ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്ക് 50,000 രൂപ ധനസഹായം നൽകുന്നതിൽ സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയതിൽ അതിരൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നഷ്ടപരിഹാര വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട് എന്നുറപ്പുവരുത്താൻ നേരിട്ട് ഇടപെടുകതന്നെ ചെയ്യുമെന്ന് കോടതി ബുധനാഴ്ച വ്യക്തമാക്കി.
സംസ്ഥാന, ജില്ലാ തലങ്ങളിൽ ഉൾപ്പെടെ നഷ്ടപരിഹാരവിതരണം ഉറപ്പുവരുത്തുന്നതിനായി ലീഗൽ സർവീസ് അഥോറിറ്റികളെ ഓംബുഡ്സ്മാൻ ആയി നിയമിക്കും. ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു.
നേരത്തേ ഗുജറാത്തിൽ ഭൂകന്പമുണ്ടായപ്പോൾ ഇത്തരത്തിൽ ലീഗൽ സർവീസ് അഥോറിറ്റികളെ നഷ്ടപരിഹാരവിതരണത്തിനുള്ള ഓംബുഡ്സ്മാൻ ആയി നിയമിച്ച കാര്യം ജസ്റ്റീസ് എം.ആർ. ഷാ ചൂണ്ടിക്കാട്ടി.
ജസ്റ്റീസുമാരായ എം.ആർ. ഷാ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ച് നഷ്ടപരിഹാര വിതരണം നടത്താത്ത ആന്ധ്രപ്രദേശ്, ബിഹാർ ചീഫ് സെക്രട്ടറിമാരെ ഇന്നലെ അടിയന്തരമായി വിളിച്ചുവരുത്തി കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് നിർദേശിച്ചു.
സെബി മാത്യു
സംസ്ഥാന, ജില്ലാ തലങ്ങളിൽ ഉൾപ്പെടെ നഷ്ടപരിഹാരവിതരണം ഉറപ്പുവരുത്തുന്നതിനായി ലീഗൽ സർവീസ് അഥോറിറ്റികളെ ഓംബുഡ്സ്മാൻ ആയി നിയമിക്കും. ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു.
നേരത്തേ ഗുജറാത്തിൽ ഭൂകന്പമുണ്ടായപ്പോൾ ഇത്തരത്തിൽ ലീഗൽ സർവീസ് അഥോറിറ്റികളെ നഷ്ടപരിഹാരവിതരണത്തിനുള്ള ഓംബുഡ്സ്മാൻ ആയി നിയമിച്ച കാര്യം ജസ്റ്റീസ് എം.ആർ. ഷാ ചൂണ്ടിക്കാട്ടി.
ജസ്റ്റീസുമാരായ എം.ആർ. ഷാ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ച് നഷ്ടപരിഹാര വിതരണം നടത്താത്ത ആന്ധ്രപ്രദേശ്, ബിഹാർ ചീഫ് സെക്രട്ടറിമാരെ ഇന്നലെ അടിയന്തരമായി വിളിച്ചുവരുത്തി കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് നിർദേശിച്ചു.
സെബി മാത്യു