ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനി നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാമത് ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യാ ഗേറ്റിൽ 28 അടി ഉയരത്തിലും ആറടി വീതിയിലുമുള്ള ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു മുന്നോടിയായി ജനുവരി 23 മുതൽ പുതിയ പ്രതിമ സ്ഥാപിക്കുന്നത് വരെ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ത്രിമാന രൂപത്തിലുള്ള ഹോളോഗ്രാം ഇന്ത്യാ ഗേറ്റിനോടു ചേർന്നുള്ള പ്രതിമ സ്ഥാപിക്കുന്നിടത്ത് പ്രദർശിപ്പിക്കും.
പതിവിനു വിപരീതമായി ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നേതാജിയുടെ ജന്മദിനമായ ജനുവരി 23ന് ആരംഭിക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നേതാജിയുടെ സംഭാവനകൾക്കുള്ള രാജ്യത്തിന്റെ കടപ്പാടാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗ്രാനൈറ്റിൽ 28 അടി ഉയരത്തിലാണ് പൂർണകായ പ്രതിമ നിർമിക്കുന്നത്. ഇതേ സ്ഥലത്ത് ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമന്റെ പ്രതിമയാണുണ്ടായിരുന്നത്. 1968ലാണ് ഇതു നീക്കം ചെയ്തത്.
നേതാജിയുടെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസമായി ആഘോഷിക്കുമെന്നും റിപ്പബ്ലിക് ദിനാഘോഷങ്ങൾ അന്നു തുടങ്ങുമെന്നും കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. 1897 ജനുവരി 23നാണ് നേതാജി ജനിച്ചത്.
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു മുന്നോടിയായി ജനുവരി 23 മുതൽ പുതിയ പ്രതിമ സ്ഥാപിക്കുന്നത് വരെ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ത്രിമാന രൂപത്തിലുള്ള ഹോളോഗ്രാം ഇന്ത്യാ ഗേറ്റിനോടു ചേർന്നുള്ള പ്രതിമ സ്ഥാപിക്കുന്നിടത്ത് പ്രദർശിപ്പിക്കും.
പതിവിനു വിപരീതമായി ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നേതാജിയുടെ ജന്മദിനമായ ജനുവരി 23ന് ആരംഭിക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നേതാജിയുടെ സംഭാവനകൾക്കുള്ള രാജ്യത്തിന്റെ കടപ്പാടാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗ്രാനൈറ്റിൽ 28 അടി ഉയരത്തിലാണ് പൂർണകായ പ്രതിമ നിർമിക്കുന്നത്. ഇതേ സ്ഥലത്ത് ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമന്റെ പ്രതിമയാണുണ്ടായിരുന്നത്. 1968ലാണ് ഇതു നീക്കം ചെയ്തത്.
നേതാജിയുടെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസമായി ആഘോഷിക്കുമെന്നും റിപ്പബ്ലിക് ദിനാഘോഷങ്ങൾ അന്നു തുടങ്ങുമെന്നും കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. 1897 ജനുവരി 23നാണ് നേതാജി ജനിച്ചത്.