ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ വൈറസിന്റെ സമൂഹ വ്യാപനമെന്ന് കേന്ദ്രീകൃത കോവിഡ് ജനിതക പരിശോധന ലാബുകളുടെ ശൃംഖലയായ ഇൻസാകോഗ് (ഇ ന്ത്യൻ സാർസ് കോവിഡ് 2 ജീനോമിക് കണ്‍സോർഷ്യം) അറിയിച്ചു. കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെക്കുറിച്ചു പഠിക്കുന്ന കേന്ദീകൃത ലബോറട്ടറി സംവിധാനമാണ് ഇൻസാകോഗ് ലാബുകൾ.
ഒമിക്രോണ്‍ കേസുകളിൽ ഭൂരിഭാഗവും രോഗ ലക്ഷണങ്ങൾ ഇല്ലാത്തവയോ നേരിയ രോഗ ലക്ഷണങ്ങളോടുകൂടിയവയോ ആണെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെയോ തീവ്രപരിചരണ വിഭാഗം ഉൾപ്പെടെവൈദ്യ സഹായം വേണ്ടവരുടെ യോ എണ്ണത്തിൽ കാര്യമായ വ്യത്യാസമില്ല. അതിനാൽ ഒമിക്രോണ്‍ വൈറസിന് അപകട സാധ്യയില്ലെന്ന് പറയാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒമിക്രോണ്‍ കേസുകളിൽ ഭൂരിഭാഗവും രോഗ ലക്ഷണങ്ങൾ ഇല്ലാത്തവയോ നേരിയ രോഗ ലക്ഷണങ്ങളോടുകൂടിയവയോ ആണെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെയോ തീവ്രപരിചരണ വിഭാഗം ഉൾപ്പെടെവൈദ്യ സഹായം വേണ്ടവരുടെ യോ എണ്ണത്തിൽ കാര്യമായ വ്യത്യാസമില്ല. അതിനാൽ ഒമിക്രോണ്‍ വൈറസിന് അപകട സാധ്യയില്ലെന്ന് പറയാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.