ലക്നോ: യുപിയിൽ കഴിഞ്ഞ തവണ 5000ൽ താഴെ ഭൂരിപക്ഷത്തിനു സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ട 47 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പാർട്ടികൾ. ഇതിൽ 23 മണ്ഡലങ്ങളിൽ ബിജെപിയാണു വിജയിച്ചത്. 13 മണ്ഡലങ്ങൾ എസ്പിയും എട്ടെണ്ണം ബിഎസ്പിയും വിജയിച്ചു. കോൺഗ്രസ്, അപ്നാ ദൾ, രാഷ്ട്രീയ ലോക് ദൾ എന്നിവ ഓരോ സീറ്റിലും വിജയിച്ചു.
ചെറിയ വോട്ടിംഗ് ചാഞ്ചാട്ടംപോലും മത്സരഫലം മാറ്റുമെന്നതിനാൽ ഈ മണ്ഡലങ്ങളിൽ പാർട്ടികൾ പ്രത്യേക ശ്രദ്ധ നല്കുകയാണ്. 2017ൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു വിജയിച്ചത് ബിജെപിയിലെ രാഘവേന്ദ്ര പ്രതാപ് സിംഗ്(സിദ്ധാർഥ്നഗർ) ആണ്. 171 വോട്ടായിരുന്നു ഭൂരിപക്ഷം.
ബിജെപിയിലെ അവതാർ സിംഗ് ഭദാന 193 വോട്ടിനാണു സമാജ്വാദി പാർട്ടിയിലെ ലിയാഖത് അലിയെ തോൽപ്പിച്ചത്. ഭദാന ഇപ്പോൾ ആർഎൽഡിയിലാണ്. ബിഎസ്പിയിലെ ശ്യാം സുന്ദർ ശർമയുടെ ഭൂരിപക്ഷം 432 വോട്ടായിരുന്നു. ഗോഹ്ന, രാംപുർ മണിഹരൺ, മുബാറക്പുർ മണ്ഡലങ്ങളിൽ വിജയിച്ചവരുടെ ഭൂരിപക്ഷം ആയിരത്തിൽ താഴെയായിരുന്നു.
ചെറിയ വോട്ടിംഗ് ചാഞ്ചാട്ടംപോലും മത്സരഫലം മാറ്റുമെന്നതിനാൽ ഈ മണ്ഡലങ്ങളിൽ പാർട്ടികൾ പ്രത്യേക ശ്രദ്ധ നല്കുകയാണ്. 2017ൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു വിജയിച്ചത് ബിജെപിയിലെ രാഘവേന്ദ്ര പ്രതാപ് സിംഗ്(സിദ്ധാർഥ്നഗർ) ആണ്. 171 വോട്ടായിരുന്നു ഭൂരിപക്ഷം.
ബിജെപിയിലെ അവതാർ സിംഗ് ഭദാന 193 വോട്ടിനാണു സമാജ്വാദി പാർട്ടിയിലെ ലിയാഖത് അലിയെ തോൽപ്പിച്ചത്. ഭദാന ഇപ്പോൾ ആർഎൽഡിയിലാണ്. ബിഎസ്പിയിലെ ശ്യാം സുന്ദർ ശർമയുടെ ഭൂരിപക്ഷം 432 വോട്ടായിരുന്നു. ഗോഹ്ന, രാംപുർ മണിഹരൺ, മുബാറക്പുർ മണ്ഡലങ്ങളിൽ വിജയിച്ചവരുടെ ഭൂരിപക്ഷം ആയിരത്തിൽ താഴെയായിരുന്നു.