ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്കുള്ള ധനസഹായത്തിനു അപേക്ഷിച്ചവരിൽ 80 ശതമാനത്തിലേറെ പേർക്കും നൽകിയെന്ന് കേരളം സുപ്രീംകോടതിയിൽ.
50,000 രൂപ നഷ്ടപരിഹാരം ലഭിക്കുന്നത് സംബന്ധിച്ചു പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വ്യാപക പ്രചാരണം നൽകി. അതിനുപുറമേ, ആശാ വർക്കർമാർ ഉൾപ്പടെ വീടുകൾ തോറും കയറിയിറങ്ങിയും പ്രചാരണം നൽകിയെന്നും കേരളം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കോവിഡ് നഷ്ടപരിഹാര വിതരണം ഇഴഞ്ഞുപോകുന്നു എന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ കേരളത്തെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തത്സ്ഥിതി റിപ്പോർട്ട് നൽകിയത്.
ജനുവരി പത്തു വരെയുള്ള കണക്കനുസരിച്ച് 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ കോവിഡ് നഷ്ടപരിഹാരത്തിനായി 27,274 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ജനുവരി അഞ്ചുവരെയുള്ള അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചു. 23,652 പേർക്ക് നഷ്ടപരിഹാരം നൽകി. 178 പേരുടെ അപേക്ഷകൾ നിരസിച്ചതായും 891 പേരുടെ അപേക്ഷകൾ മടക്കിയതായും തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നു.
കൃത്യമായ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് ഈ അപേക്ഷകൾ മടക്കിയത്. 2847 അപേക്ഷകളിൽ ഉടൻ തീരുമാനമെടുക്കുമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. ജില്ലാ കളക്ടറുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജ് അടക്കം ഉപയോഗിച്ച് കൂടുതൽ പ്രചാരണം നടത്താൻ നിർദേശിച്ചതായും സംസ്ഥാനം കോടതിയെ അറിയിച്ചു.
50,000 രൂപ നഷ്ടപരിഹാരം ലഭിക്കുന്നത് സംബന്ധിച്ചു പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വ്യാപക പ്രചാരണം നൽകി. അതിനുപുറമേ, ആശാ വർക്കർമാർ ഉൾപ്പടെ വീടുകൾ തോറും കയറിയിറങ്ങിയും പ്രചാരണം നൽകിയെന്നും കേരളം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കോവിഡ് നഷ്ടപരിഹാര വിതരണം ഇഴഞ്ഞുപോകുന്നു എന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ കേരളത്തെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തത്സ്ഥിതി റിപ്പോർട്ട് നൽകിയത്.
ജനുവരി പത്തു വരെയുള്ള കണക്കനുസരിച്ച് 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ കോവിഡ് നഷ്ടപരിഹാരത്തിനായി 27,274 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ജനുവരി അഞ്ചുവരെയുള്ള അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചു. 23,652 പേർക്ക് നഷ്ടപരിഹാരം നൽകി. 178 പേരുടെ അപേക്ഷകൾ നിരസിച്ചതായും 891 പേരുടെ അപേക്ഷകൾ മടക്കിയതായും തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നു.
കൃത്യമായ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് ഈ അപേക്ഷകൾ മടക്കിയത്. 2847 അപേക്ഷകളിൽ ഉടൻ തീരുമാനമെടുക്കുമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. ജില്ലാ കളക്ടറുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജ് അടക്കം ഉപയോഗിച്ച് കൂടുതൽ പ്രചാരണം നടത്താൻ നിർദേശിച്ചതായും സംസ്ഥാനം കോടതിയെ അറിയിച്ചു.