യാവുൻഡെ: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ ആതിഥേയരായ കാമറൂണ്‍, ടുണീഷ്യ, ഗാംബിയ, ബുർക്കിന ഫാസോ ടീമുകൾ ക്വാർട്ടർ ഫൈനലിൽ. കിരീട പ്രതീക്ഷകളായ നൈജീരിയ പുറത്ത്.
കാമറൂണ്‍ 2-1ന് കൊമോറൊസ് ദ്വീപിനെ പരാജപ്പെടുത്തി. ശക്തരായ കാമറൂണിനു വലിയ പോരാട്ടം തന്നെ വേണ്ടിവന്നു, പത്തുപേരുമായി ചുരുങ്ങിയ ആദ്യമായി ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ പ്രധാന ടൂർണമെന്റിൽ കളിക്കാനെത്തിയ കൊമോറൊസ് ദ്വീപിനെ തോൽപ്പിക്കാൻ. കാൾ ടോക്കോ എംബാക്കി, വിൻസന്റ് അബുബക്കർ എന്നിവരാണു ഗോൾ നേടിയത്. ഏഴാം മിനിറ്റിൽ ക്യാപ്റ്റൻ നാദിം അബ്ദൗ ചുവപ്പ് കാർഡ് കണ്ടതോടെ കൊമോറൊസ് പത്തുപേരായി ചുരുങ്ങി. പൊരുതി കളിച്ച കൊമോറൊസ് 81-ാം മിനിറ്റിൽ യൂസഫ് എംചംഗാമയിലൂടെ ഒരു ഗോൾ മടക്കി.
ഗിനിയയെ തകർത്ത് ഗാംബിയ
നേഷൻസ് കപ്പിൽ ഗാംബിയ കുതിപ്പ് തുടരുന്നു. പ്രീക്വാർട്ടറിൽ ഗാംബിയ 1-0ന് ഗിനിയയെ തകർത്ത് ക്വാർട്ടറിലെത്തി. മൂസ ബാരോയുടെ 71-ാം മിനിറ്റിലെ ഗോളാണു ഗാംബിയയ്ക്കു ജയമൊരുക്കിയത്.
ഇത്തവണത്തെ ചാന്പ്യന്മാരാകുമെന്നു കരുതിയ നൈജീരിയയെ 1-0ന് തോൽപ്പിച്ച് ടുണീഷ്യ ക്വാർട്ടർ ഫൈനലിലെത്തി. കോവിഡിനെ തുടർച്ച് പരിശീലകനും ഏഴു കളിക്കാരുമില്ലാതെയാണ് ശക്തരായ നൈജീരിയയ്ക്കെതിരേ ടുണീഷ്യ ഇറങ്ങിയത്.
ഗാബണെ പെനൽറ്റി ഷൂട്ടൗട്ടിൽ തകർന്ന് ബുർക്കിന ഫാസോ. 7-6നാണ് ബുർക്കിന ഫാസോയുടെ ജയം. ബെർട്രാൻഡ് ട്രാവോർ 28-ാം മിനിറ്റിൽ ബുർക്കിന ഫാസോയെ മുന്നിലെത്തിച്ചു. നേരത്തെ തോൽവി ഉറപ്പിച്ച ഗാബണ്‍ 90+1-ാം മിനിറ്റിൽ ആദാമ ഗ്യൂരയുടെ സെൽഫ് ഗോൾ മത്സം നീട്ടിക്കൊടുത്തു. എന്നാൽ ഷൂട്ടൗട്ടിൽ ഭാഗ്യം ബുർക്കിന ഫാസോയ്ക്കൊപ്പമായിരുന്നു.
കാമറൂണ്‍ ക്വാർട്ടറിൽ; നൈജീരിയ പുറത്ത്
12:54 AM Jan 26, 2022 | Deepika.com