ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി മാറ്റി സ്ഥാപിച്ചതിനെതിരേ രൂക്ഷമായി വിമർശനവുമായി രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. സ്വാതന്ത്ര്യ സമരസേനാനികൾക്കും രാജ്യത്തിനു വേണ്ടി ജീവൻ ബലികൊടുത്ത ധീരജവാന്മാർക്കും നേരേയുള്ള അനാദരവാണു കേന്ദ്രസർക്കാരിന്റെ നടപടിയെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
നമ്മുടെ ധീര ജവാന്മാർക്കുള്ള അനശ്വര ജ്വാല അണയുന്നതു വളരെ സങ്കടകരമായ കാര്യമാണ്. രാജ്യസ്നേഹവും ത്യാഗവും മനസിലാക്കാൻ ചിലർക്കു കഴിയുന്നില്ല- സാരമില്ല... നമ്മുടെ സൈനികർക്കായി ഞങ്ങൾ ഒരിക്കൽ കൂടി ’അമർ ജവാൻ ജ്യോതി’ പ്രകാശിപ്പിക്കും.-കോണ്ഗ്രസ് എംപി രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
അമർ ജവാൻ ജ്യോതി അണയ്ക്കാനുള്ള നടപടി രാജ്യത്തിന്റെ ചരിത്രത്തെ മായ്ക്കുന്നതിനുള്ള പാഴ് ശ്രമമാണെന്നു കോണ്ഗ്രസ് നേതാവ് മനീഷ് തിവാരി, ശിവസേന എംപി പ്രിയങ്ക ചതുർവേദി, രാഷ്ട്രീയ ജനതാ ദൾ എംപി മനോജ് കുമാർ ഝാ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി തുടങ്ങിയവർ പറഞ്ഞു.
ഇന്ത്യാ ഗേറ്റിനോടു ചേർന്ന് 176 കോടി മുതൽ മുടക്കിൽ 40 ഏക്കറിനു മുകളിൽ വിസ്തീർണത്തിൽ പണികഴിപ്പിച്ച ദേശീയ യുദ്ധ സ്മാരകം 2019 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്.
യുദ്ധ സ്മാരകത്തിനുള്ളിലെ ഏകകേന്ദ്രീകൃതമായ നാലു വൃത്തങ്ങൾക്കുള്ളിലായി രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ 25,942 സൈനികരുടെ പേരുകൾ സ്വർണ ലിപികളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇവിടെയാണു പുതിയ അമർ ജവാൻ ജ്യോതി.
മുൻ സേനാമേധാവികളടക്കം പ്രതിഷേധിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി പതിറ്റാണ്ടുകളായി വീരസൈനികർക്കു ആദരവ് അർപ്പിച്ചിരുന്ന ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതി കെടുത്തിയതിൽ മുൻ സൈനിക മേധാവികൾ അടക്കം പ്രതിഷേധിച്ചു. ഇന്ത്യാ ഗേറ്റിലെ ശാശ്വതമായ ജ്വാല ഇന്ത്യയുടെയാകെ മനസിന്റെ ഭാഗവും വികാരവുമാണ്.
നിങ്ങളും ഞാനും ഞങ്ങളുടെ തലമുറയും അവിടെ നമ്മുടെ ധീര ജവാന്മാരെ സല്യൂട്ട് ചെയ്തുകൊണ്ടാണ് വളർന്നത് -വ്യോമസേനാ മുൻ എയർ വൈസ് മാർഷൽ മൻമോഹൻ ബഹദൂർ ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ പരസ്യപ്രതിഷേധം അറിയിച്ചു.
ബ്രിട്ടീഷുകാർ തങ്ങളുടെ സൈനികരുടെ ഓർമയ്ക്കായി പണി കഴിപ്പിച്ച ഇന്ത്യ ഗേറ്റിനെക്കളും അമർ ജവാൻ ജ്യോതി എരിയുന്നതിന് ഏറ്റവും അനുയോജ്യമായ ഇടം ദേശീയ യുദ്ധ സ്മാരകം ആണെന്ന് ബ്രിഗേഡിയർ ചിത്തരഞ്ജൻ സാവന്ത് പറഞ്ഞു. തന്റെ അഭിപ്രായവും ഇതാണെന്നു യുദ്ധസ്മാരക നിർമാണത്തിനു നേതൃത്വം നൽകിയ മുൻ ലഫ്റ്റനന്റ് ജനറൽ സതീഷ് ദുവ പറഞ്ഞു.
നമ്മുടെ ധീര ജവാന്മാർക്കുള്ള അനശ്വര ജ്വാല അണയുന്നതു വളരെ സങ്കടകരമായ കാര്യമാണ്. രാജ്യസ്നേഹവും ത്യാഗവും മനസിലാക്കാൻ ചിലർക്കു കഴിയുന്നില്ല- സാരമില്ല... നമ്മുടെ സൈനികർക്കായി ഞങ്ങൾ ഒരിക്കൽ കൂടി ’അമർ ജവാൻ ജ്യോതി’ പ്രകാശിപ്പിക്കും.-കോണ്ഗ്രസ് എംപി രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
അമർ ജവാൻ ജ്യോതി അണയ്ക്കാനുള്ള നടപടി രാജ്യത്തിന്റെ ചരിത്രത്തെ മായ്ക്കുന്നതിനുള്ള പാഴ് ശ്രമമാണെന്നു കോണ്ഗ്രസ് നേതാവ് മനീഷ് തിവാരി, ശിവസേന എംപി പ്രിയങ്ക ചതുർവേദി, രാഷ്ട്രീയ ജനതാ ദൾ എംപി മനോജ് കുമാർ ഝാ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി തുടങ്ങിയവർ പറഞ്ഞു.
ഇന്ത്യാ ഗേറ്റിനോടു ചേർന്ന് 176 കോടി മുതൽ മുടക്കിൽ 40 ഏക്കറിനു മുകളിൽ വിസ്തീർണത്തിൽ പണികഴിപ്പിച്ച ദേശീയ യുദ്ധ സ്മാരകം 2019 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്.
യുദ്ധ സ്മാരകത്തിനുള്ളിലെ ഏകകേന്ദ്രീകൃതമായ നാലു വൃത്തങ്ങൾക്കുള്ളിലായി രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ 25,942 സൈനികരുടെ പേരുകൾ സ്വർണ ലിപികളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇവിടെയാണു പുതിയ അമർ ജവാൻ ജ്യോതി.
മുൻ സേനാമേധാവികളടക്കം പ്രതിഷേധിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി പതിറ്റാണ്ടുകളായി വീരസൈനികർക്കു ആദരവ് അർപ്പിച്ചിരുന്ന ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതി കെടുത്തിയതിൽ മുൻ സൈനിക മേധാവികൾ അടക്കം പ്രതിഷേധിച്ചു. ഇന്ത്യാ ഗേറ്റിലെ ശാശ്വതമായ ജ്വാല ഇന്ത്യയുടെയാകെ മനസിന്റെ ഭാഗവും വികാരവുമാണ്.
നിങ്ങളും ഞാനും ഞങ്ങളുടെ തലമുറയും അവിടെ നമ്മുടെ ധീര ജവാന്മാരെ സല്യൂട്ട് ചെയ്തുകൊണ്ടാണ് വളർന്നത് -വ്യോമസേനാ മുൻ എയർ വൈസ് മാർഷൽ മൻമോഹൻ ബഹദൂർ ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ പരസ്യപ്രതിഷേധം അറിയിച്ചു.
ബ്രിട്ടീഷുകാർ തങ്ങളുടെ സൈനികരുടെ ഓർമയ്ക്കായി പണി കഴിപ്പിച്ച ഇന്ത്യ ഗേറ്റിനെക്കളും അമർ ജവാൻ ജ്യോതി എരിയുന്നതിന് ഏറ്റവും അനുയോജ്യമായ ഇടം ദേശീയ യുദ്ധ സ്മാരകം ആണെന്ന് ബ്രിഗേഡിയർ ചിത്തരഞ്ജൻ സാവന്ത് പറഞ്ഞു. തന്റെ അഭിപ്രായവും ഇതാണെന്നു യുദ്ധസ്മാരക നിർമാണത്തിനു നേതൃത്വം നൽകിയ മുൻ ലഫ്റ്റനന്റ് ജനറൽ സതീഷ് ദുവ പറഞ്ഞു.