വെങ്കേടേഷ് അയ്യർ, ഷാർദുൾ ഠാക്കൂർ, ആർ. അശ്വിൻ, ഭുവനേശ്വർ കുമാർ എന്നിവർക്കു പകരമായി സൂര്യകുമാർ യാദവ്, ദീപക് ചാഹർ, ജയന്ത് യാദവ്, പ്രസിഥ് കൃഷ്ണ എന്നിവർ ഇന്ത്യയുടെ പ്ലേയിംഗ് ഇലവണിൽ ഇടം പിടിച്ചു.
ഡികോക്ക് സെഞ്ചുറി
ധവാൻ, കോഹ്ലി
ഇന്ത്യക്ക് തുടക്കത്തിൽതന്നെ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ (9) വിക്കറ്റ് നഷ്ടമായി. ശിഖർ ധവാനും (73 പന്തിൽ 61) വിരാട് കോഹ്ലിയും (84 പന്തിൽ 65) ചേർന്ന് രണ്ടാം വിക്കറ്റിൽ 98 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഋഷഭ് പന്ത് ഗോൾഡൻ ഡെക്ക് ആയത് ഇന്ത്യക്ക് തിരിച്ചടിയായി. ശ്രേയസ് അയ്യർക്കും (34 പന്തിൽ 26), സൂര്യകുമാർ യാദവിനും (32 പന്തിൽ 39) ദീർഘമായ ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സാധിച്ചില്ല. രാഹുൽ ചാഹർ പ്രതീക്ഷ നൽകിയെങ്കിലും 10-ാമനായി പുറത്തായതോടെ ഇന്ത്യ നാല് റൺസ് അകലെ വീണു.