കീവ്: യുക്രെയ്നിലെ റഷ്യൻ നിയന്ത്രിത പ്രദേശമായ ക്രിമിയയിലും അതിർത്തിയിലും റഷ്യ സൈനികാഭ്യാസം തുടങ്ങി. ആറായിരത്തോളം സൈനികരും അറുപതു യുദ്ധവിമാനങ്ങളും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. യുദ്ധവിന്യാസം അടക്കമുള്ളവയും വെടിവയ്പും നടത്തിയാണു സൈന്യം അഭ്യാസപ്രകടനം നടത്തുന്നത്. യുദ്ധവിമാനങ്ങളും ബോംബറുകളും ലക്ഷ്യസ്ഥാനത്തേക്കു ബോംബ് ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
എത്ര ദിവസത്തേക്കാണു സൈനികാഭ്യാസമെന്ന് അറിയിപ്പൊന്നും പുറത്തുവിട്ടില്ല.
ഇതിനിടെ, 8,500 സൈന്യത്തെ നാറ്റോ സഖ്യത്തിനൊപ്പം യൂറോപ്പിൽ വിന്യസിക്കാൻ യുഎസ് തീരുമാനിച്ചു. യൂറോപ്പിലേക്കു പുറപ്പെടാൻ പെന്റണ്‍ സൈന്യത്തിനു നിർദേശം നൽകി. യൂറോപ്യൻ നേതാക്കളുമായി സംസാരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുക്രെയ്ൻ പ്രതിസന്ധിയിൽ അമേരിക്കയുടെ സഹായം വാഗ്ദാനം ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ പ്രതീക്ഷ തകിടം മറിയുമെന്നു ബൈഡൻ വ്യക്തമാക്കി.
യുക്രെയ്ൻ പ്രതിസന്ധി മറികടക്കേണ്ടത് നാറ്റോ സഖ്യത്തെപ്പോലെതന്നെ യുഎസിനും പ്രധാനമാണ്. യുഎസ് നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിനെതിരേയാണ് റഷ്യ യുക്രെയ്നിൽ നീക്കം നടത്തുന്നത്. പുടിനെതിരേ യുറോപ്യൻ രാജ്യങ്ങളെ അണിനിരത്താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനു ലഭിക്കുന്ന അവസരം കൂടിയാണിത്.
8,500 സൈനികരെ കിഴക്കൻ യൂറോപ്പിൽ വിന്യസിക്കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിർബി പറഞ്ഞു. എന്നാൽ, യുക്രെയ്ൻ പിടിക്കാൻ നീക്കമൊന്നുമില്ലെന്നു റഷ്യ വീണ്ടും ആവർത്തിച്ചു. തങ്ങളുടെ മേൽ പഴിചാരി നാറ്റോ സഖ്യം പ്രകോപനം സൃഷ്ടിക്കുകയാണെന്നു റഷ്യ കുറ്റപ്പെടുത്തി.
യുക്രെയ്ൻ പ്രതിസന്ധിയിൽ പ്രസിഡന്റ് ജോ ബൈഡൻ യൂറോപ്യൻ നേതാക്കളുമായി 80 മിനിറ്റ് നീണ്ട വീഡിയോ കോണ്‍ഫറൻസിംഗ് ചർച്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും വൈറ്റ് ഹൗസ് പുറത്തുവിട്ടില്ല.
യുക്രെയ്നിലെ യുഎസ് എംബസിയിലെ ജീവനക്കാരുടെ ബന്ധുക്കളോടു നാട്ടിലേക്കു മടങ്ങാൻ യുഎസ് ആവശ്യപ്പെട്ടു. എന്നാൽ, അമേരിക്കയുടെ തീരുമാനം ബാലിശമാണെന്നും ഇതു ഭീതിക്കു കാരണമാകുമെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം വക്താവ് ഓലെഗ് നിക്കോളങ്കോ പറഞ്ഞു. യുക്രെയ്ൻ അസ്ഥിരമാണെന്നു വരുത്തിത്തീർക്കാനുള്ള റഷ്യയുടെ ശ്രമങ്ങൾക്ക് ഇതു സഹായകമാകുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.
എംബസി ജീവനക്കാരെ പിൻവലിക്കാൻ യുകെയും ഉത്തരവ് ഇട്ടിരുന്നു. റഷ്യയുടെ കടന്നുകയറ്റം അനുവദിക്കില്ലെങ്കിലും റഷ്യ കടന്നുകയറാൻ ശ്രമിക്കുന്നതായാണ് ഇന്റലിജൻസ് വിവരമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സൻ പറഞ്ഞു.
യുക്രെയ്നിൽ യുഎസ് നേരിട്ട് സൈനിക നടപടി സ്വീകരിക്കില്ലെന്നും നാറ്റോ സഖ്യത്തിന്റെ ഭാഗമായിരിക്കുമെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
ഡെൻമാർക്ക്, ലിത്വാനിയ, സ്പെയിൻ, ബൾഗേറിയ, ഫ്രാൻസ്, റൊമാനിയ രാജ്യങ്ങൾ നാറ്റോ സഖ്യത്തിലേക്ക് സൈന്യത്തെയും യുദ്ധവിമാനങ്ങളെയും അയച്ചിട്ടുണ്ട്. 2014 ൽ റഷ്യ ക്രിമിയ പിടിച്ചപ്പോൾ 20,000 ആയിരുന്ന നാറ്റോ സഖ്യത്തിന്റെ അംഗബലം. അതിനുശേഷം 40,000 ആയി ഉയർത്തി.
എന്നിരുന്നാലും ഒരു ലക്ഷത്തോളം സൈനികരെ റഷ്യ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ടെന്നാണു വിവരം. യുക്രെയ്നിലെ പ്രതിസന്ധിക്കു കാരണം യുഎസും നാറ്റോ സഖ്യവുമാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു.
എത്ര ദിവസത്തേക്കാണു സൈനികാഭ്യാസമെന്ന് അറിയിപ്പൊന്നും പുറത്തുവിട്ടില്ല.
ഇതിനിടെ, 8,500 സൈന്യത്തെ നാറ്റോ സഖ്യത്തിനൊപ്പം യൂറോപ്പിൽ വിന്യസിക്കാൻ യുഎസ് തീരുമാനിച്ചു. യൂറോപ്പിലേക്കു പുറപ്പെടാൻ പെന്റണ്‍ സൈന്യത്തിനു നിർദേശം നൽകി. യൂറോപ്യൻ നേതാക്കളുമായി സംസാരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുക്രെയ്ൻ പ്രതിസന്ധിയിൽ അമേരിക്കയുടെ സഹായം വാഗ്ദാനം ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ പ്രതീക്ഷ തകിടം മറിയുമെന്നു ബൈഡൻ വ്യക്തമാക്കി.
യുക്രെയ്ൻ പ്രതിസന്ധി മറികടക്കേണ്ടത് നാറ്റോ സഖ്യത്തെപ്പോലെതന്നെ യുഎസിനും പ്രധാനമാണ്. യുഎസ് നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിനെതിരേയാണ് റഷ്യ യുക്രെയ്നിൽ നീക്കം നടത്തുന്നത്. പുടിനെതിരേ യുറോപ്യൻ രാജ്യങ്ങളെ അണിനിരത്താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനു ലഭിക്കുന്ന അവസരം കൂടിയാണിത്.
8,500 സൈനികരെ കിഴക്കൻ യൂറോപ്പിൽ വിന്യസിക്കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിർബി പറഞ്ഞു. എന്നാൽ, യുക്രെയ്ൻ പിടിക്കാൻ നീക്കമൊന്നുമില്ലെന്നു റഷ്യ വീണ്ടും ആവർത്തിച്ചു. തങ്ങളുടെ മേൽ പഴിചാരി നാറ്റോ സഖ്യം പ്രകോപനം സൃഷ്ടിക്കുകയാണെന്നു റഷ്യ കുറ്റപ്പെടുത്തി.
യുക്രെയ്ൻ പ്രതിസന്ധിയിൽ പ്രസിഡന്റ് ജോ ബൈഡൻ യൂറോപ്യൻ നേതാക്കളുമായി 80 മിനിറ്റ് നീണ്ട വീഡിയോ കോണ്‍ഫറൻസിംഗ് ചർച്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും വൈറ്റ് ഹൗസ് പുറത്തുവിട്ടില്ല.
യുക്രെയ്നിലെ യുഎസ് എംബസിയിലെ ജീവനക്കാരുടെ ബന്ധുക്കളോടു നാട്ടിലേക്കു മടങ്ങാൻ യുഎസ് ആവശ്യപ്പെട്ടു. എന്നാൽ, അമേരിക്കയുടെ തീരുമാനം ബാലിശമാണെന്നും ഇതു ഭീതിക്കു കാരണമാകുമെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം വക്താവ് ഓലെഗ് നിക്കോളങ്കോ പറഞ്ഞു. യുക്രെയ്ൻ അസ്ഥിരമാണെന്നു വരുത്തിത്തീർക്കാനുള്ള റഷ്യയുടെ ശ്രമങ്ങൾക്ക് ഇതു സഹായകമാകുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.
എംബസി ജീവനക്കാരെ പിൻവലിക്കാൻ യുകെയും ഉത്തരവ് ഇട്ടിരുന്നു. റഷ്യയുടെ കടന്നുകയറ്റം അനുവദിക്കില്ലെങ്കിലും റഷ്യ കടന്നുകയറാൻ ശ്രമിക്കുന്നതായാണ് ഇന്റലിജൻസ് വിവരമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സൻ പറഞ്ഞു.
യുക്രെയ്നിൽ യുഎസ് നേരിട്ട് സൈനിക നടപടി സ്വീകരിക്കില്ലെന്നും നാറ്റോ സഖ്യത്തിന്റെ ഭാഗമായിരിക്കുമെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
ഡെൻമാർക്ക്, ലിത്വാനിയ, സ്പെയിൻ, ബൾഗേറിയ, ഫ്രാൻസ്, റൊമാനിയ രാജ്യങ്ങൾ നാറ്റോ സഖ്യത്തിലേക്ക് സൈന്യത്തെയും യുദ്ധവിമാനങ്ങളെയും അയച്ചിട്ടുണ്ട്. 2014 ൽ റഷ്യ ക്രിമിയ പിടിച്ചപ്പോൾ 20,000 ആയിരുന്ന നാറ്റോ സഖ്യത്തിന്റെ അംഗബലം. അതിനുശേഷം 40,000 ആയി ഉയർത്തി.
എന്നിരുന്നാലും ഒരു ലക്ഷത്തോളം സൈനികരെ റഷ്യ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ടെന്നാണു വിവരം. യുക്രെയ്നിലെ പ്രതിസന്ധിക്കു കാരണം യുഎസും നാറ്റോ സഖ്യവുമാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു.