ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിലും സാധാരണക്കാർക്കു വിവേചനം. സർക്കാർ ജീവനക്കാർക്കും ഭരണക്കാരുടെ ഇഷ്ടക്കാർക്കും വാരിക്കോരി സൗജന്യ പാസുകൾ നൽകുന്പോൾ പൊതുജനങ്ങളിൽനിന്നു മാത്രം പാസിനു പണം സർക്കാർ ഈടാക്കുന്നു. രാജ്യത്തിന്റെ ദേശീയാഘോഷത്തിൽ സാധാരണ പൗരനോടു വിവേചനം കാട്ടുന്നതിനു സർക്കാരിനു പ്രത്യേകിച്ചു ന്യായീകരണവുമില്ല.
2019, 2020 വർഷങ്ങളിൽ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിച്ച ഒരു ലക്ഷത്തിലേറെ പേരിൽ 80 ശതമാനം പേർക്കും സൗജന്യ പാസ് നൽകിയിരുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ പൊതുജനങ്ങൾ 500, 100 രൂപ മുടക്കി പാസ് എടുത്താണു പരേഡ് കണ്ടതെന്നു വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ കേന്ദ്രം വ്യക്തമാക്കി. 2019, 2020 വർഷങ്ങളിൽ കേന്ദ്രസർക്കാർ 1.2 ലക്ഷം സൗജന്യ പ്രവേശന കാർഡുകളാണു സർക്കാർ ജീവനക്കാർക്കും കേന്ദ്രമന്ത്രിമാരുടെയും നേതാക്കളുടെയും അതിഥികൾക്കുമായി നൽകിയത്. സാധാരണക്കാരായ 32,000 പേർ പക്ഷേ പണം മുടക്കിയാണു പാസ് വാങ്ങിയത്.
ഇത്രയധികം പേർക്കു സൗജന്യ പാസ് നൽകുന്പോഴും പൊതുജനങ്ങളിൽനിന്നു പ്രവേശനത്തിനു പണം ഈടാക്കുന്നത് അനീതിയാണെന്നു വിവരാവകാശ ചോദ്യം ഉന്നയിച്ച ധീരജ് കുമാർ ഗുപ്ത ചൂണ്ടിക്കാട്ടി. സൗജന്യ പാസ് നൽകുന്നവർക്കു നല്ല ഇരിപ്പിടം റിസർവ് ചെയ്തു നൽകുന്പോൾ കാശു മുടക്കിയ സാധാരണക്കാർക്ക് കസേര പോലും റിസർവ് ചെയ്യുന്നില്ല.
2019, 2020 വർഷങ്ങളിൽ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിച്ച ഒരു ലക്ഷത്തിലേറെ പേരിൽ 80 ശതമാനം പേർക്കും സൗജന്യ പാസ് നൽകിയിരുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ പൊതുജനങ്ങൾ 500, 100 രൂപ മുടക്കി പാസ് എടുത്താണു പരേഡ് കണ്ടതെന്നു വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ കേന്ദ്രം വ്യക്തമാക്കി. 2019, 2020 വർഷങ്ങളിൽ കേന്ദ്രസർക്കാർ 1.2 ലക്ഷം സൗജന്യ പ്രവേശന കാർഡുകളാണു സർക്കാർ ജീവനക്കാർക്കും കേന്ദ്രമന്ത്രിമാരുടെയും നേതാക്കളുടെയും അതിഥികൾക്കുമായി നൽകിയത്. സാധാരണക്കാരായ 32,000 പേർ പക്ഷേ പണം മുടക്കിയാണു പാസ് വാങ്ങിയത്.
ഇത്രയധികം പേർക്കു സൗജന്യ പാസ് നൽകുന്പോഴും പൊതുജനങ്ങളിൽനിന്നു പ്രവേശനത്തിനു പണം ഈടാക്കുന്നത് അനീതിയാണെന്നു വിവരാവകാശ ചോദ്യം ഉന്നയിച്ച ധീരജ് കുമാർ ഗുപ്ത ചൂണ്ടിക്കാട്ടി. സൗജന്യ പാസ് നൽകുന്നവർക്കു നല്ല ഇരിപ്പിടം റിസർവ് ചെയ്തു നൽകുന്പോൾ കാശു മുടക്കിയ സാധാരണക്കാർക്ക് കസേര പോലും റിസർവ് ചെയ്യുന്നില്ല.