിവയലിൽ
ഡൽഹിയിൽ അടുത്തിടെ സ്ഫോടകവസ്തു കണ്ടെടുത്ത സാഹചര്യത്തിൽ ഇത്തവണ കർശനമായ പരിശോധനകൾ ആഴ്ചകൾക്കു മുന്പേ തുടങ്ങിയിരുന്നു. രാജ്പഥ്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ ചെറിയ സുരക്ഷാവീഴ്ച പോലും അനുവദിക്കില്ലെന്നു ഡൽഹി പോലീസ് അറിയിച്ചു.
രാജ്യാതിർത്തികൾ, മെട്രോ നഗരങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആണവനിലയങ്ങൾ, തന്ത്രപ്രധാന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ അഞ്ചു തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ ദിവസങ്ങളായി തുടരുന്ന കൊടുംശൈത്യത്തിലും പട്ടാളക്കാരും പോലീസും ജാഗ്രത കൈവിടാതെ സജീവമാണ്.
ഭീകരാക്രമണ ഭീഷണിയുള്ള ശ്രീനഗറിലും ജമ്മു കാഷ്മീരിലാകെയും കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ആസാം, മഹാരാഷ്ട്ര, തമിഴ്നാട്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലും വിമാന, ട്രെയിൻ, ബസ് യാത്രക്കാർക്ക് അടക്കം പരിശോധന കർശനമാക്കി.
തോക്കു കടത്തിയതിനു ഷോക്കീൻ (38), മനീഷ് (25) എന്നീ യുവാക്കളെ കഴിഞ്ഞ തിങ്കളാഴ്ച ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്നു ലൈസൻസില്ലാത്ത 10 തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു.
ഖാലിസ്ഥാൻ ഭീകരവാദികളുടെ ആക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലും പഞ്ചാബിലും സുരക്ഷ കർക്കശമാക്കിയിട്ടുണ്ട്. ഖാലിസ്ഥാനി ഭീകരരുടെ ഫോട്ടോകളോടു കൂടിയ പോസ്റ്ററുകൾ നഗരത്തിൽ പതിച്ചിട്ടുണ്ട്.
ജർമനി കേന്ദ്രമായി പ്രവർത്തിക്കുന്ന ജസ്വീന്ദർ സിംഗ് മുൾട്ടാനിയെന്ന സിക്ക്സ് ഫോർ ജസ്റ്റീസ് പ്രവർത്തകനെതിരേ അടുത്തിടെ ദേശീയ അന്വേഷണ ഏജൻസി യുഎപിഎ നിയമപ്രകാരം കേസെടുത്തതിനാൽ ഖാലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയേക്കുമെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോർട്ട്.
ജോർജ് കള്ളിവയലിൽ