ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് ലോക് കോണ്ഗ്രസിന്റെ 22 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. ആദ്യ പട്ടികയിൽ മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ അജിത് പാൽ സിംഗ്, ശിരോമണി അകാലി ദൾ മുൻ എംഎൽഎയും അന്തരിച്ച ഡിജിപി ഇസ്ഹാർ ആലം ഖാന്റെ ഭാര്യയുമായ ഫർസാന ആലം ഖാൻ തുടങ്ങിയവരും ഉൾപ്പെടുന്നു. പട്ടികയിലെ ഏക വനിത സ്ഥാനാർഥിയായ ഫർസാന ആലം ഖാൻ മാൾവ മേഖലയിലെ മലർകോട്ലയിൽ മത്സരിക്കും.
സ്വന്തം മണ്ഡലമായ പട്യാല അർബനിലാണ് അമരീന്ദർ സിംഗ് മത്സരിക്കുന്നത്. ആദ്യ പട്ടികയിൽ അമരീന്ദർ സിംഗിനെ കൂടാതെ എട്ട് ജാട്ട് സിക്കുകാരുമുണ്ട്. സ്ഥാനാർഥികളിൽ നാല് പേർ എസ്സി വിഭാഗത്തിലും മൂന്ന് പേർ ഒബിസി വിഭാഗത്തിലും ഉൾപ്പെടുന്നവരാണ്. 37 സീറ്റുകളിലാണ് അമരീന്ദറിന്റെ പാർട്ടി മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പട്യാലയിൽ നിന്ന് 72,586 വോട്ടുകൾക്കാണ് അമരീന്ദർ തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ സ്ഥാനാർത്ഥികൾക്കെല്ലാം ശക്തമായ രാഷ്ട്രീയ യോഗ്യതയുണ്ടെന്നും അതാത് മണ്ഡലങ്ങളിൽ അറിയപ്പെടുന്ന മുഖങ്ങളാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു. ബിജെപി, ശിരോമണി അകാലി ദൾ എന്നിവരുമായി സഖ്യം ചേർന്നാണ് അമരീന്ദർ സിംഗ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
സ്വന്തം മണ്ഡലമായ പട്യാല അർബനിലാണ് അമരീന്ദർ സിംഗ് മത്സരിക്കുന്നത്. ആദ്യ പട്ടികയിൽ അമരീന്ദർ സിംഗിനെ കൂടാതെ എട്ട് ജാട്ട് സിക്കുകാരുമുണ്ട്. സ്ഥാനാർഥികളിൽ നാല് പേർ എസ്സി വിഭാഗത്തിലും മൂന്ന് പേർ ഒബിസി വിഭാഗത്തിലും ഉൾപ്പെടുന്നവരാണ്. 37 സീറ്റുകളിലാണ് അമരീന്ദറിന്റെ പാർട്ടി മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പട്യാലയിൽ നിന്ന് 72,586 വോട്ടുകൾക്കാണ് അമരീന്ദർ തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ സ്ഥാനാർത്ഥികൾക്കെല്ലാം ശക്തമായ രാഷ്ട്രീയ യോഗ്യതയുണ്ടെന്നും അതാത് മണ്ഡലങ്ങളിൽ അറിയപ്പെടുന്ന മുഖങ്ങളാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു. ബിജെപി, ശിരോമണി അകാലി ദൾ എന്നിവരുമായി സഖ്യം ചേർന്നാണ് അമരീന്ദർ സിംഗ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.