വെല്ലിംഗ്ടൺ: അഗ്നിപർവത സ്ഫോടനവും സുനാമിയും നേരിട്ട ടോംഗയിൽ സഹായവുമായി ആദ്യവിമാനം ഇന്നലെ ഇറങ്ങി. ന്യൂസിലൻഡും ഓസ്ട്രേലിയയും ആണു വിമാനങ്ങൾ അയച്ചത്.
കടലിനടിയിലെ അഗ്നിപർവതം ശനിയാഴ്ച പൊട്ടിത്തെറിച്ചതാണു ദുരന്തത്തിനു കാരണം. അഗ്നിപർവതത്തിൽനിന്നുള്ള ചാരം വിമാനത്താവളത്തെ അടക്കം മൂടിയിരുന്നതിനാൽ സഹായം എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
കുടിവെള്ളം, കൂടാരങ്ങൾ, വൈദ്യുത ജനറേറ്ററുകൾ, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങിയവയാണ് എത്തിച്ചിരിക്കുന്നത്.
കടലിനടിയിലെ അഗ്നിപർവതം ശനിയാഴ്ച പൊട്ടിത്തെറിച്ചതാണു ദുരന്തത്തിനു കാരണം. അഗ്നിപർവതത്തിൽനിന്നുള്ള ചാരം വിമാനത്താവളത്തെ അടക്കം മൂടിയിരുന്നതിനാൽ സഹായം എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
കുടിവെള്ളം, കൂടാരങ്ങൾ, വൈദ്യുത ജനറേറ്ററുകൾ, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങിയവയാണ് എത്തിച്ചിരിക്കുന്നത്.