ലണ്ടൻ: യുക്രെയ്ൻ ഭരണകൂടത്തെ താഴെയിറക്കി റഷ്യൻ നിയന്ത്രിത സർക്കാരുണ്ടാക്കാൻ റഷ്യ ശ്രമിക്കുന്നതായി ബ്രിട്ടൻ. യുക്രെയ്ൻ മുൻ എംപി യെഹ്നി മുറായെവിനെ ഭരണത്തിലെത്തിക്കാണ് റഷ്യയുടെ ശ്രമം. റഷ്യൻ അനുകൂല നാഷി പാർട്ടിയുടെ തലവനാണ് മുറായെവ്. നിലവിൽ ഈ പാർട്ടിക്ക് പാർലമെന്റിൽ പ്രാതിനിധ്യമില്ല.
യുക്രെയ്നിൽ നടക്കുന്ന വിമതനീക്കത്തിനു പിന്നിൽ റഷ്യയാണെന്ന് ബ്രിട്ടീഷ് ഇന്റലിജൻസ് വെളിപ്പെടുത്തി. എന്നാൽ, അനുകൂല സർക്കാരിനെ കീവിലെത്തിച്ചാൽ അതുകൊണ്ട് റഷ്യക്കുള്ള നേട്ടം എന്താണെന്ന് അറിയില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
കൃത്യമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. യുക്രെയ്ൻ സർക്കാരിനെ അട്ടിമറിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളാണ് റഷ്യ നടത്തുന്നത്. സൈനിക നടപടിയിലേക്ക് നീങ്ങിയാൽ അത് അബദ്ധമായിരിക്കുമെന്നും ബ്രിട്ടൻ പറഞ്ഞു. റഷ്യൻ നീക്കം ചെറുക്കുമെന്നും ബ്രിട്ടൻ വെളിപ്പെടുത്തി.
യുക്രെയ്നിലേക്കുള്ള റഷ്യൻ കടന്നു കയറ്റം തടയുന്നതിന്റെ ഭാഗമായി ടാങ്ക് വേധ ആയുധങ്ങൾ യുക്രെയ്നിൽ അതിർത്തിയിലേക്ക് ബ്രിട്ടൻ അയച്ചിട്ടുണ്ട്. യുക്രെയ്ൻ പ്രതിസന്ധി നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലൻസ് റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗുമായി കൂടിക്കാഴ്ച നടത്തിയേക്കും.
യുക്രെയ്നിലേക്കുള്ള റഷ്യൻ കടന്നുകയറ്റം തടയുന്നതിനായി യൂറോപ്യൻ രാജ്യങ്ങളെ ബ്രിട്ടന്റെ നേതൃത്വത്തിൽ ഏകോപിക്കുന്നുണ്ട്. യുക്രെയ്നിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനൊപ്പാണെന്ന് അമേരിക്കയും നിലപാടെടുത്തിട്ടുണ്ട്.
ശനിയാഴ്ച സുരക്ഷാ ഉപദേഷ്ടാക്കൾക്കൊപ്പം വൈറ്റ് ഹൗസിനു പുറത്ത് ക്യാന്പ് ഡേവിഡിൽ തങ്ങിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയിൻ പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തു.
ഇതിനിടെ, അമേരിക്കയുടെ നിർദേശത്തെത്തുടർന്ന് ബാൾട്ടിക്ക് രാജ്യങ്ങളായ എസ്റ്റലോണിയ, ലാത്വിയ, ലിത്വാനിയ എന്നിവ യുഎസ് നിർമിതി ടാങ്ക് വേധ മിസൈലുകൾ യുക്രെയ്നിലേക്ക് അയച്ചു. റഷ്യൻ അധിനിവേശം ചെറുത്ത് യുക്രെയ്നിന്റെ പരമാധികാരത്തിനായി നിലകൊള്ളുമെന്ന് ഈ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. യുക്രെയിന് പിന്തുണ നൽകുന്ന നാറ്റോ സഖ്യത്തിനും മുൻ സോവിയറ്റ് രാജ്യങ്ങൾക്കും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് ട്വിറ്റിലൂടെ നന്ദി അറിയിച്ചു. യുക്രെയ്നിലേക്ക് ആയുധങ്ങൾ അയക്കുന്നത് സംഘർഷം വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂയെന്ന് റഷ്യൻ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു. യുക്രെയ്ൻ അതിർത്തിയിൽ പതിനായിരത്തോളം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്.
ഇതിനിടെ, റഷ്യ പിടിച്ചെടുത്ത ക്രിമിയ യുക്രെയ്നു തിരികെ ലഭിക്കില്ലെന്നു ന്യൂഡൽഹിയിൽ പറഞ്ഞ ജർമൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ കായി-അക്കീം ഷോൻബാച്ച് രാജി വച്ചു. യുക്രെയ്ൻ നാറ്റോ സഖ്യത്തിലില്ലെന്നു പറഞ്ഞ ഷോൻബാച്ച് റഷ്യൻ പ്രസിഡന്റ് പുടിനെ പ്രകീർത്തിച്ചിരുന്നു.
യുക്രെയ്നിൽ നടക്കുന്ന വിമതനീക്കത്തിനു പിന്നിൽ റഷ്യയാണെന്ന് ബ്രിട്ടീഷ് ഇന്റലിജൻസ് വെളിപ്പെടുത്തി. എന്നാൽ, അനുകൂല സർക്കാരിനെ കീവിലെത്തിച്ചാൽ അതുകൊണ്ട് റഷ്യക്കുള്ള നേട്ടം എന്താണെന്ന് അറിയില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
കൃത്യമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. യുക്രെയ്ൻ സർക്കാരിനെ അട്ടിമറിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളാണ് റഷ്യ നടത്തുന്നത്. സൈനിക നടപടിയിലേക്ക് നീങ്ങിയാൽ അത് അബദ്ധമായിരിക്കുമെന്നും ബ്രിട്ടൻ പറഞ്ഞു. റഷ്യൻ നീക്കം ചെറുക്കുമെന്നും ബ്രിട്ടൻ വെളിപ്പെടുത്തി.
യുക്രെയ്നിലേക്കുള്ള റഷ്യൻ കടന്നു കയറ്റം തടയുന്നതിന്റെ ഭാഗമായി ടാങ്ക് വേധ ആയുധങ്ങൾ യുക്രെയ്നിൽ അതിർത്തിയിലേക്ക് ബ്രിട്ടൻ അയച്ചിട്ടുണ്ട്. യുക്രെയ്ൻ പ്രതിസന്ധി നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലൻസ് റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗുമായി കൂടിക്കാഴ്ച നടത്തിയേക്കും.
യുക്രെയ്നിലേക്കുള്ള റഷ്യൻ കടന്നുകയറ്റം തടയുന്നതിനായി യൂറോപ്യൻ രാജ്യങ്ങളെ ബ്രിട്ടന്റെ നേതൃത്വത്തിൽ ഏകോപിക്കുന്നുണ്ട്. യുക്രെയ്നിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനൊപ്പാണെന്ന് അമേരിക്കയും നിലപാടെടുത്തിട്ടുണ്ട്.
ശനിയാഴ്ച സുരക്ഷാ ഉപദേഷ്ടാക്കൾക്കൊപ്പം വൈറ്റ് ഹൗസിനു പുറത്ത് ക്യാന്പ് ഡേവിഡിൽ തങ്ങിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയിൻ പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തു.
ഇതിനിടെ, അമേരിക്കയുടെ നിർദേശത്തെത്തുടർന്ന് ബാൾട്ടിക്ക് രാജ്യങ്ങളായ എസ്റ്റലോണിയ, ലാത്വിയ, ലിത്വാനിയ എന്നിവ യുഎസ് നിർമിതി ടാങ്ക് വേധ മിസൈലുകൾ യുക്രെയ്നിലേക്ക് അയച്ചു. റഷ്യൻ അധിനിവേശം ചെറുത്ത് യുക്രെയ്നിന്റെ പരമാധികാരത്തിനായി നിലകൊള്ളുമെന്ന് ഈ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. യുക്രെയിന് പിന്തുണ നൽകുന്ന നാറ്റോ സഖ്യത്തിനും മുൻ സോവിയറ്റ് രാജ്യങ്ങൾക്കും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് ട്വിറ്റിലൂടെ നന്ദി അറിയിച്ചു. യുക്രെയ്നിലേക്ക് ആയുധങ്ങൾ അയക്കുന്നത് സംഘർഷം വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂയെന്ന് റഷ്യൻ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു. യുക്രെയ്ൻ അതിർത്തിയിൽ പതിനായിരത്തോളം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്.
ഇതിനിടെ, റഷ്യ പിടിച്ചെടുത്ത ക്രിമിയ യുക്രെയ്നു തിരികെ ലഭിക്കില്ലെന്നു ന്യൂഡൽഹിയിൽ പറഞ്ഞ ജർമൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ കായി-അക്കീം ഷോൻബാച്ച് രാജി വച്ചു. യുക്രെയ്ൻ നാറ്റോ സഖ്യത്തിലില്ലെന്നു പറഞ്ഞ ഷോൻബാച്ച് റഷ്യൻ പ്രസിഡന്റ് പുടിനെ പ്രകീർത്തിച്ചിരുന്നു.