പാട്ന: തന്റെ കൃഷിയിടത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളെ ഓടിക്കാൻ ബിഹാർ മന്ത്രിയുടെ മകൻ ആകാശത്തേക്കു വെടിയുതിർത്തു. ഒരു കുട്ടിയടക്കം ആറു പേർക്കു പരിക്കേറ്റു. വെസ്റ്റ് ചന്പാരൻ ജില്ലയിലെ ഹാർദിയ ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം.
ടൂറിസം മന്ത്രിയും ബിജെപി നേതാവുമായ നാരായണ്പ്രസാദിന്റെ മകൻ ബബ്ലു പ്രസാദ് ആണ് കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തത്. പ്രദേശത്തുണ്ടായിരുന്നവരെ മന്ത്രിപുത്രൻ കൈയറ്റം ചെയ്യുകയുമുണ്ടായി. തുടർന്നാണു കൈത്തോക്ക് എടുത്ത് വെടിവച്ചത്.
കുട്ടികൾക്കു മർദനമേറ്റതറിഞ്ഞ് നാട്ടൂകാർ സംഘടിച്ച് മന്ത്രിയുടെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന വാഹനങ്ങൾ തല്ലിത്തകർക്കുകയും മന്ത്രിപുത്രൻ ബബ്ലുവിനെയും കൂട്ടാളികളെയും മർദിക്കുകയും ചെയ്തു. ബബ് ലുവിന്റെ തോക്ക് നാട്ടുകാർ തട്ടിയെടുത്തു. ഉടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
തന്റെ ഭൂമി കൈവശപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെന്ന് മന്ത്രി നാരായണ്പ്രസാദ് ആരോപിച്ചു. തന്റെ മകനെയാണു നാട്ടുകാർ ആദ്യം ആക്രമിച്ചതെന്നു മന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രിയും ബിജെപി നേതാവുമായ നാരായണ്പ്രസാദിന്റെ മകൻ ബബ്ലു പ്രസാദ് ആണ് കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തത്. പ്രദേശത്തുണ്ടായിരുന്നവരെ മന്ത്രിപുത്രൻ കൈയറ്റം ചെയ്യുകയുമുണ്ടായി. തുടർന്നാണു കൈത്തോക്ക് എടുത്ത് വെടിവച്ചത്.
കുട്ടികൾക്കു മർദനമേറ്റതറിഞ്ഞ് നാട്ടൂകാർ സംഘടിച്ച് മന്ത്രിയുടെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന വാഹനങ്ങൾ തല്ലിത്തകർക്കുകയും മന്ത്രിപുത്രൻ ബബ്ലുവിനെയും കൂട്ടാളികളെയും മർദിക്കുകയും ചെയ്തു. ബബ് ലുവിന്റെ തോക്ക് നാട്ടുകാർ തട്ടിയെടുത്തു. ഉടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
തന്റെ ഭൂമി കൈവശപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെന്ന് മന്ത്രി നാരായണ്പ്രസാദ് ആരോപിച്ചു. തന്റെ മകനെയാണു നാട്ടുകാർ ആദ്യം ആക്രമിച്ചതെന്നു മന്ത്രി പറഞ്ഞു.