ഡെറാഡൂൺ: ബിജെപിയിൽനിന്നു പുറത്താക്കപ്പെട്ട മുൻ മന്ത്രി ഹരക് സിംഗ് റാവത്ത് കോൺഗ്രസിൽ ചേർന്നു. ഇദ്ദേഹത്തിന്റെ മരുമകൾ അനുകൃതി ഗുസെയിനും കോൺഗ്രസ് അംഗത്വമെടുത്തു. മുതിർന്ന നേതാവ് ഹരീഷ് റാവത്തിന്റെ സാന്നിധ്യത്തിലാണ് ഇരുവരും കോൺഗ്രസിൽ ചേർന്നത്.
2016ൽ ഹരീഷ് റാവത്തിനെതിരേ വിമതനീക്കം നടത്തിയ പത്തു കോൺഗ്രസ് എംഎൽഎമാരിലൊരാളാണ് ഹരക് സിംഗ് റാവത്ത്. കഷ്ടിച്ചാണ് അന്നു കോൺഗ്രസ് സർക്കാർ രക്ഷപ്പെട്ടത്. ഹരകിനെ കോൺഗ്രസിലെടുക്കുന്നതിൽ വ്യാപക എതിർപ്പുണ്ടായിരുന്നു.
എന്നാൽ ശക്തനായ നേതാവായ ഹരക് കോൺഗ്രസിലെത്തുന്നതു പാർട്ടിക്കു നേട്ടമാകുമെന്ന വാദവുമുണ്ടായിരുന്നു. പരസ്യമായി മാപ്പു പറയണമെന്ന് ഹരീഷ് റാവത്ത് ആവശ്യപ്പെട്ടിരുന്നു. നൂറു തവണ മാപ്പുപറയാൻ തയാറാണെന്നായിരുന്നു ഹരക് റാവത്തിന്റെ പ്രതികരണം.
ഉപാധികളില്ലാതെയാണു താൻ കോൺഗ്രസിൽ ചേർന്നതെന്ന് ഹരക് സിംഗ് പറഞ്ഞു. ഇദ്ദേഹത്തിനു കേദാർനാഥ് സീറ്റ് നല്കുമെന്നാണു സൂചന. മരുമകൾ അനുകൃതിക്ക് ലാൻസ്ഡൗണി സീറ്റ് നല്കിയേക്കും. അനുകൃതിക്ക് സീറ്റ് ആവശ്യപ്പെട്ടതാണു ഹരക് സിംഗിനെ ബിജെപിയിൽനിന്നു പുറത്താക്കാൻ കാരണം.
2016ൽ ഹരീഷ് റാവത്തിനെതിരേ വിമതനീക്കം നടത്തിയ പത്തു കോൺഗ്രസ് എംഎൽഎമാരിലൊരാളാണ് ഹരക് സിംഗ് റാവത്ത്. കഷ്ടിച്ചാണ് അന്നു കോൺഗ്രസ് സർക്കാർ രക്ഷപ്പെട്ടത്. ഹരകിനെ കോൺഗ്രസിലെടുക്കുന്നതിൽ വ്യാപക എതിർപ്പുണ്ടായിരുന്നു.
എന്നാൽ ശക്തനായ നേതാവായ ഹരക് കോൺഗ്രസിലെത്തുന്നതു പാർട്ടിക്കു നേട്ടമാകുമെന്ന വാദവുമുണ്ടായിരുന്നു. പരസ്യമായി മാപ്പു പറയണമെന്ന് ഹരീഷ് റാവത്ത് ആവശ്യപ്പെട്ടിരുന്നു. നൂറു തവണ മാപ്പുപറയാൻ തയാറാണെന്നായിരുന്നു ഹരക് റാവത്തിന്റെ പ്രതികരണം.
ഉപാധികളില്ലാതെയാണു താൻ കോൺഗ്രസിൽ ചേർന്നതെന്ന് ഹരക് സിംഗ് പറഞ്ഞു. ഇദ്ദേഹത്തിനു കേദാർനാഥ് സീറ്റ് നല്കുമെന്നാണു സൂചന. മരുമകൾ അനുകൃതിക്ക് ലാൻസ്ഡൗണി സീറ്റ് നല്കിയേക്കും. അനുകൃതിക്ക് സീറ്റ് ആവശ്യപ്പെട്ടതാണു ഹരക് സിംഗിനെ ബിജെപിയിൽനിന്നു പുറത്താക്കാൻ കാരണം.