ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കർഷകരോഷം ബിജെപിക്കു വിനയായി മാറുമെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് നരേഷ് ടികായത്. പതിമൂന്നു മാസം നീണ്ട സമരത്തിനിടെ കർഷകരോട് തികച്ചും അപഹാസ്യമായ രീതിയിലാണ് ബിജെപിയും സർക്കാരും പെരുമാറിയത്.
‘ഖാലിസ്ഥാനികൾ’ എന്നും ‘ഭീകരർ’ എന്നും ‘ആന്ദോളൻ ജീവികൾ’ എന്നും’ വിളിച്ചു പരിഹസിച്ചതൊന്നും കർഷകരുടെ മനസുകളിൽ നിന്നു മാഞ്ഞു പോകില്ല. കാർഷിക നിയമങ്ങൾ പിൻവലിച്ചു എന്നതൊക്കെ ശരി തന്നെ. പക്ഷേ, അതോടൊപ്പവും അതിനുമുന്പും നൽകിയ പല വാദ്ഗാനങ്ങളും സർക്കാർ പാലിച്ചിട്ടില്ല. കർഷകരോടുള്ള അവഗണന തുടരുകയാണ്. അക്കാര്യമെല്ലാം മനസിൽവച്ചു തന്നെയാകും ഉത്തർ പ്രദേശിൽ ഉൾപ്പെടെ ജനങ്ങൾ വോട്ടു ചെയ്യാൻ പോകുകയെന്നും അദ്ദേഹം പറഞ്ഞു.
‘ഖാലിസ്ഥാനികൾ’ എന്നും ‘ഭീകരർ’ എന്നും ‘ആന്ദോളൻ ജീവികൾ’ എന്നും’ വിളിച്ചു പരിഹസിച്ചതൊന്നും കർഷകരുടെ മനസുകളിൽ നിന്നു മാഞ്ഞു പോകില്ല. കാർഷിക നിയമങ്ങൾ പിൻവലിച്ചു എന്നതൊക്കെ ശരി തന്നെ. പക്ഷേ, അതോടൊപ്പവും അതിനുമുന്പും നൽകിയ പല വാദ്ഗാനങ്ങളും സർക്കാർ പാലിച്ചിട്ടില്ല. കർഷകരോടുള്ള അവഗണന തുടരുകയാണ്. അക്കാര്യമെല്ലാം മനസിൽവച്ചു തന്നെയാകും ഉത്തർ പ്രദേശിൽ ഉൾപ്പെടെ ജനങ്ങൾ വോട്ടു ചെയ്യാൻ പോകുകയെന്നും അദ്ദേഹം പറഞ്ഞു.