ലക്നോ: യുപിയിലെ ബറേലി കന്റോൺമെന്റ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുപ്രിയ ആരോൺ സമാജ്വാദി പാർട്ടിയിൽ ചേർന്നു. അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് ഇന്നലെ മുൻ കോണ്‍ഗ്രസ് എംപി പ്രവീണ്‍ സിംഗ് ആരോണും ഭാര്യ സുപ്രിയയും സമാജ്വാദി പാർട്ടിയിൽ ചേർന്നത്.
കോണ്‍ഗ്രസ് നേരത്തേ പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ ബറേലി കന്റോണ്മെന്റിൽ സുപ്രിയ മത്സരിക്കുമെന്നു വ്യക്തമാക്കിയിരുന്നു. ഇനി ഇതേ മണ്ഡലത്തിൽനിന്ന് എസ്പി സ്ഥാനാർഥിയായി സുപ്രിയ മത്സരിക്കും. നേരത്തേ ഇതേ സീറ്റിൽ രാജേഷ് അഗർവാളിനെ എസ്പി നിശ്ചയിച്ചിരുന്നു. എന്നാൽ, കോണ്‍ഗ്രസ് വിട്ടു വന്ന സുപ്രിയയ്ക്ക് ഇതേ സീറ്റു നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. ബറേലിയിലെ മുൻമേയർകൂടിയായ സുപ്രിയയെ ജനുവരി 13നാണ് കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
മുന്‍പ് രാംപുർ ജില്ലയിലെ ചാമറാവ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി യൂസഫ് അലി യൂസഫ് കോൺഗ്രസ് വിട്ട് സമാജ്വാദി പാർട്ടിയിൽ ചേർന്നിരുന്നു. എന്നാൽ എസ്പി സീറ്റ് നല്‍കാത്തതിനെത്തുടർന്ന് യൂസഫ് പ്രിയങ്കയോട് മാപ്പു ചോദിച്ചു. കോൺഗ്രസുകാരനായി തുടരുമെന്നും പ്രഖ്യാപിച്ചു. യൂസഫ് തന്നെയാണോ കോൺഗ്രസ് സ്ഥാനാർഥി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കോണ്‍ഗ്രസ് നേരത്തേ പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ ബറേലി കന്റോണ്മെന്റിൽ സുപ്രിയ മത്സരിക്കുമെന്നു വ്യക്തമാക്കിയിരുന്നു. ഇനി ഇതേ മണ്ഡലത്തിൽനിന്ന് എസ്പി സ്ഥാനാർഥിയായി സുപ്രിയ മത്സരിക്കും. നേരത്തേ ഇതേ സീറ്റിൽ രാജേഷ് അഗർവാളിനെ എസ്പി നിശ്ചയിച്ചിരുന്നു. എന്നാൽ, കോണ്‍ഗ്രസ് വിട്ടു വന്ന സുപ്രിയയ്ക്ക് ഇതേ സീറ്റു നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. ബറേലിയിലെ മുൻമേയർകൂടിയായ സുപ്രിയയെ ജനുവരി 13നാണ് കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
മുന്‍പ് രാംപുർ ജില്ലയിലെ ചാമറാവ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി യൂസഫ് അലി യൂസഫ് കോൺഗ്രസ് വിട്ട് സമാജ്വാദി പാർട്ടിയിൽ ചേർന്നിരുന്നു. എന്നാൽ എസ്പി സീറ്റ് നല്‍കാത്തതിനെത്തുടർന്ന് യൂസഫ് പ്രിയങ്കയോട് മാപ്പു ചോദിച്ചു. കോൺഗ്രസുകാരനായി തുടരുമെന്നും പ്രഖ്യാപിച്ചു. യൂസഫ് തന്നെയാണോ കോൺഗ്രസ് സ്ഥാനാർഥി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.