പനാജി: ഗോവയിൽ ബിജെപിക്കു കനത്ത തിരിച്ചടി നല്കി മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ ബിജെപി വിട്ടു. പരീക്കർ പലപ്രാവശ്യം പ്രതിനിധാനം ചെയ്ത പനാജി സീറ്റിൽ മത്സരിക്കാൻ ഉത്പൽ ആഗ്രഹിച്ചിരുന്നു.
എന്നാൽ കോൺഗ്രസിൽനിന്നു കൂറുമാറിയെത്തിയ അത്തനാസിയോ മോൺസെരാറ്റെയ്ക്കാണു ബിജെപി സീറ്റ് നല്കിയത്. പനാജിയിലെ സിറ്റിംഗ് എംഎൽഎയാണു അത്തനാസിയോ. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചതും ബിജെപിക്കു തലവേദനയായി.
പനാജിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും തനിക്കു മുന്നിൽ മറ്റു മാർഗങ്ങളിലെ്ലന്നും ഉത്പൽ പരീക്കർ പറഞ്ഞു. ബിജെപി എന്റെ ഹൃദയത്തിൽ എല്ലായ്പ്പോഴുമുണ്ടാകും. ഗോവയിലെ ജനങ്ങൾക്കുവേണ്ടിയാണു ഞാൻ പനാജിയിൽ മത്സരിക്കുന്നത്. ഞാൻ വിശ്വസിക്കുന്ന മൂല്യങ്ങൾക്കുവേണ്ടിയാണു പോരാടുന്നത്. പനാജിയിലെ ജനങ്ങൾ തീരുമാനമെടുക്കട്ടെ. -ഉത്പൽ കൂട്ടിച്ചേർത്തു.
ആറു തവണ പനാജിയിൽ വിജയിച്ച നേതാവാണു മനോഹർ പരീക്കർ. ഇദ്ദേഹമാണു ഗോവയിൽ ബിജെപിക്ക് അടിത്തറയുണ്ടാക്കിയത്. പരീക്കറുടെ മകൻ ബിജെപി വിട്ടത് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാർട്ടിക്കു കനത്ത തിരിച്ചടിയാണ്.
പരീക്കറുടെ നിര്യാണത്തെത്തുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അത്തനാസിയോ മോൺസെരാറ്റെയാണു വിജയിച്ചത്. പിന്നീട് ഇദ്ദേഹം ബിജെപിയിൽ ചേർന്നു. പരീക്കറുടെ നിര്യാണത്തെത്തുടർന്ന് മകൻ ഉത്പലിനു സീറ്റ് നല്കണമെന്ന ആവശ്യമുയർന്നതാണ്. എന്നാൽ, ബിജെപി നേതൃത്വം അത് അവഗണിച്ചു.
പാർട്ടി സീറ്റ് നല്കാത്തതിൽ പ്രതിഷേധിച്ച് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ലക്ഷ്മികാന്ത് പർസേക്കർ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ്. മാൻദ്രേം സീറ്റാണു പർസേക്കർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ദയാനന്ദ് സോപ്തേയ്ക്കാണു ബിജെപി നേതൃത്വം സീറ്റ് നല്കിയത്. 2017ൽ മുഖ്യമന്ത്രിയായിരിക്കേ മാൻഡ്രേമിൽ പർസേക്കർ വൻ മാർജിനിൽ തോറ്റു. കോൺഗ്രസിലെ ദയാനന്ദ് സോപ്തേയാണ് പർസേക്കറെ പരാജയപ്പെടുത്തിയത്. പിന്നീട് സോപ്തേ കോൺഗ്രസിൽ ചേർന്നു.
കോൺഗ്രസിൽനിന്നു കൂറുമാറിയെത്തിയവർക്കു പ്രാമുഖ്യം നല്കുന്നതിൽ ബിജെപിയിൽ കടുത്ത പ്രതിഷേധമുണ്ട്. കോൺഗ്രസിൽനിന്നെത്തിയ വിശ്വജിത് റാണെയ്ക്കും ഭാര്യ ദിവ്യക്കും അത്തനാസിയോ മോൺസെരാറ്റെയ്ക്കും ഭാര്യ ജെന്നിഫറിനും സീറ്റ് നല്കി. മറ്റു സംസ്ഥാനങ്ങളിൽ ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് സീറ്റ് എന്ന നയമാണു ബിജെപി സ്വീകരിക്കുന്നതെന്നു സീറ്റ് കിട്ടാത്തവർ ചൂണ്ടിക്കാട്ടുന്നു.
ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ ഭാര്യ സാവിത്രി സീറ്റ് മോഹിച്ചിരുന്നു. കിട്ടാതെ വന്നപ്പോൾ സാവിത്രി ബിജെപി വിട്ടു. മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ഇവർ. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കർ ഇസിഡോറ ഫെർണാണ്ടസും ബിജെപി വിട്ടു.
എന്നാൽ കോൺഗ്രസിൽനിന്നു കൂറുമാറിയെത്തിയ അത്തനാസിയോ മോൺസെരാറ്റെയ്ക്കാണു ബിജെപി സീറ്റ് നല്കിയത്. പനാജിയിലെ സിറ്റിംഗ് എംഎൽഎയാണു അത്തനാസിയോ. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചതും ബിജെപിക്കു തലവേദനയായി.
പനാജിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും തനിക്കു മുന്നിൽ മറ്റു മാർഗങ്ങളിലെ്ലന്നും ഉത്പൽ പരീക്കർ പറഞ്ഞു. ബിജെപി എന്റെ ഹൃദയത്തിൽ എല്ലായ്പ്പോഴുമുണ്ടാകും. ഗോവയിലെ ജനങ്ങൾക്കുവേണ്ടിയാണു ഞാൻ പനാജിയിൽ മത്സരിക്കുന്നത്. ഞാൻ വിശ്വസിക്കുന്ന മൂല്യങ്ങൾക്കുവേണ്ടിയാണു പോരാടുന്നത്. പനാജിയിലെ ജനങ്ങൾ തീരുമാനമെടുക്കട്ടെ. -ഉത്പൽ കൂട്ടിച്ചേർത്തു.
ആറു തവണ പനാജിയിൽ വിജയിച്ച നേതാവാണു മനോഹർ പരീക്കർ. ഇദ്ദേഹമാണു ഗോവയിൽ ബിജെപിക്ക് അടിത്തറയുണ്ടാക്കിയത്. പരീക്കറുടെ മകൻ ബിജെപി വിട്ടത് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാർട്ടിക്കു കനത്ത തിരിച്ചടിയാണ്.
പരീക്കറുടെ നിര്യാണത്തെത്തുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അത്തനാസിയോ മോൺസെരാറ്റെയാണു വിജയിച്ചത്. പിന്നീട് ഇദ്ദേഹം ബിജെപിയിൽ ചേർന്നു. പരീക്കറുടെ നിര്യാണത്തെത്തുടർന്ന് മകൻ ഉത്പലിനു സീറ്റ് നല്കണമെന്ന ആവശ്യമുയർന്നതാണ്. എന്നാൽ, ബിജെപി നേതൃത്വം അത് അവഗണിച്ചു.
പാർട്ടി സീറ്റ് നല്കാത്തതിൽ പ്രതിഷേധിച്ച് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ലക്ഷ്മികാന്ത് പർസേക്കർ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ്. മാൻദ്രേം സീറ്റാണു പർസേക്കർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ദയാനന്ദ് സോപ്തേയ്ക്കാണു ബിജെപി നേതൃത്വം സീറ്റ് നല്കിയത്. 2017ൽ മുഖ്യമന്ത്രിയായിരിക്കേ മാൻഡ്രേമിൽ പർസേക്കർ വൻ മാർജിനിൽ തോറ്റു. കോൺഗ്രസിലെ ദയാനന്ദ് സോപ്തേയാണ് പർസേക്കറെ പരാജയപ്പെടുത്തിയത്. പിന്നീട് സോപ്തേ കോൺഗ്രസിൽ ചേർന്നു.
കോൺഗ്രസിൽനിന്നു കൂറുമാറിയെത്തിയവർക്കു പ്രാമുഖ്യം നല്കുന്നതിൽ ബിജെപിയിൽ കടുത്ത പ്രതിഷേധമുണ്ട്. കോൺഗ്രസിൽനിന്നെത്തിയ വിശ്വജിത് റാണെയ്ക്കും ഭാര്യ ദിവ്യക്കും അത്തനാസിയോ മോൺസെരാറ്റെയ്ക്കും ഭാര്യ ജെന്നിഫറിനും സീറ്റ് നല്കി. മറ്റു സംസ്ഥാനങ്ങളിൽ ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് സീറ്റ് എന്ന നയമാണു ബിജെപി സ്വീകരിക്കുന്നതെന്നു സീറ്റ് കിട്ടാത്തവർ ചൂണ്ടിക്കാട്ടുന്നു.
ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ ഭാര്യ സാവിത്രി സീറ്റ് മോഹിച്ചിരുന്നു. കിട്ടാതെ വന്നപ്പോൾ സാവിത്രി ബിജെപി വിട്ടു. മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ഇവർ. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കർ ഇസിഡോറ ഫെർണാണ്ടസും ബിജെപി വിട്ടു.