പാറൽ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒഴിഞ്ഞുകിടക്കുന്ന ടെസ്റ്റ് ക്യാപ്റ്റൻ പദവിയെന്നൊരു ആഗ്രഹം കെ.എൽ. രാഹുലിനുണ്ടെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഏകദിന പരന്പര ജയം നിർണായകമാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്ന് ഏകദിനങ്ങളുടെ പരന്പരയിലെ രണ്ടാം മത്സരം ഇന്ന്.
ആദ്യ ഏകദിനത്തിൽ ആതിഥേയർ ജയിച്ച സ്ഥിതിക്ക് ഇന്നത്തെ മത്സരം രാഹുലിനും ടീം ഇന്ത്യക്കും നിർണാകമാണ്. തോറ്റാൽ ടെസ്റ്റ് പരന്പരയ്ക്കു പിന്നാലെ ഏകദിനവും അടിയറവു വയ്ക്കേണ്ടിവരും.
ആദ്യ ഏകദിനത്തിൽ ഭേദപ്പെട്ട തുടക്കം ഇട്ടശേഷമുള്ള രാഹുലിന്റെ പുറത്താകലാണ് തിരിച്ചടിയായത്. തുടക്കം നന്നാകുന്നുണ്ടെങ്കിലും മധ്യനിരയുടെ തകർച്ചയാണ് ഇന്ത്യയെ തോൽവിയിലേക്കു തള്ളിവിടുന്നത്. വിരാട് കോഹ്ലി ക്യാപ്റ്റൻ ആയിരുന്നപ്പോൾ മുതൽ ഇന്ത്യയുടെ പ്രശ്നമാണ്. മധ്യനിരയുടെ സ്ഥിരതയില്ലായ്മ ഇന്ത്യയുടെ നടുവൊടിക്കുന്നു.
കളത്തിൽ ആവിഷ്കരിച്ച തന്ത്രങ്ങളിലും രാഹുലിനു മുകളിലായിരുന്നു ബൗമ. റാസിൻ വാൻഡർ ഡസനും ടെം ബൗമയും പിടിമുറുക്കിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ ആറാം ബൗളറായി വെങ്കിടേഷ് അയ്യരെ പരീക്ഷിച്ചുമില്ല.
ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം
01:13 AM Jan 21, 2022 | Deepika.com