ന്യൂഡൽഹി: കോവിഡ് വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനും പൂർണ വാണിജ്യ അനുമതിക്ക് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിദഗ്ധ സമിതി ശിപാർശ ചെയ്തു. നിലവിൽ രണ്ടു വാക്സിനുകൾക്കും അടിയന്തര ഉപയോഗത്തിനാണ് അനുമതിയുള്ളത്.
തങ്ങളുടെ വാക്സിനുകൾക്ക് വാണിജ്യ അനുമതി ആവശ്യപ്പെട്ട് കോവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടും കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കും ഡിസിജിഐയെ സമീപിച്ചിരുന്നു.
ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലുമായി 100 കോടിയിലേറെ ഡോസ് കോവിഷീൽഡ് വാക്സിൻ നല്കിയിട്ടുണ്ട്. 2021 ജനുവരി മൂന്നിനാണു കോവിഷീൽഡിനും കോവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.
തങ്ങളുടെ വാക്സിനുകൾക്ക് വാണിജ്യ അനുമതി ആവശ്യപ്പെട്ട് കോവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടും കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കും ഡിസിജിഐയെ സമീപിച്ചിരുന്നു.
ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലുമായി 100 കോടിയിലേറെ ഡോസ് കോവിഷീൽഡ് വാക്സിൻ നല്കിയിട്ടുണ്ട്. 2021 ജനുവരി മൂന്നിനാണു കോവിഷീൽഡിനും കോവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.